ചിരി ആയുസ്സു കൂട്ടുമെന്നു പറഞ്ഞതു ശരിയാണെന്നു തെളിയിച്ചു രണ്ടുപേർ ബേസിലിന്റെ തറവാട്ടു വീട്ടിലുണ്ട്. 99 വയസ്സുള്ള വല്ല്യപ്പച്ചൻ പൗലോസും 97 വയസ്സുള്ള വല്യമ്മച്ചി അന്നാമ്മയും. പതിറ്റാണ്ടുകൾക്കു മുൻപ് ഇങ്ങു മുവാറ്റുപുഴയിൽ നിന്ന് അങ്ങു നീലഗിരിക്കുന്നിൻ മുകളിലേക്കു കുടിയേറിയ ഈ കുടുംബത്തിന്റെ പിന്മുറക്കാരൻ ചിരിച്ചും ചിരിപ്പിച്ചു. സിനിമയിൽ ഇടം പിടിച്ചു.
കോളിങ്ബെൽ പോലെ ചിരിക്കുന്ന രണ്ടുപേരാണു ക്യാമറയ്ക്കു മുന്നിലുള്ളത്. നായകനായും സൂപ്പർഹീറോ ചിത്രത്തിന്റെ സംവിധായകനായും ഇന്ത്യൻ സിനിമയിൽ സ്ഥാനമുറപ്പിച്ച ബേസിൽ ജോസഫും അച്ഛൻ ഫാദർ ജോസഫ് പള്ളിപ്പാട്ടും. അവരെ മുന്നിൽ കണ്ടപ്പോൾ ആദ്യത്തെ ചോദ്യവും ചിരിയെ കുറിച്ചായി.
ഈ ചിരി കുടുംബത്തിന്റെ ട്രേഡ് മാർക്കാണോ ?
ബേസിൽ: പിന്നല്ലാതെ. പപ്പയെ പരിചയമുള്ളവരെല്ലാം പറയാറുണ്ട്. ആ ചിരിയാണ് എനിക്കു കിട്ടിയതെന്ന്. പപ്പ പള്ളിയിൽ നിന്നു ട്രാൻസ്ഫറായി പോകുമ്പോൾ ഇടവകക്കാരെല്ലാം നിന്നു കരച്ചിലാണ്, പള്ളിപ്പാട്ടച്ചൻ പോണേ...' അത്ര ഫാൻസാണ് ആ ചിരിക്ക്.
ഈ തമാശയുടെ പാരമ്പര്യം കിട്ടിയത് അമ്മ തങ്കമ്മയുടെ കുടുംബത്തിൽ നിന്നാണ്. മമ്മിയുടെ അപ്പച്ചൻ തോമസ് എന്ന കുഞ്ഞിത്തൊമ്മൻ രസികനായിരുന്നു. പാരഡി പാട്ടുകളും കഥകളുമായി മൈസൂരിൽ വരെ അപ്പച്ചൻ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. വീട്ടിലെ വലിയ തമാശക്കാരൻ മമ്മിയുടെ സഹോദരൻ സണ്ണിയാണ്. പയ്യംപള്ളിയിലെ അവരുടെ വീടിനടുത്താണു കുറുക്കൻ മൂല
മകനെ ദൈവവഴിയിലേക്ക് വിടാൻ മോഹിച്ചിരുന്നോ ?
ഫാ. ജോസഫ് ഞാൻ ജനിച്ചതു മുവാറ്റുപുഴയിലാണ് കാരി മറ്റത്ത്. എനിക്കു മൂന്നു വയസ്സുള്ളപ്പോഴാണു നീലഗിരിക്കടുത്ത് എരുമാടേക്കു കുടിയേറിയത്. തങ്കമ്മയും മുവാറ്റുപുഴക്കാരിയാണ്. പ്രൈമറി സ്കൂൾ അധ്യാപകനായി ജോലി കിട്ടിയതോടെ സുൽത്താൻ ബത്തേരിയിലെത്തി.
അപ്പൻ മദ്ബഹാ ശുശ്രൂഷകനായിരുന്നു. എന്നെ വൈദികനാക്കണമെന്ന് അപ്പൻ മോഹിച്ചു. അങ്ങനെ 24-ാം വയസ്സിൽ പട്ടം കിട്ടി. ആ കൊല്ലം തന്നെയായിരുന്നു വിവാഹം. ബേസിലിനു കുട്ടിക്കാലത്തെ ഹാർമോണിയവും പാട്ടുമൊക്കെയായിരുന്നു താൽപര്യം. അതുകൊണ്ട് അവരുടെ ഇഷ്ടത്തിനു പഠിപ്പിക്കാനാണു മോഹിച്ചത്. പ്ലസ് ടുവിനു നല്ല മാർക്കു വാങ്ങി അവൻ പാസായി. വയനാട് ജില്ലയിൽ തന്നെ എൻട്രൻസിൽ മികച്ച റാങ്ക് വാങ്ങിയാണു തിരുവനന്തപുരം സിഇടിയിൽ അഡ്മിഷൻ വാങ്ങിയത്.
Diese Geschichte stammt aus der December 10, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 10, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്