സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാൻ അനുവാദമില്ലാതിരുന്ന കാലത്തായിരുന്നു എന്റെ അമ്മമ്മ കല്യാണി ജീവിച്ചിരുന്നത്. ധീരയും ശക്തയുമായ സ്ത്രീയായിരുന്നു അമ്മമ്മ. അനീതി കണ്ടാൽ മുഖം നോക്കാതെ എതിർക്കും. നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് കഴിയും പോലെ പരിഹാരം കണ്ടെത്തും. വസുരി പിടിപെട്ട് തന്റെ കൂരയിൽ ഒറ്റയ്ക്കായ കോരൻ എന്ന അയൽവാസിയെ രോഗം പകരാതിരിക്കാൻ സ്വയം വേണ്ട കരുതലുകൾ എടുത്തുകൊണ്ട് അമ്മമ്മ ശുശ്രൂഷിക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. മേൽവസ്ത്രം ധരിക്കാൻ അനുവാദമില്ലാതിരുന്നിട്ടും റൗക്ക സ്വയം തയ്ച്ചുണ്ടാക്കുകയും ചുറ്റുപാടുമുള്ള സ്ത്രീകൾക്ക് തയ്ച്ചു നൽകുകയും അവരെ അതു ധരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു അമ്മമ്മ.
ആ അമ്മമ്മയുടെ കൈ പിടിച്ചാണ് ഞാൻ വളർന്നത്. തീരെ ചെറുപ്പത്തിലേ അമ്മമ്മയുടെ ഒപ്പം കമ്യൂണിസ്റ്റ് പാർട്ടിയുടെ ക്ലാസ്സുകളിൽ പോയിത്തുടങ്ങി. ഇരിട്ടിയിലെ മാടത്തിൽ എന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ വീട്. എന്റെ അമ്മ ശാന്ത അടക്കം അമ്മമ്മയുടെ നാലു പെൺമക്കളും സഹദേവൻ എന്ന ഞങ്ങളുടെ ഒരേ ഒരമ്മാവനുമെല്ലാം ഒരുമിച്ചായിരുന്നു താമസം. അച്ഛൻ എന്നെയും അമ്മയേയും വിട്ടകന്നു പോയിരുന്നതുകൊണ്ട് എന്നോടു പ്രത്യേക പരിഗണനയായിരുന്നു എല്ലാവർക്കും. ഞാനാണെങ്കിൽ ചെറിയ കാര്യത്തിനു കരയുന്ന തൊട്ടാവാടിയും.
മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജിൽ പഠിക്കുന്ന കാലത്തു ദാവണിയാണ് ഇഷ്ടവേഷം. ഇഷ്ടമുള്ള നിറം പറഞ്ഞാൽ അമ്മാവൻ അതു വാങ്ങി വരും. ഒപ്പം പൂക്കളും പുള്ളികളുമുള്ള പാവാടയും ഒറ്റ നിറമുള്ള ബ്ലൗസും. ഒരു വസ്ത്രം ഇഷ്ടപ്പെട്ടാൽ അതു തുടർച്ചയായി അണിയുന്ന സ്വഭാവമുണ്ട് എനിക്ക്. ആകാശനീല നിറമുള്ള ഒരു ദാവണി കീറിപ്പോകും വരെ തുടർച്ചയായി അണിഞ്ഞത് ഓർക്കുന്നു. അത്രയേറെ ഭംഗിയുള്ള ദാവണിയും പാവാടയും ഇന്നു പഴയ സിനിമകളിൽ മാത്രമേ കാണാനാകുന്നുള്ളൂ.
ഏറെ പ്രിയപ്പെട്ട ആ നീല സാരി
Diese Geschichte stammt aus der February 17, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der February 17, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്