കേരളത്തിൽ 25 വർഷം പൂർത്തീകരിച്ച് കുടുംബശ്രീ, അതിന്റെ സംഘാടനംകൊണ്ടും സ്ത്രീ ശാക്തീകരണംകൊണ്ടും സവിശേഷമായ സ്ഥാനം നേടിയിട്ടുണ്ട്. സ്ത്രീകളിലെ സമ്പാദ്യശീലം വളർത്തി അവരെ സ്വയം പര്യാപ്തതയിലേക്ക് കൈപിടിച്ച് ഉയർത്താൻ കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സാമൂഹിക-രാഷ്ട്രീയ അവബോധം സ്ത്രീകളിൽ വളർത്തുന്നതിനും കുടുംബശ്രീ കാരണമായിട്ടുണ്ട്. കുടുംബശ്രീയുടെ ഇത്തരം പോസിറ്റിവുകളാണ് അക്കാദമിക് തലത്തിലുള്ളവരും അതിനെ പ്രമോട്ട് ചെയ്യുന്ന രാഷ്ട്രീയക്കാരും ഉയർത്തിപ്പിടിച്ച ലേഖനങ്ങളും ഫീച്ചറുകളും തയാറാക്കിക്കൊണ്ടിരിക്കുന്നത്.
അതിന്റെ ഈ ഗുണവശങ്ങളെല്ലാം അംഗീകരിക്കുന്നതോടൊപ്പം ഇതിന്റെ ഒരു മറുവശം നാം കാണാതെ പോകരുത്. യഥാർഥത്തിൽ കുടുംബ ശ്രീ വഴി സ്ത്രീകൾക്കഭിച്ചുകൊണ്ടിരിക്കുന്ന ഈ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന നേട്ടങ്ങൾക്ക് അപ്പുറം വലിയൊരു ചൂഷണവും ചതിയും ഒളിഞ്ഞിരിക്കുന്നത് നാം മനസ്സിലാക്കേണ്ടതുണ്ട്. ഇവർ ആഴ്ചതോറും ശേഖരിക്കുന്ന ത്രിഫ്റ്റ് (സമ്പാദ്യം) ഓരോ അയൽക്കൂട്ടങ്ങളുടെ പേരിലും ബാങ്കിൽ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ഈ ത്രിഫ്റ്റിൽ നിന്ന് ഇവർ പരസ്പരം വായ്പ കൊടുക്കുന്നവരും ഉണ്ട്. ഇവർ ബാങ്കിൽ അടക്കുന്ന ത്രിഫ്റ്റിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പിലെ രണ്ടിൽ കൂടുതൽ അംഗങ്ങൾക്ക് കുടുംബശ്രീയുടെ സി.ഡി.എസിന്റെ ശിപാർശപ്രകാരം ബാങ്ക് ലിങ്ക്ഡ് വായ്പകൾ അനുവദിക്കാറുണ്ട്. 3 ലക്ഷം വരെ 4 ശതമാനം പലിശ മാത്രം ഇവർ നൽകിയാൽ മതി. ബാക്കി ബാങ്കിന്റെ പലിശ കുടുംബശ്രീ ജില്ല മിഷൻ സബ്സിഡിയായി ബാങ്കിന് നൽകും. അടവിൽ വീഴ്ച വരുത്തിയാൽ ഈ സബ്സിഡി ലഭിക്കില്ല. അപ്പോൾ മുഴുവൻ പലിശയും വായ്പ എടുത്തവർ അടക്കേണ്ടിവരും.
Esta historia es de la edición 26 June 2023 de Madhyamam Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición 26 June 2023 de Madhyamam Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
ആജാ ...ഉമ് ബഹുത് ഹേ ഛോട്ടീ..
ഫെബ്രുവരി 26ന് വിടവാങ്ങിയ ഗസൽ ഗായകൻ പങ്കജ് ഉധാസ് ശേഷിപ്പിക്കുന്നത് സംഗീതത്തിന്റെ ജനപ്രിയമായ തലങ്ങളാണ്. ഗസലിനെ സാമാന്യ ജനങ്ങളിലേക്കടുപ്പിച്ച, ഏറ്റുപാടാനാവും വിധം സരളമാക്കിയ ഗായകനെന്നതാവുമോ പങ്കജ് ഉധാസ് ബാക്കിയാക്കുന്ന ഓർമശ്രുതി?
ആറ്റങ്ങളുടെ സംഗീതം കേട്ടതിന്റെ വിഹ്വലത
ഓപൺഹൈമറിന് ഏഴ് ഓസ്കർ അവാർഡുകളാണ് ലഭിച്ചത്. ഈ സിനിമ എന്ത് കാഴ്ചയാണ് മുന്നോട്ടുവെക്കുന്നത്? ഓപൺഹൈമറുടെ ജീവിതം പകർത്തുകയോ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം വിനാശകാരിയായിത്തീർന്നതിന്റെ ആഖ്വാനമോ അല്ല ഈ സിനിമയെന്നും എഴുതുന്ന ലേഖകൻ ചില വേറിട്ട ചിന്തകൾകൂടി മുന്നോട്ടുവെക്കുന്നു.
മറ്റുള്ളവരുടെ വാക്കു കേട്ട് കൊടിപിടിക്കാൻ പോകുന്ന കാലമൊക്കെ മാറി
കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം. സി.ആർ. നീലകണ്ഠന്റെ ലേഖനത്തിലെ വാദങ്ങളെ വിമർശിക്കുകയാണ് ലേഖിക.
തിരമലയാളത്തിലെ ‘ചിറകൊടിഞ്ഞ പൈങ്കിളികൾ
‘പൈങ്കിളി’ സാഹിത്യത്തെ മലയാള സിനിമ പലവിധത്തിൽ പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. പൈങ്കിളി മോശമാണെന്ന് ആക്ഷേപിക്കുന്ന സിനിമകളും സീരിയലുകളും സമാനമായ ‘പൈങ്കിളി’തന്നെയാണ് വിളമ്പുന്നത് എന്ന മറ്റൊരു വിമർശനവുമുണ്ട്. മലയാള സിനിമ ‘ജനപ്രിയ’ സാഹിത്യത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് പരിശോധിക്കുകയാണ് സിനിമാ നിരൂപകനും ഗവേഷകനുമായ ലേഖകൻ. പണ്ഡിത ന്യൂനപക്ഷത്തിന്റെ വരേണ്യയുക്തികളാണോ പൈങ്കിളി പരിഹാസത്തിനു കാരണം ? -ഒരു സംവാദത്തിന് തിരികൊളുത്തുകയാണ് ഈ പഠനം.
കുടുംബിനികളെ പലിശയിൽ കുരുക്കി കുടുംബശ്രീ
കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് (ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം.
ഹരിയാന കൊടുങ്കാറ്റ്
കപിൽദേവിന്റെ 'ചെകുത്താൻമാർ’ ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയർത്തിയിട്ട് ഈ ജൂൺ 25ന് 40 വർഷം ഇപ്പോഴിതാ ആ ടീം ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി വന്നിരിക്കുന്നു. നിലവിലെ ഇന്ത്യൻ ടീമംഗങ്ങൾ നിശ്ശബ്ദതയും പാലിക്കുന്നു. എന്താണ് ഈ 40 വർഷത്തിനിടയിൽ ക്രിക്കറ്റിന് വന്ന മാറ്റം. എന്താണ് 1983ലെ ടീമിനെ വ്യത്വസ്തമാക്കുന്നത്? കപിൽദേവിനെ എങ്ങനെയാണ് കായികലോകം കാണേണ്ടത്? -മുതിർന്ന സ്പോർട്സ് ജേണലിസ്റ്റായ ലേഖകന്റെ നിരീക്ഷണങ്ങൾ.
ഡീപ് ഫെയ്ക്: ഡിജിറ്റൽ സത്യളുടെ മരണമണി
നിർമിതബുദ്ധി ഉപയോഗിച്ച് വ്യാജ വിഡിയോകൾ നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യാജ വിഡിയോ ആണെന്ന് സാങ്കേതികമായി തിരിച്ചറിയൽപോലും എളുപ്പമല്ലാത്ത വിധത്തിൽ ദൃശ്യങ്ങളും ശബ്ദവും കൃത്രിമമായി നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ത് വെല്ലുവിളിയാണ് ഉയർത്തുന്നത്? ഡിജിറ്റൽ ലോകത്ത് സത്വങ്ങൾ ഇല്ലാതാവുകയാണോ? ചില ഉത്തരങ്ങൾ കഥാകൃത്തും ഐ.ടി വിദഗ്ധനുമായ ലേഖകന്റെ ഈ വിശകലനം മുന്നോട്ടുവെക്കുന്നു.
ഭ്രമാത്മകതകളും സ്വപ്നങ്ങളും
റുമേനിയൻ എഴുത്തുകാരൻ മിർച്ചിയ കർതറെസ്ക്യൂവിന്റെ ഏറ്റവും പുതിയ നോവൽ 'Solenoide’ വായിക്കുന്നു.
സ്നേഹത്തോടെ, ഒരു വെള്ളിയാഴ്ച പകൽ
ചരിത്രം ഉറങ്ങാതെ നിലകൊള്ളുന്ന, പൗരാണികതകൾ ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന ഈജിപ്തിലൂടെയുള്ള യാത്ര തുടരുന്നു. കൈറോയിലെ ഒരു വെള്ളിയാഴ്ച കാഴ്ചകളാണ് ഇത്തവണ. സയ്യിദ ആയിഷ മസ്ജിദിലെ ജുമുഅയിൽനിന്നും സയ്യിദ ആയിഷ ചന്തയിലെ തിരക്കുകളിൽനിന്നും കാണാൻ നിറയെ ഉണ്ട്, അറിയാൻ നിരവധിയുണ്ട്.
ആ നിയമഭേദഗതിയോട് യോജിപ്പ് ഉണ്ടായിരുന്നില്ല; ഗൗരിയമ്മയാണ് ശരിയായി പ്രശ്നം ഉയർത്തിയത്
കേരളത്തിലെ ഭൂപ്രശ്നം, ആദിവാസി-ദലിത് അവസ്ഥകൾ എന്നിവയെ കേന്ദ്രീകരിച്ച് മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ. ബാലനുമായി നടത്തിയ ദീർഘസംഭാഷണത്തിന്റെ രണ്ടാം ഭാഗം. ഇത്തവണ അദ്ദേഹം തന്റെ ജീവിതം, പാർട്ടിപ്രവർത്തനം എന്നിവയെക്കുറിച്ചും സംസാരിക്കുന്നു.