ഓൺലൈൻ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിൽ സെയിൽ ഫെസ്റ്റിവലുകളുടെ സമയമാണല്ലോ ഇത്, ഈ സമയത്ത് ഏത് പ്ലാറ്റ് ഫോം എടുത്താലും അവിടെയൊക്കെ ഏതെങ്കിലും ഒരു ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ആശ്ചര്യപ്പെടുത്തുന്ന ഡിസ്കൗണ്ടാണ്. മൊബൈലും ടി.വിയും തുടങ്ങി പലവ്യഞ്ജനസാധനങ്ങൾ വാങ്ങുമ്പോൾ വരെ ഡിസ്കൗണ്ട് ലഭിക്കുമെന്ന പരസ്യം നിങ്ങളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ടാകും. അതു കൊണ്ടുതന്നെ പലരും ഒരു ക്രെഡിറ്റ് കാർഡ് കിട്ടിയാൽ കൊള്ളാം എന്ന ആഗ്രഹമുള്ള വരായി മാറിയിട്ടുണ്ടാകും. ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
എന്താണു ക്രെഡിറ്റ് കാർഡ് ?
ഭൂരിഭാഗം ആളുകൾക്കും ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയില്ല എന്നതാണ് സത്യം. നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത എ.ടി.എം കാർഡിനെയാണ് ഡെബിറ്റ് കാർഡ് എന്നു വിളിക്കുന്നത്. നമ്മുടെ അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ നമുക്കത് എ.ടി.എം കാർഡ് അഥവാ ഡെബിറ്റ് കാർഡ് വഴി ഉപയോഗിക്കാം.
ക്രെഡിറ്റ് കാർഡ് എന്നാൽ ഈടൊന്നും നൽകാതെ നമുക്ക് ഒരു ബാങ്ക് അനുവദിച്ചിരിക്കുന്ന നിശ്ചിത തുക പരമാവധി 50 ദിവസം വരെ പലിശയൊന്നുമില്ലാതെ ഷോപ്പിങ്ങിനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും ഉപയോഗിക്കാനായി നൽകുന്ന കാർഡ് ആണന്നു പറയാം. ഒരു ചെറിയ തുക പലിശ നൽകി ഉപയോഗി ക്കാനുള്ള സൗകര്യവുമുണ്ടാവും. പലിശയില്ല എന്നുകേട്ട് സന്തോഷിക്കാൻ വരട്ടെ, വ്യക്തമായ നിബന്ധനകൾ ഇതിനെല്ലാം ഉണ്ട്. ഇത്തരത്തിൽ ഒരു ബാങ്ക് നമുക്ക് ക്രെഡി റ്റ് കാർഡ് നൽകിയാൽ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് അതിന്റെ ബില്ലിങ് സർക്കിൾ ആണ്. അത് ശ്രദ്ധയോടെ മനസ്സിലാക്കി ക്രെഡിറ്റ് കാർഡ് ഉപ യോഗിക്കുകയും കൃത്യമായി പണം തിരിച്ചടക്കുകയും ചെയ്താൽ സംഗതി എളുപ്പമാണ്.
എന്താണു ബില്ലിങ് സർക്കിൾ ?
ഒരു ക്രെഡിറ്റ് കാർഡ് നമുക്ക് ബാങ്ക് അനുവദിച്ച് തരുമ്പോ തന്നെ അതിനൊപ്പം ക്രെഡിറ്റ് ലിമിറ്റും ബില്ലിങ് ഡേറ്റും ഡ്യൂ ഡേറ്റും അറിയിച്ചിട്ടുണ്ടാകും. അത് ഫിക്സഡായിരിക്കും. നമുക്ക് അനുവദിച്ച ക്രെഡിറ്റ് ലിമിറ്റിൽനിന്ന് നാം ഉപയോഗിച്ച ക്രെഡിറ്റ് എത്രയാണെന്ന് ടോട്ടൽ ചെയ്ത് നമ്മെ അറിയിക്കുന്ന തീയതിയാണ് ബില്ലിങ് ഡേറ്റ്.
Esta historia es de la edición November 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...