രണ്ടുപേർ കുടുംബമുണ്ടാക്കുന്നു. മക്കളുണ്ടാകുന്നു. ഭാവിയിൽ അവർ നമ്മളോടൊപ്പം ഉണ്ടാകണം എന്നുറപ്പിച്ച് അവരെ വളർത്തുന്നു. അവരെ അവരുടെ സ്വപ്നങ്ങളിലേക്കു മാതാപിതാക്കൾ തന്നെ പറത്തി വിടുന്നു. വീട്ടിൽ മാതാപിതാക്കൾ തനിച്ചാകുന്നു. കൂടെ വിളിച്ചാൽ അച്ഛനും അമ്മയ്ക്കും നാടു വിട്ടു പോകാൻ ഇഷ്ടമില്ല. നാട്ടിലെ വീട്ടിൽ അച്ഛനും അമ്മയും മാത്രമേ ഉള്ളല്ലോ എന്നോർത്തു ദൂരെയുള്ള മക്കൾക്ക് ഒരു സമാധാനവും ഇല്ല.
ഈ കാലഘട്ടത്തിലാണ് റിട്ടയർമെന്റ് ഹോമുകളുടെ പ്രസക്തി. തങ്ങളുടെ കഴിവിനും സംസ്ക്കാരത്തിനും യോജിച്ച റിട്ടയർമെന്റ് ഹോമുകൾ കണ്ടെത്തി അവിടെ ബാക്കി കാലം സന്തോഷകരവും സുരക്ഷിതവുമായി ചെലവഴിക്കാനാണ് ഇപ്പോൾ മിക്ക മുതിർന്നവർക്കും ഇഷ്ടം. പ്രായമായാൽ അച്ഛനമ്മമാർ മക്കളുടെ സംരക്ഷണത്തിൽ കഴിയുക എന്ന പഴയ ട്രെൻഡ് കൊച്ചു കേരളത്തിലും മാറുകയാണ്. പരിചയപ്പെടാം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ നിന്നും ആകർഷകമായ റിട്ടയർമെന്റ് ഹോം അനുഭവങ്ങൾ.
മുതിർന്നവരും യുവതലമുറയെപ്പോലെ സ്വാതന്തം ഇഷ്ടപ്പെടുന്നു എന്നതും ജോലിയിൽ നിന്നു വിരമിച്ച ശേഷം റിട്ടയർമെന്റ് ഹോമുകളിലേക്കു ചേക്കേറാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. മക്കളുടെയും കൊച്ചു മക്കളുടെയും സന്തോഷം കണ്ട്, അവരെ ഇടയ്ക്ക് സന്ദർശിച്ച്, എന്നാൽ സദാ അവരോടൊപ്പമല്ലാതെയൊരു ജീവിതം എന്നതാണു മിക്ക മുതിർന്നവരും ആഗ്രഹിക്കുന്നത്.
പ്രവാസികളായ മക്കളുള്ളവർക്കും പ്രവാസികൾക്കും ഏറ്റവും സമാധാനം നൽകുന്നു റിട്ടയർമെന്റ് ഹോമുകൾ. അച്ഛനും അമ്മയും ഒറ്റയ്ക്കല്ല, അവരെ കരുതലോടെ കാക്കുന്ന ഇടത്താണ് എന്നത് ഇരുകൂട്ടരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നു. ചുരുക്കത്തിൽ അച്ഛനും അമ്മയ്ക്കുമായി റിട്ടയർമെന്റ് ഹോം തിരഞ്ഞെടുക്കുന്ന മക്കളെ ഇന്നു നമ്മൾ മതിപ്പോടെ നോക്കിത്തുടങ്ങിയിരിക്കുന്നു. അവിടേയ്ക്ക് അഭിമാനത്തോടെ കൂടുമാറുന്നു നമ്മുടെ മാതാപിതാക്കളും.
ഒരേ മനസ്സുള്ളവർ ഒന്നിച്ച്
കമ്യൂണിറ്റി ലിവിങ് എന്നതു ഞങ്ങൾ കൂട്ടുകാരുടെ ആഗ്രഹമായിരുന്നു. അതാണു വിപുലപ്പെട്ടു കോതമംഗലം കോട്ടപ്പടിയിൽ രണ്ടര ഏക്കർ പ്രകൃതിസുന്ദരമായ സ്ഥലത്ത് "സൗഖ്യ ഹോംസ്' ആയി മാറിയത്. സൗഖ്യയുടെ പ്രമോട്ടറും താമസക്കാരനും മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് റിട്ടയേർഡ് പ്രഫസറുമായ ഡോ.പൗലോസ് എം.എം. പറയുന്നു.
Diese Geschichte stammt aus der June 24, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 24, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി