എതിർലിംഗത്തിൽപ്പെട്ടവരോട് തോന്നുന്ന ആകർഷണം ഒട്ടുമിക്ക ജീവജാലങ്ങളിലും കണ്ടുവരുന്ന അടിസ്ഥാന വികാരമാണ്. വംശവർധന അടിസ്ഥാനമാക്കി പ്രകൃതിതന്നെ എല്ലാവരിലും സന്നിവേശിപ്പിച്ച ഒന്നാണത്. മനുഷ്യരുടെ കാര്യത്തിലാണെങ്കിൽ ഒരു വ്യക്തി തന്റെ കൗമാരപ്രായത്തിലാണ് എതിർലിംഗക്കാരാൽ ആകർഷിക്കപ്പെടുന്നത്. തികച്ചും സ്വാഭാവികമായ ഈ വികാരത്തെയാണ് പൊതുവിൽ പ്രണയം' എന്ന് വിശേഷിപ്പിക്കുന്നത്.
കൗമാരപ്രായം തുടങ്ങുന്നതോടെ ശരീരത്തിൽ പ്രവർത്തനസജ്ജമാകുന്ന ഹോർമോണുകളാണ് പ്രണയമെന്ന വികാരത്തിന്റെ അടിസ്ഥാന കാരണം. സൗഹൃദങ്ങൾ ദൗർബല്യമാവുകയും സുഹൃത്തുക്കളാൽ സ്വാധീനിക്കപ്പെടുകയും ചെയ്യുന്ന പ്രായം കൂടിയാണിത്. അതേസമയം ഒരു വ്യക്തിക്ക് എതിർലിംഗത്തിൽപ്പെട്ട എല്ലാവരോടും ഇത്തരം വികാരം തോന്നണമെന്നില്ല. എന്നാൽ, ആർക്കും ആരോടു വേണമെങ്കിലും തോന്നുകയും ചെയ്യാം. 'പ്രണയത്തിന് കണ്ണില്ല' എന്നു പറയുന്നത് അതുകൊണ്ടാണ്.
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല അത്. കൗമാരക്കാർക്കിടയിലെ പ്രണയങ്ങളെല്ലാം അത്തരത്തിലുള്ളതാണോ? അത് അവരുടെ പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം.
എല്ലാം പ്രണയമാണോ?
കൗമാരക്കാർക്കിടയിലെ ഇത്ത രം ബന്ധങ്ങളെ യഥാർഥ പ്ര ണയം എന്ന് വിശേഷിപ്പിക്കാനാവില്ല. ഒരുതരം താൽക്കാലിക 'ഭ്രമം' (fascination) മാത്രമാണിത്. ഇത്തരം ബന്ധങ്ങളിൽ അപൂർവം ചിലത് ഒഴികെ ഭൂരിഭാഗവും ഹ്രസ്വകാലത്തേക്കു മാത്രമായിരിക്കും. കാഴ്ചയിൽ മാത്രം മോഹിതരായി തുടങ്ങുന്ന കൗമാരപ്രണയങ്ങളിൽ പരസ്പരം മനസ്സിലാക്കാനുള്ള സാഹചര്യങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുകയും ബന്ധങ്ങൾ തകരുകയും ചെയ്യുകയാണ് പതിവ്.
ബന്ധങ്ങളിൽ മടുപ്പ്, തമ്മിൽ കാണാനും ആശയവിനിമയം നടത്താനുമുള്ള അവസരം നഷ്ടമാകൽ, പ്രണയത്തിൽ ഏർപ്പെടുന്ന വ്യക്തികളുടെ മറ്റ് അടുത്ത സൗഹൃദങ്ങൾ, ക്രമേണ തിരിച്ചറിയപ്പെടുന്ന വ്യക്തിത്വ വൈകല്യങ്ങൾ തുടങ്ങി ഏതെങ്കിലും ഒരു വിഷയത്തെ തുടർന്നുണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നായിരിക്കും പലപ്പോഴും പ്രണയങ്ങൾ തകരുന്നത്. ഇതിനെ പൊതുവിൽ അപക്വമായ പ്രണയബന്ധങ്ങൾ (immature romantic relationship) എന്ന് വിളിക്കുന്നു.
'തേപ്പു'കൾ കൂടാൻ കാരണം
Esta historia es de la edición March 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...