മലയാളികൾക്ക് സംഗീത എന്നാൽ ശ്യാമളയാണ്. വർഷങ്ങൾക്ക് മുൻപേ സ്ത്രീകളെ അവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിപ്പിച്ച അതേ ശ്യാമള. ഒരിടവേളക്കുശേഷം മലയാളത്തിൽ ചാവേർ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് സംഗീത. അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ ബാലതാരമായി സിനിമയിലെത്തിയ സംഗീതക്ക് വീണ്ടും പ്രിയപ്പെട്ട ഇടത്തേക്ക് എത്തിയതിന്റെ സന്തോഷമാണ് മനസ്സു നിറയെ. നല്ല വേഷങ്ങൾ കിട്ടിയാൽ ഇവിടെ ഉണ്ടാകുമെന്ന ഉറപ്പും സംഗീത പങ്കുവെക്കുന്നു.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബാലതാരമായി തമിഴിലെത്തുന്നത്. ഇടക്ക് ഇടവേളകൾ. എപ്പോഴെങ്കിലും തിരിച്ചുവരണമെന്ന് ആലോചിച്ചിരുന്നോ?
രണ്ടുമൂന്നുവർഷമായി ആലോചിക്കുകയായിരുന്നു. കോവിഡിനു ശേഷമാണ് ഗൗരവമായി അങ്ങനെ ആലോചിച്ചു തുടങ്ങിയത്. ഓഫറുകൾ വരുന്നുണ്ടായിരുന്നു. കുടുംബകാര്യങ്ങൾ നോക്കി സന്തോഷമായാണ് കഴിഞ്ഞത്. സിനിമയിൽ നിന്നും മാറിനിൽക്കുക ആണന്ന് ഒരിക്കലും തോന്നിയിട്ടില്ല.
സ്വന്തം തീരുമാനമായിരുന്നോ ഈ സിനിമ?
അതെ. ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ ഞാൻ ചെയ്യാറുള്ളൂ. ചാവേർ സിനിമയുടെ സംവിധായകൻ ടിനു പാപ്പച്ചനെ എനിക്ക് നേരത്തേ അറിയില്ലായിരുന്നു. ടിനുവിന്റെ സിനിമകളും കണ്ടിട്ടില്ല. ടിനുവിന്റെ ടീമിൽ നിന്നാണ് എന്റെ പേര് നിർദേശിച്ചത്. അങ്ങനെ ടിനു വിളിച്ചു. ടിനുവിന്റെ സിനിമയിലെ ഒന്നു രണ്ടു ക്ലിപ്പിങ്ങുകൾ അയച്ചുതന്നു. സ്വാതന്ത്ര്യം അർധ രാത്രിയിലെ ഒരു ചേസിങ് സീനും അജഗജാന്തരം സിനിമയിലെ ഒരു ആക്ഷൻ രംഗവുമായിരുന്നു. ആ മേക്കിങ് എനി ക്ലിപ്പിങ്ങുകളുക്കിഷ്ടപ്പെട്ടു. കൂടെ ടിനുവിന്റെ ഒരു വോയിസ് നോട്ടുമുണ്ടായിരുന്നു. ചേച്ചിയെപോലെ ഒരു ആർട്ടിസ്റ്റ് ഈ വേഷത്തിൽ അഭിനയിച്ചാൽ എനിക്ക് സന്തോഷമായിരിക്കുമെന്നായിരുന്നു അതിൽ ടിനു പറഞ്ഞത്.
ഇത്രയും വർഷങ്ങൾക്കു ശേഷം വരുമ്പോൾ സിനിമ മാറിയോ? സിനിമ നന്നായി മാറി. എനിക്കത് വലിയ സർപ്രൈസായി രുന്നു. ഒരു പുതിയ വിദ്യാർഥിയെപോലെ ഞാൻ ഓരോന്നും പഠിക്കുകയായിരുന്നു. ഇതെല്ലാം പറഞ്ഞു തരാൻ ഒരു ടീം തന്നെയുണ്ട്. അർജുന്റെ കൂടെ മാത്രമേ ഈ സിനിമയിൽ കോമ്പിനേഷൻ സീനുണ്ടായിരുന്നുള്ളൂ. കുഞ്ചാക്കോ ബോബന്റെ കൂടെ നേരത്തേ അഭിനയിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് നാനയുടെ ഒരു ഓണം ഫോട്ടോ ഷൂട്ട് ഞങ്ങൾ ചെയ്തിരുന്നു.
നീണ്ട വർഷങ്ങൾക്കുശേഷം വീണ്ടും കാമറയുടെ മുന്നിലെ ത്തിയപ്പോൾ എന്തുതോന്നി?
Esta historia es de la edición November 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...