കുഴിമന്തി കഴിച്ചു യുവതി മരിച്ചു' എന്ന വാർത്ത കണ്ടവരുടെ ഉള്ളൊന്നു കിടുങ്ങി. മാസങ്ങൾ മുൻപ് ഷവർമ കഴിച്ചു ശവമാകല്ലേ' എന്നു ട്രോളിയവർ “കുഴിമന്തി കഴിച്ചു കുഴിയിലാകല്ലേ' എന്നു മാറ്റിയെഴുതി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ഹോട്ടൽ പരിശോധനകളിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണത്തെക്കുറിച്ചുള്ള വാർത്തകൾ കണ്ടു പലരും ദീർഘനിശ്വാസത്തോടെ സ്വയം പറഞ്ഞു. “ആയുസ്സിന്റെ ബലം
വാർത്തകൾ മായുന്നതോടെ പരിശോധനകളുടെ ഉത്സാഹം കുറയും ധാർമികരോഷവും ആശങ്കയും ആവിയാകും. എല്ലാം പഴയപടിയാകുന്നതാണ് പതിവ്. പച്ചമുട്ട ഉപയോഗിച്ചു മയണീസ് തയാറാക്കരുതെന്ന സർക്കാർ ഉത്തരവും ഹോട്ടലുകൾക്കു റേറ്റിങ് ഏർപ്പെടുത്താനുള്ള നീക്കവും പ്രതീക്ഷ പകരുന്നുണ്ടെങ്കിലും ആയുസ്സിന്റെ ബലം എപ്പോഴും തുണയ്ക്കണമെന്നില്ല.
അതുകൊണ്ടു കുടുംബാംഗങ്ങളുടെ ജീവനെക്കരുതി ചില മുൻകരുതലുകൾ എടുത്തേ തീരു. ഹോട്ടലിൽ നിന്നു മാത്രമേ ഭക്ഷ്യവിഷബാധ വരൂ എന്നു കരുതല്ലേ. വീട്ടിലായാലും ഭക്ഷണം ശരിയായ രീതിയിൽ പാകം ചെയ്തില്ലെങ്കിൽ സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ വരാം.
കാരണങ്ങൾ അറിയാം
ഓൺലൈൻ ഭക്ഷ്യവിപണി ആളുകൾക്കിടയിൽ പ്രീതി നേടിയതും വിദേശ ഭക്ഷ്യവസ്തുക്കളുടെയും ഫാസ്റ്റ് ഫുഡിന്റെയും അമിതമായ ഉപയോഗവും ഭക്ഷണസംസ്കാരത്തെ ബാധിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ആരോഗ്യപ്രശ്നങ്ങളും വർധിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം, സംസ്കരണം, പാക്കേജിങ്, സൂക്ഷിക്കുന്ന വിധം തുടങ്ങിയ ഏതു ഘട്ടത്തിലും വരുത്തുന്ന അശ്രദ്ധ ഭക്ഷ്യവിഷബാധയിലേക്കു നയിക്കാം. നിരവധി ബാക്ടീരിയ, വൈറസ്, ഫംഗസ്, കീടനാശിനികൾ, ലോഹങ്ങൾ, മായം, സുക്ഷിപ്പുകാലയളവ് ഉയർത്താൻ സഹായിക്കുന്ന വസ്തുക്കൾ എന്നിവയൊക്കെ വിഷബാധയ്ക്ക് ഇടവരുത്തും.
കേരളത്തിൽ റിലേറ്റീവ് ഹ്യുമിഡിറ്റി (വായുവിലുള്ള ജലാംശത്തിന്റെ അളവ് കൂടുതൽ ആണ്. ഉഷ്ണപ്രദേശവും ഹ്യുമിഡിറ്റിയും ചേർന്നാൽ സൂക്ഷ്മജീവികൾക്ക് പെരുകാനുള്ള അനുയോജ്യമായ അന്തരീക്ഷമാണ്. ഒരു തവണ ചൂടാക്കി പിന്നീടു സാധാരണ ഊഷ്മാവിൽ വച്ചാൽ അവയുടെ വളർച്ച വേഗത്തിലാകും.
Diese Geschichte stammt aus der January 21, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January 21, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്