ഇന്നത്തെക്കാലത്ത് ഡാൻസും കൊണ്ട് നടന്നാൽ എങ്ങനെയാണ് ജീവിക്കാൻ കഴിയുക? കൂടെ പഠിച്ചവരൊക്കെ ഡോക്ടറാവാനും, എഞ്ചിനീ യറാവാനുമുള്ള പരിശീലനത്തിലാണ്.
ഡാൻസ് മതിയെന്ന് തീരുമാനിക്കുമ്പോൾ ഭാവിയെക്കുറിച്ചും ഓർക്കണ്ടേ...? നൃത്തച്ചുവടുകളെ ജീവിതതാള മായി നെഞ്ചേറ്റിയ കാലം തൊട്ടേ മീര കേൾക്കാൻ തുടങ്ങിയ പല്ലവികളാണിത്...
"സത്യത്തിൽ ഇതുകേട്ട്, കേട്ട് ഇപ്പോൾ എനിക്ക് ഒരു വിഷമവും തോന്നാറില്ല. മുതിർന്നവരുടെ മാത്രമല്ല, പല കൂട്ടുകാരും എന്നോട് ചോദിക്കുന്ന കാര്യങ്ങളും ഈ വിധത്തിലാ ണ്. അവർക്ക് ഇതൊന്നും മനസ്സിലാകാത്തത് അവരുടെ കുറ്റമല്ല; അവരെ എങ്ങനെയാണ് ഞാനിതൊക്കെ പറഞ്ഞു മനസ്സിലാക്കുക.
ഒരു പുഞ്ചിരിയിൽ എല്ലാമൊതുക്കി "മഹിളാരത്ന'ത്തോട് സംസാരിക്കുകയായിരുന്നു യുവനർത്തകി മീരാമനോ ജ്. ചെറിയ പ്രായത്തിൽ തന്നെ ഒട്ടേറെ, ദേശീയ, അന്തർദേശീയ പുര സ്ക്കാരങ്ങൾ നേടി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട നർത്തകിയാണ് മീര.
പാലക്കാട് മുണ്ടൂർ കോടൂർക്കളം വീട്ടിൽ മനോജ്കുമാറിന്റേയും ഗീതയുടേയും മകളായ മീര കുടുംബത്തോടൊപ്പം ഇപ്പോൾ ബംഗളുരുവിലാണ് താമസം. ബംഗളുരുവിലെ രേവ യൂണിവേഴ്സിറ്റിയിൽ പെർഫോമിംഗ് ആർട്സ് ബിരുദവിദ്യാർത്ഥിനിയായ മീര, സൈക്കോളജിയും, ഇംഗ്ലീഷും ഇതിനോടൊപ്പം പഠിക്കുന്നുമുണ്ട്. ചെന്നൈയിലെ ഡോ. ജയലളിത മ്യൂസിക്ക് ആന്റ് ഫൈൻ ആർട്സ് യൂണിവേഴ്സിറ്റിയിൽ നിന്നും, ഭരതനാട്യത്തിൽ ദ്വിവത്സര ഡിപ്ലോമയും ഈ യുവ നർത്തകി നേടിയിട്ടുണ്ട്.
നൃത്തമൊരു ദൈവിക ആശ്ലേഷം
കൂടുതൽ പേരും ഏറെ ജോലി സാധ്യതയുള്ള കോഴ്സുകൾ ഉപരിപഠനത്തിനായി തെരഞ്ഞെടു ക്കുന്നവരാണ്. അവരെ അക്കാര്യത്തിൽ കുറ്റം പറയാൻ കഴിയില്ല. എന്നാൽ കൈനിറയെ പണമുണ്ടാക്കുക മാത്രമല്ലല്ലോ ജിവിതം എന്ന് ചിന്തിക്കുന്നവരുമുണ്ടാകില്ലേ? കലയെന്നത് ഒരു അപൂർവ്വ സൗഭാഗ്യമാണ്. ദൈവത്തോട് ഏറെ ചേർന്ന് നിൽക്കുന്ന അപൂർവ്വ അനുഭവവുമാണിത്. ഇതൊരു വരദാനമാണെന്ന് തിരിച്ചറിയാത്തവരാണ് പലപ്പോഴും വിമർശിക്കുന്നത്. പൊതുസമൂഹത്തിന്റെ വിമർശനത്തെ ഭയന്നാൽ നമ്മുടെ മനസ്സിനൊത്ത് ഒരിഞ്ചു പോലും മുന്നോട്ടുപോകാൻ കഴിയില്ല എന്നാണ് എന്റെ അനുഭവം.' മീരയുടെ വാക്കുകൾ.
"നൃത്തം മാത്രമല്ല, മറ്റ് പഠന കാര്യങ്ങളും, നല്ല നിലയിൽ തന്നെ ഞാൻ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. അതിന് എന്റെ കുടുംബത്തിന്റെ പിന്തുണ വലിയ കരുത്തായി എപ്പോഴും ഒപ്പമുണ്ട്.
Esta historia es de la edición January 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
40+ Health Guide
നാൽപതിനുശേഷം സ്ത്രീകൾ ആഹാരരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടോ ? അവ എന്ത്, എന്തിനുവേണ്ടി ?
സൗന്ദര്യം നൽകും പഴങ്ങൾ
ചില പഴങ്ങൾ ചിലരിൽ അലർജിയുണ്ടാകുമെന്നതൊഴിച്ചാൽ പൊതുവേ പാർശ്വഫലങ്ങൾ ഇല്ലാത്തവയാണ് പഴങ്ങൾ.
രണ്ട് കുഞ്ഞുങ്ങൾക്ക് ഒരേസമയത്ത് മുലപ്പാൽ കൊടുക്കുമ്പോൾ...
രണ്ട് കുട്ടികൾക്കും പാലൂട്ടാൻ ആ അമ്മ ആരോഗ്യവതിയുമായിരിക്കണം. നേരത്തെ അമ്മയ്ക്ക് വിളർച്ചയുണ്ടങ്കിൽ രണ്ട് കുട്ടികൾക്കും പാലൂട്ടുകയെന്നത് അസാധ്യമാണ്.
സിനിമാക്കാരെ ഇന്റർവ്യൂ
സിനിമാസെലിബ്രിറ്റി ഇന്റർവ്യൂകളിലൂടെ മല യാളികൾക്ക് ഇന്ന് ഏറെ പരിചയമുള്ള ഒരു മുഖമാണ് ആർ.ജെ. ഗദ്ദാഫിയുടേത്... സിനിമാക്കാരുടെ വിശേഷങ്ങൾ തന്റെ സ്വതഃസിദ്ധമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന ഗദ്ദാഫിക്ക് പറയാൻ ഏറെയുണ്ട്...
പ്രസവരക്ഷയും പേറ്റുമരുന്നും
പേറ്റുമരുന്ന് എന്ന പേരിൽ കുറച്ച് പൊടികളോ ലേഹ്യങ്ങളോ കഴിക്കുന്നതല്ല ആയുർവേദ പ്രസവരക്ഷാമരുന്ന് എന്ന് മനസ്സിലാക്കുക.
ടീവിയുടെ കാലാവധി നീട്ടാം
വളരെയധികം വില കൊടുത്ത് ടി.വി വാങ്ങിയതുകൊണ്ട് മാത്രമായില്ല അത് ദീർഘകാലം കേട് കൂടാതെ നിലനിൽക്കാനുള്ള വഴികളും നാം അറിഞ്ഞിരിക്കണം. ഇതാ അതിനുതകുന്ന ചില പ്രധാനപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ.
കൃത്യമായ ധാരണയോടെ മുന്നോട്ട്
പുതിയ-പഴയ തലമുറകൾ എന്ന വേർതിരിവില്ലാതെ കാണികൾക്ക് പ്രിയപ്പെട്ടവനായ ബിജു സോപാനം ‘മഹിളാരത്ന'ത്തിനൊടൊപ്പം
ആഹാരവും അമിതവണ്ണവും
ഭാരക്കൂടുതൽ എങ്ങനെ മനസ്സിലാക്കാമെന്നതിന് കുറുക്ക് വഴിയിതാ
സ്ക്കൂൾ തുറന്നു; ഭക്ഷണത്തിൽ ശ്രദ്ധിക്കാം
നല്ല ആഹാരമാണ് ഏറ്റവും നല്ല മരുന്നെന്നാണ് ചൊല്ല്.
Made For Each Other
ജീവിതത്തിലെന്നപോലെ തൊഴിലിലും ഒരുമയോടെ മുന്നേറുന്ന ശരണ്യ ആനന്ദ്- മനേഷ് രാജൻ ദമ്പതികളുടെ വിശേഷങ്ങളിലേക്ക്...