ആരാധകരുടെ സ്വന്തം മിശിഹയാണ് ലയണൽ മെസ്സി. എന്നാൽ കളിക്കളത്തിനകത്തും പുറത്തുമുള്ള പാവത്താൻ പരിവേഷത്തിനപ്പുറത്ത് ഒന്നാംതരം ബിസിനസ്സുകാരനാണ് ഈ താരമെന്ന് കണക്കുകൾ പറയുന്നു. മെസ്സിയുടെ മൊത്തം സമ്പാദ്യം എത്ര ഡോളറാണ്? വ്യക്തമായ ഉത്തരം പുറംലോകത്തിനില്ല. കഴിഞ്ഞ വർഷത്തെ കണക്കുകളനുസരിച്ച് അത് 600 ദശലക്ഷം യു.എസ്. ഡോളറാണെന്ന് (4,960 കോടി രൂപ) ഈ രംഗത്തെ പണ്ഡിതർ പറയുന്നു. കളിക്കളത്തിലേതിനേക്കാൾ വരുമാനം അദ്ദേഹം പുറത്തുനിന്ന് നേടുന്നുണ്ട്. ഒട്ടേറെ വമ്പൻ ബ്രാൻഡുകളുടെ അംബാസഡർ എന്ന നിലയിൽ നേടുന്ന വരുമാനം, സോഷ്യൽ മീഡിയ വരുമാനം, സ്വന്തം ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ, ഫാഷൻ ബ്രാൻഡ് തുടങ്ങിയവയുടെ മൂല്യവും വരുമാനവുമൊക്കെ ചേരുമ്പോൾ ഈ മുപ്പത്തഞ്ചുകാരൻ ഒരു ശതകോടീശ്വരനായി മാറുന്നു. ഓഹരിമൂല്യം കണക്കുകൂട്ടി വ്യവസായികളുടെ സമ്പാദ്യം അളക്കുന്നതുപോലെ എളുപ്പമല്ല, കായികതാരങ്ങളുടെ സമ്പത്ത് മനസ്സിലാക്കുന്നത്. ഇവരുടെ കരാറുകളും ബിസിനസ് ഇടപാടുകളുമൊക്കെ പലപ്പോഴും രഹസ്യമാണ്. പുറത്തറിയുന്ന കണക്കുകളാവില്ല യഥാർഥത്തിലുള്ളത്.
ഫോബ്സിന്റെ കണക്കനുസര ച്ച് 2022-ൽ ലോകത്തെ ശതകോടീശ്വരരായ കായികതാരങ്ങളിൽ മുൻപനാണ് ലയണൽ മെസ്സി. 13 ദശലക്ഷം ഡോളറാണ് പോയ വർഷം താരത്തിന്റെ വരുമാനം. അതിൽ കളിയിലൂടെ നേടിയത് 75 ദശലക്ഷം (611 കോടി രൂപ). മറ്റ് കരാറുകളിലൂടെ നേടിയതാവ ട്ടെ 55 ദശലക്ഷവും (448 കോടി രൂപ). ബാഴ്സലോണ ക്ലബിൽ നിന്നും പി.എസ്.ജിയിലേക്ക് കൂടുമാറിയ മെസ്സിക്ക് നിലവിൽ 35 മില്യൺ ഡോളറത്രേ (285 കോടി രൂപ) പ്രതിവർഷ ശമ്പളം. അതായത് ഓരോ ആഴ്ചയും ആറ് കോടിയും പ്രതിദിനം 85 ലക്ഷം രൂപയും കളിയിൽ നിന്നു മാത്രം അയാൾ പ്രതിഫലം പറ്റുന്നു. ഈ സീസണൊടുവിൽ പി.എസ്.ജിയുമായുള്ള കരാർ അവസാ നിക്കുമ്പോൾ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്ക് താരം മാറാനുള്ള സാധ്യതകൾ റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. 1,900 കോടിയോളം രൂപ ക്ലബ് വാഗ്ദാനം ചെയ്തതായാണ് വിവരം.
വീടല്ല, കൊട്ടാരങ്ങൾ
Esta historia es de la edición 2023 April de Mathrubhumi Sports Masika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición 2023 April de Mathrubhumi Sports Masika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു