നീണ്ട യാത്രയായിരുന്നു ആദിശങ്കരന്റെ ജീവിതം. നാലു ദിശകളിലേക്കുമുള്ള യാത്ര. എറണാകുളം ജില്ലയിലെ കാലടിയെന്ന ഗ്രാമത്തിൽ നിന്നു തുടങ്ങി കശ്മീർ ശാരദാക്ഷേത്രത്തിലെ സർവജ്ഞ പീഠം വരെ നീണ്ട യാത്ര. കേവലം 32 വർഷം മാത്രം ഭൂമിയിൽ ജീവിച്ച ആ അദ്ഭുതമനുഷ്യന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണു ശ്രീശങ്കരന്റെ ജന്മസ്ഥലമായ കാലടി. ഏപ്രിൽ 25 നാണ് ഈ വർഷം ആദിശങ്കര ജയന്തി.
കാലടി വഴി കടന്നുപോയവർ കണ്ടിട്ടുണ്ടാകും റോഡരികിൽ എട്ടു നിലകളിലായുള്ള ശങ്കരരൂപം. "ആദിശങ്കര കീർത്തിസ്തംഭ പാദുകമണ്ഡപം' എന്നാണ് ആ സ്തംഭത്തിന്റെ മുഴുവൻ പേര്. ശ്രീശങ്കരന്റേത് എന്നു സങ്കൽപിച്ച പാദുകങ്ങളാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ.
മണ്ഡപത്തിലേക്കു കയറുമ്പോൾ തന്നെ കാണുന്നതു ശങ്കരഭാഷ്യങ്ങളിൽ കലങ്ങിത്തെളിയുന്ന ഒരുപദേശം. "മന ശുദ്ധീകരിക്കുക. അങ്ങനെയെങ്കിൽ വ്യക്തികൾക്കു വഭാവം കൈവരും. ഭേദചിന്തകൾ വഴിമാറും. അദ്വൈതത്തി ന്റെ ഫലപ്രാപ്തിയിൽ മനുഷ്യൻ എത്തിപ്പെടും. അപ്പോൾ ഭൂമിയൊരു സ്വർഗമാകും.
അതേ അദ്വൈതചിന്തകളുടെ കളിസ്ഥലമാണ് ഈ ശങ്കരജന്മഭൂമി. കീർത്തിമണ്ഡപത്തിലേക്കു കയറുമ്പോൾ തന്നെ സപ്തമോക്ഷപുരികളെയാണു പരിചയപ്പെടുത്തുന്നത്. അവന്തിക, മായ, അയോധ്യ, മഥുര, വാരാണസി, ദ്വാരക, കാഞ്ചിപുരം അങ്ങനെ ഏഴു മോക്ഷ കവാടങ്ങൾ.
“എത്രയോ കോടി ജനങ്ങൾ ഈ കവാടം കടന്നു മോക്ഷപ്രാപ്തിയിലെത്തിയിരിക്കുന്നു. ഇനിയും എത്രയോ പേർ ഈ കവാടം കടന്നുകിട്ടാൻ കാത്തിരിക്കുന്നു. ജ്ഞാനം നൽകുന്ന ഉൾവെളിച്ചമാണ് ഓരോരുത്തരുടെയും സ്വത്വം. അതു മറ്റുള്ളവരെ ബോധ്യപ്പെടുത്തിയതാണ് ശങ്കര വിജയം. അതുകൊണ്ടാകും ശ്രീശങ്കരജന്മസ്ഥാനം തേടി വിശ്വാസികൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്. ഇത് പറഞ്ഞു പാദുക മണ്ഡപത്തിന്റെ മാനേജർ കെ. എസ്. വെങ്കിടേശ്വരൻ ഒരു നിമിഷം കൈകൂപ്പി. തൃശൂരാണ് അദ്ദേഹത്തിന്റെ സ്വദേശം.
ശിൽപങ്ങൾ പറയുന്ന കഥകൾ
എട്ടു നിലകളിലും ആലേഖനം ചെയ്യപ്പെട്ട ചുമർശിപങ്ങൾ. ഒന്നാംനില പിന്നിട്ടാൽ ആദിശങ്കരജന്മം കൈലാസ നാഥന്റെ അവതാരമാണെന്ന ഐതിഹ്യത്തിന്റെ ചിത്രീകരണമാണ്. മുപ്പത്തിരണ്ടാം വയസ്സിൽ സമാധിയായെന്നു കരുതപ്പെടുന്ന ഈ ഋഷിവര്യൻ നടന്നു തീർത്ത വഴികൾ കാണുമ്പോൾ ഒരു മനുഷ്യജന്മത്തിന് ഇത്രയും സാധ്യമോ എന്നു തോന്നാം. ഒരുപക്ഷേ, ശങ്കരജന്മത്തിന്റെ സാധൂകരണത്തിനാകാം അവതാരകഥയുടെ പൊരുൾ.
Diese Geschichte stammt aus der March 18, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 18, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും