ആഗ്രഹിച്ച പുരുഷൻ കരം ഗ്രഹിച്ച് തന്റെ നല്ല പാതിയായി കൂടെക്കൂട്ടി നിൽക്കവെ സന്തുഷ്ടയാവാത്ത സ്ത്രീ ആരുണ്ട്? ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ പാർവതിദേവി, മംഗല്യവരദായിനിയാകുന്നതിനു കാരണം ദേവിയുടെ പരിണയം കഴിഞ്ഞ ഉടനെയുള്ള ഭാവമാണത്രേ. ഹിമവദ്പുത്രിയായ ശ്രീപാർവതി ഇഷ്ടവരദായിനിയായി ഇവിടെ കുടികൊള്ളുന്നു...
വർഷങ്ങൾക്കു മുൻപൊരു ബദരീനാഥ് തീർഥാടനയാത്രയിലാണു യാദൃച്ഛികമായി സോനപ്രയാഗിൽ നിന്നു ത്രിയുഗി നാരായണിലേക്കു വഴി തിരിയുന്നത്. ആളും തിരക്കുമില്ലാത്ത, അന്നത്തെ ഹിമാലയ വഴികളിൽ തീർഥാടകർ ഏറെയൊന്നും ചെല്ലാത്ത ആ ക്ഷേത്രത്തിലേക്കു പോകണമെന്നു കേട്ടപ്പോൾ ഡ്രൈവർക്കും എന്തിനെന്നു സംശയം.
മഹാവിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും സാന്നിധ്യത്തിൽ ശിവപാർവതിമാരുടെ പരിണയം നടന്ന പുണ്യസ്ഥലമാണു ത്രിയുഗി നാരായൺ. പാർവതി ദേവിയുടെ കരങ്ങൾ ചേർത്തു പിടിച്ച് അതിൽ മലർ നിറച്ച് പരമശിവൻ അഗ്നിയിലേക്ക് അർപ്പിച്ച അവിടുത്തെ ഹോമകുണ്ഡത്തിൽ ഇന്നും ദേവദാരു തടികളിൽ കനലെരിയുന്നു...
ആലുവയ്ക്കടുത്തു തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ മനസ്സിൽ നിറഞ്ഞതു ത്രിയുഗി നാരായൺ ആണ്. പരമശിവനുമായുള്ള പരിണയം കഴിഞ്ഞു സന്തോഷവതിയായിരിക്കുന്ന പാർവതി ദേവിയാണു തിരുവൈരാണിക്കുള ത്തും പ്രതിഷ്ഠ. ദേവിയെ കണ്ടു തൊഴുത് അനുഗ്രഹം വാങ്ങാനാണു ലക്ഷങ്ങൾ നടതുറപ്പു മഹോത്സവകാലത്ത് ഈ മഹാദേവ ക്ഷേത്രത്തിലേക്കു വരുന്നത്.
ആദിശങ്കരനും അകവൂർ ചാത്തനും ഉൾപ്പെടെ ഒട്ടേറെ ഐതിഹ്യങ്ങളെ നെഞ്ചേറ്റി ഒഴുകുന്ന പെരിയാറിനെ മുറിച്ചു കടന്ന് അമ്പലത്തിലേക്ക് മാറമ്പിള്ളി പാലമിറങ്ങി ഒന്നര കിലോമീറ്ററോളം ചെന്നപ്പോൾ മൂന്നു നില ഗോപുരമാളിക കാണാനായി. 1400 വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിൽ പ്രധാന മൂർത്തി മഹാദേവനാണ്. കിഴക്ക് ദർശനമായി ശ്രീപരമേശ്വരനും പടിഞ്ഞാറു ദർശനമായി ശ്രീപാർവതിയും ഒരേ ശ്രീകോവിലിൽ കുടികൊള്ളുന്നു. പക്ഷേ, ദേവിയുടെ നട വർഷത്തിൽ 12 ദിവസം മാത്രമേ തുറക്കൂ. ധനു മാസത്തിലെ തിരുവാതിരയ്ക്കു തുറക്കുന്ന നട പന്ത്രണ്ടാം ദിവസം വൈകിട്ട് അടയ്ക്കും. ഈ വർഷം ഡിസംബർ 26 മുതൽ ജനുവരി ആറു വരെയാണ് നടതുറപ്പു മഹോത്സവം.
Diese Geschichte stammt aus der December 09, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 09, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി