Versuchen GOLD - Frei
ആ ദിവസം ഞാൻ മരിച്ചില്ല
Vanitha
|April 13, 2024
ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഗ്രിമ മെർലിൻ കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ കഥ

കാൽമുട്ടിലെ അഞ്ചു ശസ്ത്രക്രിയകൾക്ക് ഒടുവിൽ ചുറ്റുമുള്ളവരെല്ലാം ഗ്രിമയോടു പറഞ്ഞു, “മതി, ഇനി ബാസ്കറ്റ് ബോൾ വേണ്ട.' ഞെരുക്കുന്ന സാമ്പത്തിക പ്രയാസങ്ങളും പരുക്കിന്റെ വേദനയും. അതോടെ കോർട്ടിനോടും ജീവിതത്തോടും വിട പറയാൻ അവൾ തീരുമാനിച്ചു.
കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ ഗ്രിമ മെർലിൻ വർഗീസിന് ഇങ്ങനെയൊരു ഭൂതകാലമുണ്ട്. ജീവിതം നിലച്ചുവെന്നുറപ്പിച്ച നിമിഷത്തിൽ നിന്നു നേട്ടങ്ങളുടെ നെറുകയിലേക്കു തിരികെയെത്തിയ ഗ്രിമയുടെ കഥ കേട്ടാലോ...
ചേച്ചിയുടെ വഴിയേ
"തൃശൂർ, കൊരട്ടിയിലാണ് എന്റെ നാട്. അച്ഛൻ വർഗീസിനു സ്റ്റൗ കമ്പനി ഉണ്ടായിരുന്നു. അമ്മ റീനയും ചേച്ചി ഗിയയും ഞാനും അനിയൻ ഗ്രിഗോയും സന്തോഷത്തോടെ ജീവിക്കുന്നതിനിടെയാണ് ആ സംഭവം. വയറുവേദന വന്നു ഡോക്ടറെ കണ്ടതാണു പപ്പ. പരിശോധിച്ചപ്പോൾ പാൻക്രിയാസിൽ ചില പ്രശ്നങ്ങൾ, സർജറി വേണം. തുടർന്നുണ്ടായ അണുബാധയും മറ്റു പ്രശ്നങ്ങളും കാരണം ഒന്നിനു പിന്നാലെ ഒന്നായി ആറു സർജറികൾ. വീടും ബിസിനസ്സുമെല്ലാം കടം കയറി പോയി.
പപ്പ മമ്മിയെ നിർബന്ധിച്ചു തയ്യൽ പഠിപ്പിക്കാൻ വിട്ടു. പപ്പ മരിച്ചു പോയാലും ഞങ്ങൾക്കു ജീവിതം മുന്നോട്ടു കൊണ്ടുപോകണമല്ലോ. സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നതിന്റെ ഭാഗമായി ചേച്ചി യെ കൊരട്ടി ലിറ്റിൽ ഫ്ലവർ സ്കൂളിൽ ചേർത്തു. അവിടുത്തെ സ്പോർട്സ് സാറായ വിന്നി ബെസ്റ്റിൻ ചേച്ചിയെ ബാസ്കറ്റ് ബോൾ ടീമിലെടുത്തു. നല്ല പ്ലെയറായിരുന്ന ചേച്ചി സംസ്ഥാന ടീമിൽ കളിക്കുകയും നാഷനൽസിൽ തുടർച്ചയായി പങ്കെടുക്കുകയും ചെയ്തതാണ് എന്റെ തലവര മാറ്റിയത്.
നാലാം ക്ലാസ്സിലെ അവധിക്കാലത്ത് എന്നെയും നിർബന്ധിച്ചു പ്രാക്ടീസിനു വിട്ടു. മടിച്ചിയായ ഞാൻ പല കാരണങ്ങൾ പറഞ്ഞു മുങ്ങും. അഥവാ ചെന്നാലും ബോൾ കൈകൊണ്ടു തൊടില്ല. ആയിടയ്ക്ക് ജൂനിയർ ബാസ്കറ്റ് ബോൾ ടീമിന്റെ സെലക്ഷൻ വന്നു. എന്നെ മാത്രം കൊണ്ടു പോയില്ല. “മര്യാദയ്ക്കു പ്രാക്ടീസ് ചെയ്യാതെ എങ്ങും കൊണ്ടുപോകില്ല' എന്നു വിന്നി സാർ പറഞ്ഞതോടെ വാശി കൂടി. ചിട്ടയായ പരിശീലനം തുടങ്ങി. അടുത്ത വർഷം തൃശൂർ ജില്ലാ സീനിയർ ടീമിൽ സെലക്ഷൻ കിട്ടി. അതോടെ കേരളാടീമിൽ സ്ഥാനം നേടണം എന്ന ലക്ഷ്യം മനസ്സിലുറച്ചു.
ജയവും തോൽവിയും
Diese Geschichte stammt aus der April 13, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size