Essayer OR - Gratuit
ഉത്തരാധുനിക മനുഷ്യർക്ക് ചിരിക്കണമെന്നേയുള്ളൂ ചൂണ്ടിക്കാട്ടണമെന്നില്ല കാർട്ടൂണിസ്റ്റ് വേണു
Santham Masika
|December 2023
കാർട്ടൂണിന് പത്രങ്ങൾ വേണ്ട പ്രാധാന്യം നൽകുന്നില്ല. എഡിറ്റർമാർ രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം പുലർത്താൻ തുടങ്ങി യതോടെ രാഷ്ട്രീയ വിമർശനം പത്രത്തിൽ പ്രസിദ്ധീകരിക്കാൻ പറ്റാതായി. ആർ.കെ ലക്ഷ്മണിന്റെ കാർട്ടൂണുകൾക്ക് എഡിറ്റോറിയലിനും മീതെയായിരുന്നു സ്ഥാനം. ലക്ഷ്മൺ, അബു എബ്രഹാം, ഒ.വി.വിജയൻ എന്നിവരോട് വലിയ ആരാധന. എന്റെ കാർട്ടൂണുകൾ സമ്പൂർണമായി സമാഹരിക്കാൻ സാധ്യതയില്ലാത്ത കാലം. - ഞാൻ ഒരു സായിഭക്തൻ.
-
ചിത്രകഥകളും പോക്കറ്റ് കാർട്ടൂണുകളുമായി മലയാളികളുടെ ഭാവനയെ വളർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച കാർട്ടൂണിസ്റ്റാണ് വേണു. മലയാളത്തിലെ മുഖ്യധാരാ പത്രങ്ങൾക്ക് വേണ്ടിയും ബാല മാസികകൾക്ക് വേണ്ടിയും ധാരാളം കാർട്ടൂണുകൾ അദ്ദേഹം വരച്ചു. “തല മാറട്ടെ തുടങ്ങിയ ശ്രദ്ധേയ കാർട്ടൂണുകളുടെ രചയിതാവും ആർ കെ ലക്ഷ്മണിന്റെ ആരാധകനുമാണ് വേണു.
ചിരിയുണ്ടാക്കുന്ന കാർട്ടൂൺ ഫലിതത്തിന്റെ ശത്രുവാണെന്ന് ഒ.വി വിജയൻ പറഞ്ഞിട്ടുണ്ട്. വെറുതെ ചിരിപ്പിക്കുക ഒരിക്കലും കാർട്ടൂണിന്റെ ലക്ഷ്യമല്ല. വെറുതെ ചിരിപ്പിക്കാനായി ഒരു കാർട്ടൂൺ വരയ്ക്കാതിരിക്കുക എന്നതാണ് കാർട്ടൂണിസ്റ്റിന്റെ അടിസ്ഥാന ധർമ്മമെന്ന് കരുതുന്ന കാർട്ടൂണിസ്റ്റ് വേണു സ്വന്തം മേഖലയെക്കുറിച്ചും അതിനുവന്ന മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
കാർട്ടൂണിന്റെ സമകാലിക പ്രസക്തിയെക്കുറിച്ച് സംസാരിച്ചുകൊണ്ട് തുടങ്ങാം എന്ന് തോന്നുന്നു..?
കാർട്ടൂണിന്റെ പ്രസക്തിയെപ്പറ്റി പറയുമ്പോൾ ഒരു പത്തുവർഷം മുമ്പ് കാർട്ടൂണിന് നൽകിയിരുന്ന പ്രാധാന്യം ഇപ്പോൾ മാധ്യമങ്ങൾ നൽകുന്നില്ല എന്ന് തോന്നുന്നു. അതിനുള്ള ഒരു കാരണം ജേണലിസത്തിൽ ഉണ്ടായ മാറ്റമാണ്. അന്നന്നത്തെ വിഷയവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ കാർട്ടൂണുകൾ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ മുമ്പ് ഇതായിരുന്നില്ല സ്ഥിതി. വിജയന്റെ കാർട്ടൂണുകൾ വന്നിരുന്നത് കാർട്ടൂണിസ്റ്റ് തെരഞ്ഞെടുക്കുന്ന വിഷയത്തിനനുസരിച്ചാണ്. ഇന്ന് അതല്ല സ്ഥിതി. അക്കാലത്ത് ഒ.വി വിജയന്റെ കാർട്ടൂണുകൾ പത്രത്തിന്റെ മുഖ്യപേജിൽ പ്രാധാന്യത്തോടെ വന്നിരുന്നു. എന്നാൽ ഇന്ന് അങ്ങനെ ഉണ്ടോ?
വലിയ പത്രങ്ങൾ കാർട്ടൂണിനെ ഉൾപ്പേജുകളിലേക്ക് മാറ്റിയപ്പോൾ ചെറിയ പത്രങ്ങളും അപ്രകാരം ചെയ്തു. പതുക്കെപ്പതുക്കെ കാർട്ടൂൺ പുറന്തള്ളപ്പെടുകയാണ് ഉണ്ടായത്.
ഇപ്പോൾ പത്രങ്ങൾക്ക് എഡിറ്റോറിയൽ കാർട്ടൂൺ ഇല്ല. ലക്ഷ്മണിന്റെ ഒക്കെ കാർട്ടൂണുകൾക്ക് എഡിറ്റോറിയലിനും മേലെ നിൽക്കാനുള്ള കഴിവുണ്ടായിരുന്നു. അങ്ങനെയുള്ള വലിയ കാർട്ടൂണിസ്റ്റുകളുടെ അഭാവവും കാർട്ടൂണിന്റെ പ്രസക്തി നഷ്ടപ്പെടാൻ കാരണമായിട്ടുണ്ടാകാം.
Cette histoire est tirée de l'édition December 2023 de Santham Masika.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Santham Masika
Santham Masika
ലീല സ്ത്രീ സ്വാതന്ത്ര്യ വിമർശനങ്ങളിലൂടെ
മദനൻ എന്ന ആണിലേക്ക് എത്താൻ വേണ്ടിയാണെങ്കിലും സ്നേഹം എന്ന ആശയത്തെ ആദർശവൽക്കരിച്ചു കൊണ്ടാണെങ്കിലും ഇവിടെ ലീല പ്രകടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ സീമകളെ കാണാതിരുന്നുകൂടാ.
3 mins
SANTHAM MASIKA PACK NO 30 NOV 2024
Santham Masika
ഓം ചന്ദ്രായ നമഃ എന്ന പുനായ് ദേവത
ബംഗാളിന്റെ ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര
1 mins
SANTHAM MASIKA PACK NO 30 NOV 2024
Santham Masika
ഓർമയിലെ ഇരമ്പം
പ്രശസ്ത കഥാകൃത്ത് സ്വന്തം സൈക്കളനുഭവം പങ്കുവെയ്ക്കുന്നു
2 mins
SANTHAM MASIKA PACK NO 30 NOV 2024
Santham Masika
ഒറ്റവരിയിൽ ഓടുന്ന മഹാത്ഭുതം
പ്രശസ്ത എഴുത്തുകാരൻ യു കെ കുമാരൻ സ്വന്തം സൈക്കിളനുഭവം പങ്കുവെയ്ക്കുന്നു
2 mins
SANTHAM MASIKA PACK NO 30 NOV 2024
Santham Masika
സ്ത്രീവിരുദ്ധത സമൂഹികമാധ്യമങ്ങളിൽ
സ്ത്രീവിരുദ്ധത ഒരു ആഗോളപ്രശ്നമാണ്. പ്രത്യേകിച്ചും രാഷ്ട്രീയത്തിന്റെ അങ്കത്തട്ടിൽ അത് തീവ്രമായ അക്രമവും, അധിക്ഷേപവും, വാക്കുകൊണ്ടുള്ള ബലാത്സംഗവും, അശ്ലീല പരാമർശവും, ഭീഷണി യുമടങ്ങുന്ന പ്രകടനങ്ങളാണ്. അധികാരത്തെ അഭിമുഖീകരിക്കാൻ സാമൂഹിക മൂലധനം ആവശ്വമാണ്. അതുകൊണ്ട് സവിശേഷാധികാരമുള്ള സ്ത്രീകൾ പിടിച്ചു നിൽക്കുകയും സവിശേഷധികാരത്തിന് പുറത്തുള്ള സ്ത്രീകൾ ഇതിലൂടെ കാണാതാക്കപ്പെടുകയും ചെയ്യുന്നു. പൊതുഇടങ്ങളിൽ നിന്നും സമൂഹിക മാധ്യമങ്ങളിൽ നിന്നും കൂട്ടമായ ആക്രമണമാണ് അവർ നേരിടുന്നത്.
6 mins
SANTHAM MASIKA PACK NO 29 OCTOBER 2024
Santham Masika
തുടിമൊഴികൾ നിലച്ചു
ഈയിടെ അന്തരിച്ച കെ.ജെ.ബേബിയ്ക്ക് പ്രണാമം. വയനാട്ടിലെ ആദിമനിവാസികളെക്കുറിച്ച് നിരന്തരമായി പഠിക്കുകയും അവരുടെ പുരാവൃത്തങ്ങളും പാട്ടുകളും തുടിയും താളവും ഹൃദിസ്ഥമാക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു; കെ.ജെ.ബേബി.
3 mins
SANTHAM MASIKA PACK NO 29 OCTOBER 2024
Santham Masika
മാട്ടീർ ഗൊഡോ മാഖാ മാനുഷ് മണ്ണിന്റെ മണമുള്ള ജനങ്ങൾ
ബംഗാളിന്റെ ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര
4 mins
February 2024
Santham Masika
കലയുടെ ലാവണ്യ വിചാരങ്ങൾ
മനുഷ്യനും കലയും തമ്മിലുള്ള ബന്ധമെന്ത്? മനുഷ്യന്റെ ചരിത്രത്തിൽ നിന്ന് വിമുക്തി നേടിക്കൊണ്ട് കലയ്ക്ക് അസ്തിത്വം സാധ്യമാണോ? മുതലാളിത്തം കലയിൽ പ്രവർത്തിക്കുന്നത് എങ്ങനെ? ശിൽപിയും ചിത്രകാരനും കലാനിരൂപകനുമായ ഗായത്രിയുടെ ലേഖനം.
4 mins
February 2024
Santham Masika
ഉത്തരാധുനിക മനുഷ്യർക്ക് ചിരിക്കണമെന്നേയുള്ളൂ ചൂണ്ടിക്കാട്ടണമെന്നില്ല കാർട്ടൂണിസ്റ്റ് വേണു
കാർട്ടൂണിന് പത്രങ്ങൾ വേണ്ട പ്രാധാന്യം നൽകുന്നില്ല. എഡിറ്റർമാർ രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം പുലർത്താൻ തുടങ്ങി യതോടെ രാഷ്ട്രീയ വിമർശനം പത്രത്തിൽ പ്രസിദ്ധീകരിക്കാൻ പറ്റാതായി. ആർ.കെ ലക്ഷ്മണിന്റെ കാർട്ടൂണുകൾക്ക് എഡിറ്റോറിയലിനും മീതെയായിരുന്നു സ്ഥാനം. ലക്ഷ്മൺ, അബു എബ്രഹാം, ഒ.വി.വിജയൻ എന്നിവരോട് വലിയ ആരാധന. എന്റെ കാർട്ടൂണുകൾ സമ്പൂർണമായി സമാഹരിക്കാൻ സാധ്യതയില്ലാത്ത കാലം. - ഞാൻ ഒരു സായിഭക്തൻ.
4 mins
December 2023
Santham Masika
ദാമ്പത്യവും മനസ്സും ജോർജിന്റെ തിരഭാഷ്യങ്ങൾ
രണ്ടുകാലത്തിൽ, രണ്ടുസാഹചര്യങ്ങളിൽ, അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങളുടെ, ഗോപിയുടെയും വാസന്തിയുടെയും മനക്കലക്കങ്ങൾക്ക് കാരണമായ ജീവിതപശ്ചാത്തലങ്ങൾ താരതമ്യാത്മകമായി പരിശോധിക്കുന്ന ലേഖനം
3 mins
November 2023
Translate
Change font size
