ഇതിന്നലെ പൂർത്തിയാക്കിയ കിണറാണ്. കുഞ്ഞു പെണ്ണു ചൂണ്ടിയ കിണറിലേക്കു നോക്കിയപ്പോൾ എന്തിനാണാവോ മഞ്ഞുമ്മൽ ബോയ്സും ഡെവിൾസ് കിച്ചനുമൊക്കെ മനസ്സിലേക്കു വന്നത്. അത്ര ആഴം. പക്ഷേ, വളവും തിരിവുമില്ലാതെ കൃത്യതയുള്ള അരഞ്ഞാണ് പടവുകൾ.
പേരു കുഞ്ഞുപെണ്ണ് എന്നാണെങ്കിലും ആ കിണറു കുഴിച്ച മിടുക്കിക്കു പ്രായം 75 കഴിഞ്ഞു. "അമ്മേ..ഫോട്ടോയെടുക്കാൻ ഒന്നു കിണറിനുള്ളിലേക്കു മൂന്നു പടവുകൾ ഇറങ്ങി നിൽക്കാമോ?' എന്നു ചോദിച്ചപ്പോൾ “പിന്നെന്താ, മൂന്നാക്കുന്നതെന്തിനാ. എത്ര വേണമെങ്കിലും ഇറങ്ങാം. എന്നു മറുപടി. പയറുമണിപോലെ ചാടിയോടി കുഞ്ഞു പെണ്ണ് ഇറങ്ങി. എറണാകുളം മുതൽ തിരുവനന്തപുരം വരെയായി ആയിരത്തോളം കിണറുകൾ ഈ അമ്മ കുഴിച്ചിട്ടുണ്ട്. അതിലധികവും സ്വന്തം സ്ഥലമായ അടൂരിലും പത്തനംതിട്ട പ്രദേശങ്ങളിലുമാണ്.
ജലമർമരം തേടി
ഓരോ കിണർ കുഴിക്കും മുൻപും പ്രപഞ്ചശക്തിയെ മനസ്സിൽ ധ്യാനിക്കും. ഭദ്രകാളിയാണ് ഇഷ്ട ദൈവം. ഭൂമിക്കടിയിലും ഒരു ശക്തിയുണ്ടല്ലോ, ഭൂമീദേവി. രണ്ടുപേരെയും മനസ്സിലിരുത്തി കിണറു കുഴിക്കേണ്ട പറമ്പിൽ ഞാനൊന്നു നടക്കും. വെള്ളമുണ്ടെന്നു തോന്നുന്ന സ്ഥലത്തു കുറ്റിയടിപ്പിക്കും. കറയുള്ള മരത്തിന്റെ കനമുള്ള കമ്പ് വേണം കുറ്റിയടിക്കാൻ. പ്ലാവോ, റബറോ ഒക്കെപ്പോലെ. അടിക്കാനെടുക്കുന്ന കുറ്റി നോക്കിയാലറിയാം. കിണറു കുഴിക്കുമ്പോൾ എന്തൊക്കെ അനുഭവങ്ങൾ ഉണ്ടാകുമെന്ന്. പാറയുണ്ടോ, നല്ല ഒഴുക്കുണ്ടോ എന്നെല്ലാം അതിൽ നിന്നു മനസ്സിലാക്കാം. എത്ര അടി താഴ്ത്തിയാൽ വെള്ളം കാണാനാകുമെന്നും തുടക്കത്തിൽ തന്നെ ധാരണ കിട്ടും.
ഓരോ കിണറു കുഴിക്കും മുൻപും പീടികത്താഴെ പള്ളിലച്ചനെ ഓർക്കും. ആ ഒരാളു കാരണമാണ് ആദ്യത്തെ കിണറുകുഴിക്കാനുള്ള അവസരം കി ട്ടിയത്. അന്നത്തെ അറിവില്ലായ്മയും തെറ്റുകുറ്റങ്ങളുമെല്ലാം അച്ചൻ കണ്ടില്ലെന്നു വച്ചതു കൊണ്ടാണ് എനിക്കിതു തൊഴിലാക്കാൻ കഴിഞ്ഞത്. അതിനു മുൻപ് വാനം വെട്ടാനും കക്കൂസിനു കുഴിയെടുക്കാനുമെല്ലാം അച്ചൻ എന്നെ പണിയേൽപ്പിച്ചിരുന്നു. അന്നൊരു ദിവസം വിളിച്ചു പറഞ്ഞു. കുഞ്ഞുപെണ്ണേ... നമുക്കൊരു കിണറു കൂടെ കുഴിക്കണമല്ലോ. പരിചയത്തിൽ നല്ല ആളുണ്ടോ?'
Diese Geschichte stammt aus der April 27, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 27, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും