അച്ഛന്റെ അടുത്ത കൂട്ടുകാരനായിരുന്നു തോപ്പിൽ ഭാസി. ഞാൻ കുട്ടിയായിരുന്നപ്പോൾ ഭാസി മാമൻ അച്ഛനോടു പറഞ്ഞു. "ഇവളെയും നമുക്കു മാല എന്നു വിളിക്കാം. അദ്ദേഹത്തിന്റെ മകളുടെ പേരും മാല എന്നാണ്. ഭാസി മാമന്റെ 'നിങ്ങളെന്നെ കമ്യൂണി സ്റ്റാക്കി' എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേര് എന്ന സവിശേഷതയും മാലക്കുണ്ട്. അങ്ങനെ പാർവതി എന്ന പേരിനൊപ്പം മാലയും ചേർന്നു.'' മാസ്റ്റർപീസ് എന്ന വെബ്സീരിസിലെ ആനിയമ്മയായി കസറിയ സന്തോഷത്തിലാണു മാല പാർവതി ഇപ്പോൾ.
ആനിയമ്മയെ പോലെ ആരെയെങ്കിലും നേരിൽ പരിചയമുണ്ടോ ? ചെറിയ പിണക്കങ്ങൾ, അവഗണനകൾ ഒക്കെ ജീവിതാവസാനം വരെ പറയുന്നവർ നമുക്കിടയിൽ തന്നെ ഇല്ലേ? ആനിയമ്മയ്ക്ക് അത് ഒപ്പത്തിനൊപ്പം കിട്ടാത്ത ഓംലെറ്റാണ്. ചിലർക്കതു പാലോ, സ്വർണമോ ഒക്കെ ആകാം. അനിയത്തിക്കു വള മേടിച്ചപ്പോൾ എനിക്ക് മേടിച്ചില്ല. കല്യാണത്തിന് എല്ലാവർക്കും പൂ മേടിച്ചു കൊടുത്തു, എനിക്കു മാത്രം തന്നില്ല അങ്ങനെയുള്ള അവഗണനകൾ ജീവിതാവസാനം വരെ പറയുന്നവരുണ്ട്. പ്രവീണിന്റെ തിരക്കഥയിൽ ആനിയമ്മയുടെ ചിത്രം വളരെ വ്യക്തമായിരുന്നു. അല്ലാതെ അങ്ങനെയൊരാളെ മാതൃകയാക്കിയിട്ടില്ല. മാസ്റ്റർപീസിന്റെ സംവിധായക ൻ ശ്രീജിത്ത് ഈ റോളിലേക്ക് എന്നെ നിർദേശിച്ചുവെന്നറിഞ്ഞപ്പോൾ ആദ്യം അതിശയം തോന്നി. കാരണം അത്രയും വോൾട്ടേജ് ഉള്ള കഥാപാത്രമാണ്.
മാസ്റ്റർപീസ് കാണുമ്പോൾ തോന്നും പോലെ ജാതി മത ചിന്തകളിൽ പുതുതലമുറ പുരോഗമന ചിന്തയുള്ളവരാണോ?
പുതിയ തലമുറ കൊള്ളാം എന്നു ചിന്തിച്ചു വരുമ്പോഴാകും അതിനെ തകർത്തുകളയുന്ന ചിലർ മുന്നിലേക്കു വരുന്നത്. വർഗീയത മൈക്ക് വച്ചു പറയാൻ ഉളുപ്പില്ലാത്ത സമൂഹമായി നമ്മൾ മാറിയില്ലേ? പുറത്തു പറയുന്നതാണോ അകത്തു ചിന്തിക്കുന്നതെന്ന സം ശയനിഴൽ ചുറ്റുമുണ്ട്. തുറന്നു സംസാരിക്കാനുള്ള അന്തരീക്ഷമില്ല. നമ്മൾ മലയാളികൾ, നമ്മുടെ കേരളം എന്നൊക്കെ പറയാ വുന്ന തരത്തിലുള്ള സാഹചര്യം ഇപ്പോഴുണ്ടെന്നു തോന്നുന്നില്ല. മതേതരത്വം എന്ന വാക്കു തന്നെ പലർക്കും അശ്ലീലമായി മാറി. അതാണെന്റെ വലിയ ദുഃഖം.
കലാതാൽപര്യം ആദ്യമേ കൂടെയുണ്ടായിരുന്നോ?
1987ലാണ് ആദ്യസിനിമ മേയ്മാസപ്പുലരിയിൽ അഭിനയിക്കുന്നത്. പ്രീഡിഗ്രി പഠിക്കുമ്പോൾ എഴുത്തുകാരി ചന്ദ്രമതി ടീച്ചറുടെ നാടകത്തിൽ അഭിനയിച്ചു.
Diese Geschichte stammt aus der November 25, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 25, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്