കലർപ്പിലാത്ത കാലാതീത രൂപകൽപ്പന, എറ്റവും ലളിതമായി ഈ വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. തിരുവനന്തപുരം നഗരത്തിന്റെ തിരക്കും ഇരമ്പവുമെല്ലാം നിറയുന്ന സ്ഥലത്തെങ്കിലും അതിന്റെ യാതൊരു അലോസരവും താമസക്കാർക്ക് ഒരിക്കലും തോന്നാത്ത വിധം, ഈ വീട് ഡിസൈൻ ചെയ്തത് ആർക്കിടെക്റ്റ് അന്ന സണ്ണി (ഡിസൈൻ കളക്ടീവ്, എറണാകുളം) ആണ്. സിമി ഷിജു, ഷിജു ഷാഹുൽ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്. നഗരത്തിന്റെ തിരക്കുകളോട് മറ പിടിക്കുന്ന വിധത്തിൽ മുഖം മൂടി അണിഞ്ഞൊരു വീടാണിത്. ഒന്നു കൂടി വ്യക്തമാക്കിയാൽ ഹൈവ് എക്സ്റ്റീരിയർ മറ്റു ഡിസൈൻ ശൈലികളൊന്നും കലരാത്ത തരത്തിലുളള കന്റംപ്രറി രൂപകൽപ്പനയാണ് എക്സ്റ്റീരിയറിൽ വരുന്നത്. ലൂവർ എലമെന്റുകളും സ്ട്രക്ചർ പാറ്റേ ണുമെല്ലാം സ്ട്രെയിറ്റ് - ലീനിയർ പാറ്റേണിന് ഊന്നൽ നൽകി ഒരുക്കിയിരിക്കുന്നു. പ്രധാന ഘടനയിൽ നിന്ന് ജി.ഐ കമ്പികൾ വഴി ഹാങ് ചെയ്തു നിൽക്കുന്ന തരത്തിലുള്ള വ്യത്യസ്തമായ കാർ പോർച്ച് ശ്രദ്ധേയമാണ്. സ്റ്റോൺ പേവ്മെന്റ്, തുരുത്തുകൾ പോലെ ഒരുക്കിയ ഗ്രാസ് ബെഡുകൾ, പച്ചപ്പിന്റെ സമൃദ്ധി തിങ്ങിയ ബഫർ സോണുകൾ എന്നിവയെല്ലാം വീടിന്റെ ഭംഗിയ്ക്ക് പൂരകമായി നിൽക്കുന്നതിനൊപ്പം, സ്വകാര്യതയും ഉറപ്പാക്കുന്നു.
Esta historia es de la edición December 2022 de Designer Plus Builder.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 2022 de Designer Plus Builder.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
നഗര നടുവിലെ ശാന്തഗംഭീരമായ വീട്
എക്കാലത്തും പ്രസക്തി തോന്നുന്ന മോഡേൺ ഫീച്ചറുകളും സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് ഒരുക്കിയ വീട്
കോഴിക്കോട് നഗരഹൃദയത്തിലെ സ്വച്ഛസുന്ദരമായ പൈതൃകകേന്ദ്രം
പ്രാചീനകാലം മുതൽക്കേ ആചാരപ്പെരുമയിലും ഭൗതിക സമ്പത്തിന്റെ കാര്യത്തിലും കോഴിക്കോട് നഗരം മുൻപന്തിയിലായിരുന്നു
15 ലക്ഷം രൂപയ്ക്ക് നവീകരിച്ച വീട്
പഴയ പ്രൗഢിയെ കൂടുതൽ മെച്ചപ്പെടുത്തി ആകർഷകമാം വിധം നവീകരിച്ച ഭവനം
'യങ് ആർക്കിടെക്റ്റ് ഓഫ് ദി ചാപ്റ്റർ 2021 (കേരള ചാപ്റ്റർ)' പുരസ്കാരം ആർക്കിടെക്റ്റ് അർജുൻ രാജന്
നാൽപ്പത് വയസ്സിൽ താഴെയുള്ള ആർക്കിടെക്റ്ററ്റുകൾക്ക് വാസ്തകലാരംഗത്തും വാസ്തുവിദ്യാ വിദ്യാഭ്യാസരംഗത്തും നൽകിയ സംഭാവനകൾ മുൻനിർത്തി ഐഐഎ 2021 മുതൽ ഏർപ്പെടുത്തിയ പുരസ്കാരമാണിത്