मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष
The Perfect Holiday Gift Gift Now

വാറഴിച്ച ചെരിപ്പ്

Manorama Weekly

|

January 14,2023

കഥക്കൂട്ട് 

- തോമസ് ജേക്കബ്

വാറഴിച്ച ചെരിപ്പ്

പുറംമോടികളിൽ ഒരു ശ്രദ്ധയുമില്ലാത്ത കഥാപാത്രമായിരുന്നു, മഹാകവി പി.കുഞ്ഞിരാമൻ നായർ. ധരിക്കുന്ന വസ്ത്രത്തിന്റെ കാര്യത്തിൽ രണ്ടു നിർബന്ധങ്ങളേ ഉണ്ടായിരുന്നുള്ളൂ. അതു വെളുത്ത നിറമുള്ളതായിരിക്കണം, കുട്ടികൾക്കും ഉറുമ്പുകൾക്കും നൽകാനുള്ള മിഠായിയും കല്കണ്ടവും സൂക്ഷിക്കാൻ രണ്ടു നീളൻ പോക്കറ്റുകൾ ഷർട്ടിനുണ്ടാവണം. ഏറെ നടക്കുമെന്നതിനാൽ കാലിൽ രണ്ടു ചെരിപ്പുകൾ വേണമെന്നുണ്ടായിരുന്നു.

ആ നിത്യയാത്രികൻ തിരുവനന്തപുരത്തെത്തിയാൽ താവളം സിപി സത്രം ആയിരുന്നു. നാൽപത്തിനാലു വർഷം മുൻപ് 1978 മേയ് 27ന് സിപി സത്രത്തിൽ താമസിക്കുമ്പോഴാണ് ഹൃദ്രോഗം വന്ന് മഹാകവി മരിച്ചത്.

സത്രത്തിലെത്തുമ്പോൾ പി.കുഞ്ഞി രാമൻ നായർ ധരിച്ചിരുന്ന ചെരിപ്പുകൾ കൊല്ലങ്കോട്ടെ സ്മാരകമന്ദിരത്തിൽ സുക്ഷിച്ചിട്ടുണ്ട്. വലതുകാലിൽ ഇട്ടിരുന്നത് റബർ ചെരുപ്പാണ്. ഇടതുകാലിലേതു പ്ലാസ്റ്റിക് ചെരിപ്പും. രണ്ടു കാലിലും രണ്ടുതരം ചെരിപ്പുകളിട്ടാണ് അദ്ദേഹം കൊല്ലങ്കോട്ടുനിന്നു ഗുരുവായൂർ വഴി തിരുവനന്തപുരത്തെത്തിയത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അൻപതുകളുടെ രണ്ടാം പകുതിയിൽ ഹവായ് ചപ്പലുകൾ കേരള വിപണിയിലെത്തിയതിനുശേഷമാണ് സാധാരണക്കാർ ചെരിപ്പ് ഉപയോഗിച്ചു തുടങ്ങിയത്. ഇഎംഎസ് പോലും ആദ്യം ഡൽഹിയിൽ ചെല്ലുമ്പോൾ ചെരിപിടാത്തയാളായിരുന്നു. തിരു-കൊച്ചി മു ഖ്യമന്ത്രിയായ ശേഷമാണ് പറവൂർ ടി.കെ.നാരായണപിള്ള ചെരിപ്പിട്ടു തുടങ്ങിയത്.

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size