ഒരമ്മ പെറ്റ രണ്ടു വാക്കുകളാണ് സ്വപ്നവും സ്വർണവും. ഒരേ ഉലയിൽ ഊതി കാച്ചി ഉണർന്നു വന്നതു കൊണ്ടാകും ലോകത്തെങ്ങുമുള്ളവരുടെ സ്വപ്നമായി സ്വർണം മാറിയത്.
ഒന്നോർത്തു നോക്കൂ, എത്ര മുഹൂർത്തങ്ങളിലാണു സ്വപ്നത്തിനു സ്വർണം കൊളുത്തിട്ടത്. "ന്റെ പൊന്നേ' എന്നു വിളിച്ചല്ലേ പ്രേമിച്ചത്. പ്രണയത്തിലാടുന്ന ജിമിക്കിക്കമ്മൽ നോക്കിയിരിക്കുമ്പോൾ താലിത്തിളക്കവും മിന്നുമാലയും എത്ര വട്ടം മോഹിപ്പിച്ചിട്ടുണ്ടാകും.
പിന്നെയും കുറേ നാൾ കഴിഞ്ഞു തങ്കക്കുട എന്നു വിളിച്ച് കുഞ്ഞിന്റെ കാതു കുത്തിയപ്പോൾ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞില്ലേ? പൈസ കൂട്ടി വച്ച് ആ കുഞ്ഞിക്കൈയിലൊരു വളയിട്ടു കൊടുത്തപ്പോ കണ്ണിലെ തിളക്കം കണ്ടില്ലേ? പിന്നെ വീടു വച്ചപ്പോൾ സ്വന്തമായൊരു വാഹനം വാങ്ങിയപ്പോൾ പണത്തിനായി സ്വർണം കൊണ്ട് ഒരു പാച്ചിലായിരുന്നില്ലേ? അങ്ങനെ ജീവിതത്തിലെ എത്രയെത്ര നിമിഷങ്ങളിൽ സ്വർണം സ്വപ്നങ്ങൾക്കൊപ്പം കൂട്ടു വന്നു.
വീട്ടിലെ ബജറ്റിനെ മാത്രമല്ല, ലോകത്തിന്റെ തന്നെ സാമ്പത്തിക ഘടനയെ താങ്ങി നിർത്തുന്ന ശക്തിയായി സ്വർണം മാറിയത് എങ്ങനെയായിരിക്കും? എന്നാകാം സ്വർണം ഭൂമിയിൽ ഉണ്ടായത്? ആരാകാം ലോകത്തെങ്ങുമുള്ള മനുഷ്യരുടെ മോഹങ്ങളിലൊന്നായി ഇതിനെ മാറ്റിയത്?
തീവിഴ്ചയിൽ നിന്ന് ഉലയിലേക്ക്
'കെജിഎഫ്' എന്ന ബ്രഹ്മാണ്ഡ സിനിമയിലെ മാസ് ഡയലോഗ് ഓർമ വരുന്നു. "കഷ്ടപ്പെട്ട് ഇതിഹാസം സൃഷ്ടിക്കാനാകില്ല. ആകുന്ന ഇതിഹാസം പ്ലാൻ ചെയ്തു ബ്ലൂപ്രിന്റ് എടുക്കാനും ആകില്ല. അതിനൊരു തീപ്പൊരി വേണം. അന്നു കാട്ടു തീ പടർന്നു.
അതെ, സ്വർണത്തിന്റെ കഥ തുടങ്ങുന്നതു തീ വീഴ്ചയിൽ നിന്നാണ്. കോടാനുകോടി വർഷങ്ങൾക്കു മുൻപു വന്നു വീണ ഉൽക്കകൾ വഴിയാണു ഭൂമിയുടെ ബാഹ്യപാളിയിൽ സ്വർണം വന്നതെന്നു ശാസ്ത്ര ജേണലായ നേച്ചറിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. മെൽബൺ സ്കൂൾ ഒഫ് എർത് സയൻസ് തയാറാക്കിയതായിരുന്നു ആ റിപ്പോർട്ട്.
ഭൂമിയിലേക്ക് ഇങ്ങനെ ഇടിച്ചു വീണതു കൊണ്ടാകാം സ്വർണത്തിനു വേണ്ടിയുള്ള ഇടിയും അടിയും പ്രാചീനകാലം തൊട്ടേ തുടങ്ങിയത്. സിനിമയിലും സീരിയലിലും മരുമകൾ അമ്മായിയമ്മ പോരിന്റെ കേന്ദ്രമായി സ്വർണം മാറിയതൊക്കെ എത്രയോ ചെറുത്. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾക്കു വരെ സ്വർണം കാരണഭൂതമായിട്ടുണ്ട്.
Diese Geschichte stammt aus der August 19, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 19, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്