വീട്ടിൽ നിന്നു പ്രഭാതഭക്ഷണവും കഴിച്ചു ഓഫിസിലെത്തിയതേയുള്ളൂ. രാവിലെത്തെ മീറ്റിങ് കഴിഞ്ഞതോടെ ഉള്ള സമാധാനം പോയി. ജോലിയിൽ ശ്രദ്ധിക്കാൻ പോലും കഴിയുന്നില്ല. ഒരു മൂഡ് ചേഞ്ച് വേണം. എന്താണു വഴിയെന്നു ആലോചിച്ചു തുടങ്ങിയപ്പോഴേ വിശപ്പിന്റെ വിളി വന്നു. നേരെ ഓഫിസിനു പുറത്തെ കഫേയിലേക്ക്.
ഓഫിസ് അന്തരീക്ഷത്തിൽ നിന്നു മാറി നിന്നിട്ടു തിരിച്ചു കയറുമ്പോൾ ഫ്രഷ് ആകുമെന്നൊരു തോന്നൽ. മനസ്സുവലിഞ്ഞു മുറുകുമ്പോൾ കഴിക്കാൻ നല്ലതു ബർഗറാണെന്ന് ഇതുവരെ ഒരു സിനിമയിൽ പോലും പറഞ്ഞു കേട്ടിട്ടില്ല. പക്ഷേ, സ്വയം അണിഞ്ഞൊരുങ്ങിയ പരിഹാരമായി ബർഗർ ഇതാ, മുന്നിൽ. ഒപ്പമൊരു ഫിൽറ്റർ കോഫി.
പിരിമുറുക്കം അയയ്ക്കാനുള്ള ലഹരിയായി ഭക്ഷണം മാറിയെന്നു വേണമെങ്കിൽ പറയാം. അതേ മെനു തന്നെ വൺസ് മോർ പറഞ്ഞു. തിരികെ സീറ്റിലെത്തുമ്പോൾ ചെറിയ മയക്കം തോന്നി. അതിനിടയിൽ ആലോചിച്ചു. ശരിക്കും വിശന്നിട്ടാണോ ഇപ്പോൾ കഴിക്കാൻ പോയത്? ശരീരഭാരം കാലുകൾക്കു താങ്ങാനാകാത്ത വിധം വർധിക്കുന്നു. ഇനി കൃത്യസമയത്തു മാത്രമേ ഭക്ഷണം കഴിക്കൂ എന്നു ദൃഢപ്രതിജ്ഞ എടുത്തത് ഇന്നലെയാണ്. ആ ഞാൻ തന്നെയാണല്ലോ ഇന്നിതു ചെയ്തത്. '' എന്ന ആത്മനിന്ദാ സ്വരം അൽപം ഉറക്കെയായി പോയി. എന്താ പ്രശ്നം' എന്നു ചോദിച്ച സഹപ്രവർത്തകയോടു കാര്യം പറഞ്ഞു. "യഥാർഥ പ്രശ്നത്തിനു പരിഹാരം കാണുകയല്ലേ വേണ്ടത്. പക്ഷേ, അതു നടക്കുന്നില്ല. അമിതഭാരം, ജീവിതശൈലി രോഗങ്ങൾ അങ്ങനെ പുതിയ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. പിന്നെ, ഇത് നിങ്ങളൊരാൾ മാത്രം അനുഭവിക്കുന്ന പ്രശ്നമാണെന്നു കരുതേണ്ട. നമ്മുടെ സമൂഹത്തിൽ പൊണ്ണത്തടി ആരോഗ്യപ്രശ്നമായി മാറിയതിനു പിന്നിലെ പ്രധാന കാരണമാണ് "സ്ട്രെസ് ഈറ്റിങ് അഥവാ ഇമോഷനൽ ഈറ്റീങ് ഹാബിറ്റ്'. അതാണു പ്രശ്നമെന്നു മനസ്സിലാക്കി സ്വയം നിയന്ത്രിക്കാൻ നോക്കൂ.
സാധിച്ചെങ്കിൽ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടാനും മടി കാണിക്കരുത്. സുഹൃത്ത് പറഞ്ഞതു പുഞ്ചിരിയോടെ കേട്ടു. അടുത്ത ദിവസം തന്നെ അവധിയെടുത്തു. പ്രശ്നം എങ്ങനെ ശാസ്ത്രീയമായി പരിഹരിക്കാമെന്നു മനസ്സിലാക്കണമല്ലോ. നേരെ സൈക്കോളജിസ്റ്റിനെ പോയി കണ്ടു. ചോദ്യങ്ങൾക്ക് അദ്ദേഹം പറഞ്ഞു തന്ന മറുപടികളാണു നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഇതൊരു രോഗമാണോ ?
Diese Geschichte stammt aus der December 09, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 09, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്