താമരയിലയിൽ വീഴുന്ന വെള്ളം പോലെയാകണം ബന്ധങ്ങൾ എന്ന് പറഞ്ഞു പഠിപ്പിച്ച അച്ഛന്റെ മകളാണു ഞാൻ. മറ്റുള്ളവർ കരുതും അമ്മയുടെ ഗർഭപാത്രത്തിൽ ആയിരുന്നപ്പോൾ മുതൽ സാരികൾ കാണുന്നു. നാൽപതുവർഷമായി ഇൻഡസ്ട്രിയിൽ നിൽക്കുന്നു. സാരികളോട് തീവ്രമായ ആത്മബന്ധമുള്ള ഉള്ള ആളാണ് ഞാനെന്ന്. പക്ഷേ, ലൗകികമായ ഒന്നിനോടും അതിരുകടന്ന മോഹം വേണ്ട എന്ന അച്ഛന്റെ വാക്കുകളാണ് എന്നെ നയിക്കുന്നത്.
അതുകൊണ്ടാകും വിവാഹം കഴിച്ചയാൾ ആദ്യം സമ്മാനിച്ച വാച്ച് പോലും എന്റെ കയ്യിൽ ഇല്ല. ലോകം മുഴുവൻ നടന്നു ബിസിനസ് ചെയ്യുമ്പോഴും എന്റെ അലമാരയിൽ നൂറു സാരിയിൽ കൂടുതൽ ഉണ്ടാകാറില്ല. അതു തന്നെ എപ്പോഴും മൂവിങ് ആയിരിക്കും. പുതിയതു വന്നു കയറുമ്പോൾ പഴയത് എന്നെ സഹായിക്കുന്ന എന്റെ പെൺകുട്ടികൾക്കു നൽകുകയാണു പതിവ്.
ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി സാരി ഉടുക്കുന്നത്. നേവി ബ്ലൂ നിറത്തിൽ പതിനെട്ട് ഇഞ്ച് മൾട്ടി കളർ ബോർഡർ ഉള്ള അമ്മയുടെ പട്ടുസാരി. അമ്മയുടെ അലമാരയ്ക്ക് എന്റെ അലമാരയുടെ സ്വഭാവമായിരുന്നില്ല. അതിൽ നല്ല തിളക്കമുള്ള മൂന്നിഴ ജരികയോടുകൂടിയ പട്ടുസാരികൾ വൃത്തിയോടെ ഒന്ന് ഒന്നിനെ തൊടാത്തവിധം തേച്ചടുക്കി വച്ചിരുന്നു. പരമ്പരാഗത ശൈലിയിൽ നെയ്ത ഓറഞ്ച് ബോഡിയിൽ കടുംപച്ച കോൺട്രാസ്റ്റ് ബോർഡർ, ബോഡി നേവി ബ്ലൂ നിറത്തിലെങ്കിൽ മാമ്പഴമഞ്ഞ കോൺട്രാസ്റ്റ് ബോർഡർ...
യാത്രകളുടെ തുടക്കം
കണ്ണനുമായുള്ള കല്യാണം നിശ്ചയം കഴിഞ്ഞ്, അച്ഛന്റെ ഒപ്പം കാഞ്ചീപുരത്തു പോയി. കടും പച്ച ബോഡിയിൽ മെറൂൺ ബോർഡർ ഉള്ള സാരി കല്യാണ സാരിയായി നിശ്ചയിച്ചു. ബോഡിയിലാകമാനം ഗ്രഡേഷൻ രീതിയിലുള്ള കസവ് വരകൾ അച്ഛനാണ് നിർദേശിച്ചത്. റിസപ്ഷനു ഷോക്കിങ് പിങ്ക് കളറിൽ ചെറിയ ഡയമണ്ട് ഡിസൈൻ ഉള്ള നേവിബ്ലൂ ബോർഡർ സാരി. കാഞ്ചീപുരം സാരി കല്യാണസാരിയായി മലയാളി വധു ഉപയോഗിച്ചു തുടങ്ങിയിട്ടില്ലാത്ത കാലം. അവർക്ക് അന്നു കല്യാണ സാരിയെന്നാൽ തിളക്കമുള്ള ബനാറസ് സാരികളാണ്.
Diese Geschichte stammt aus der December 09, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 09, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി