കാർമേഘങ്ങളുടെ ഘോഷയാത്രയി ലും തെളിഞ്ഞു നിൽക്കുന്ന ചില ഒറ്റനക്ഷത്രങ്ങളുണ്ട്. പാലാകരി കോഴയ്ക്കൽ തറവാടിലെത്തിയപ്പോൾ കണ്ടതുമൊരു നക്ഷത്രച്ചിരി. പരാതികളും അപേക്ഷകളുമായി എത്തിയവരുടെ നടുവിൽ ക്ഷേമാന്വേഷണങ്ങളുമായി തിരക്കിലാണ് നിഷ ജോസ് കെ. മാണി.
കാൻസറിനെതിരെയുള്ള പോരാട്ടത്തിന്റെ ആത്മവിശ്വാസം മുഖത്തും വാക്കുകളിലുമുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് ആ പരീക്ഷണഘട്ടത്തിന്റെ തുടക്കം. മഞ്ചാടിക്കുരു വലുപ്പത്തിൽ തടിപ്പ് കണ്ടപ്പോഴേ ടെസ്റ്റ് ചെയ്തു. റിസൽറ്റ് വന്നു, ബെസ്റ്റ് കാൻസർ. വേദനിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയവരെ നേരിട്ട അതേ മനക്കരുത്തോടെ നിഷ കാൻസറിനെ നേരിട്ടു.
പുതുപ്പിറവിയുടെ ക്രിസ്മസ്
“ഈ ക്രിസ്മസ് എനിക്ക് ഈസ്റ്റർ പോലെയാണ് കേട്ടോ. ഉണ്ണീശോയുടെ തിരുപ്പിറവി മാസം ജീവിതത്തിലേക്കുള്ള ഉയിർപ്പിന്റെ നാളുകൾ കടിയാണ്. ഇന്നെന്റെ രണ്ടാമത്തെ റേഡിയേഷനായിരുന്നു. അതാണു സംസാരിക്കുമ്പോൾ ചെറിയ തടസ്സം വരുന്നത്. ഇടയ്ക്കു ഛർദ്ദിക്കാൻ വരും പോലെ തോന്നും. പക്ഷേ, അതൊന്നും കാര്യമാക്കാറില്ല.
കഴിയുന്നതും നല്ല സാരി ഉടുത്തു, വളയൊക്കെ ഫ്രഷ് ആയി ഇരിക്കാൻ നോക്കും. ഈ കുപ്പിവളകൾ കണ്ടില്ലേ, കഴിഞ്ഞ ഡൽഹി യാത്രയ്ക്കിടയിൽ ഫരീദാബാദിൽ നിന്നു വാങ്ങിയതാണ്.'' കൈനിറഞ്ഞു കിടക്കുന്ന കുപ്പിവളകളിൽ വിരലോടിച്ചു നിഷ ഒരു നിമിഷം മൗനമായിരുന്നു.
എങ്ങനെയാണ് ഈ വേദനയെ അതിജീവിക്കുന്നതെന്ന ചോദ്യം കേട്ടതും തലയുയർത്തി നോക്കി. “രാഷ്ട്രീയക്കാരന്റെ ഭാര്യയായി ചില്ലു മേടയിലിരിക്കുന്ന പെണ്ണല്ല ഞാൻ. എതിർചേരിയിലുള്ളവരുടെ കുത്തുവാക്കുകളും പരിഹാസങ്ങളും കേട്ടു കരുത്തു നേടിയ മനസ്സാണ്.
എനിക്കു രോഗം വരും മുൻപും കാൻസറിന്റെ പിടിയിൽ പെട്ടുപോയവർക്കൊപ്പം ഞാൻ സഞ്ചരിച്ചിട്ടുണ്ട്. കഴിയാവുന്ന വിധം സഹായിച്ചിട്ടുമുണ്ട്. രോഗത്തെ അതിജീവിച്ചതിനു ശേഷം പലരും നേരിൽ വന്നു കാണും. അപ്പോൾ അവരുടെ മുഖത്തുള്ള ഒരു ചിരിയുണ്ടല്ലോ. അതാണു ഞാൻ നേടുന്ന സന്തോഷം.
രോഗത്തെയും പോസിറ്റീവായാണു കാണുന്നത്. പ്രതിസന്ധി വരുമ്പോഴാണ് ഒപ്പമുള്ളവരുടെ മൂല്യം യഥാർഥ തിളക്കത്തോടെ മനസ്സിലാകുന്നത്. ജോ (ജോസ് കെ. മാണി) എന്നെ എത്ര മാത്രം സ്നേഹിക്കുന്നുവെന്ന് ഒരിക്കൽ കൂടി തിരിച്ചറിഞ്ഞ ദിവസങ്ങളിലൂടെയാണു കടന്നു പോകുന്നത്. അതു തിരുപ്പിറവി മാസത്തിനു കൂടുതൽ നിറം നൽകുന്നു.
Diese Geschichte stammt aus der December 23, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 23, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി