Versuchen GOLD - Frei
രോഗം തോറ്റു മസിൽ ജയിച്ചു
Vanitha
|November 26, 2022
കാൻസർ ചികിത്സയ്ക്കിടയിലായിരുന്നു മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത്. തൃശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് രോഗത്തെ തോൽപ്പിച്ച നാളുകൾ ഓർക്കുന്നു

അന്ന് റീജനൽ കാൻസർ സെന്ററിന്റെ മുകൾ നിലയിൽ നിന്നു താഴേക്കു നോക്കിയപ്പോൾ പ്രസാദിനു തോന്നി, ഇനി തിരിച്ചുപോക്ക് ഉണ്ടാകില്ല. താഴെ ഭാര്യ നിൽക്കുന്നതു കാണാം. കയ്യിൽ ഒരു വയസ്സു മാത്രം പ്രായമുള്ള കുഞ്ഞ്. ആ നിൽപ്പു സഹിക്കാനായില്ല. തിരിച്ചു മുറിയിലേക്കു കയറി. ചുമരിൽ മുൻപു താമസിച്ചിരുന്നവർ എഴുതി വച്ച വരികൾ, പലതിലും മരണം മണക്കുന്നുണ്ടായിരുന്നു.
പെട്ടെന്നു പ്രസാദിന്റെ മനസ്സിലേക്ക് ആ ചോദ്യം വന്നു; തിരിച്ചു പോയില്ലെങ്കിൽ ഭാര്യയെയും കുഞ്ഞിനെയും ആരും നോക്കും? അങ്ങനെ തോറ്റു കൊടുക്കാൻ കടവത്ത് ചെറുകണ്ടൻ കുട്ടിയുടെ മോനു പറ്റുമോ? ചെങ്കൊടിക്കു കീഴെ നിന്നു മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച, ജന്മിമാരോടു മല്ലിട്ടു നിന്ന ചെറുകണ്ടൻ കുട്ടിയുടെ മോൻ മനസ്സു തളർന്നു മരിച്ചു പോകരുത്. വീടു മാത്രമല്ല ഒരു നാടു തന്നെ പ്രാർഥനയോടെ കാത്തിരിക്കുന്നുണ്ട്. അതോടെ ചോർന്നു പോയ കരുത്തു തിരിച്ചെത്തി തുടങ്ങി.
പിന്നീടു മരണത്തെ പ്രസാദ് മനസ്സിലേക്കു കൂട്ടിക്കൊണ്ടു വന്നിട്ടില്ല. കുട്ടിക്കാലം തൊട്ടേ ജീവിതത്തോടുള്ള മത്സരത്തിന്റെ ഒരധ്യായമായി മാത്രം രോഗത്തെ കണ്ടു. ആ വിശ്വാസമാണു ചികിത്സയ്ക്കിടയിലും ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിനു പോയത്. മാസ്റ്റേഴ്സ് വിഭാഗത്തിൽ മിസ്റ്റർ ഇന്ത്യ ആയത്. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് പറഞ്ഞു തുടങ്ങി.
അച്ഛനെ കണ്ടു വളർന്ന മകൻ
“അച്ഛൻ വലിയ കളരിയഭ്യാസിയായിരുന്നു. ജന്മിമാരോട് എതിർത്തു നിന്ന ആൾ. ജന്മിത്വത്തിന്റെ കനലുകൾ അച്ഛനെ പൊള്ളിച്ചിട്ടുണ്ട്. ചെറുകണ്ടൻ കുട്ടി എന്ന സ്വന്തം പേരിൽ പോലും ആ നീറ്റലുണ്ട്.
അച്ഛന്റെ അച്ഛൻ കടവത്ത് വേലായുധൻ വലിയൊരു ജന്മിയുടെ കാര്യസ്ഥനായിരുന്നു. മകനുണ്ടായപ്പോൾ അച്ചാച്ചൻ പേരിട്ടു; ഭാസ്കരൻ. പക്ഷേ, മനയിലെ കാരണവർക്ക് അതിഷ്ടപ്പെട്ടില്ല. അടിയാളന്റെ മോന് "പരിഷ്കാരമുള്ള പേരു വേണ്ടെന്നു തീർത്തു പറഞ്ഞു. ജന്മിയുടെ ആൾക്കാർ ഭീഷണിപ്പെടുത്തിയാണു ഭാസ്കരൻ എന്നതു മാറ്റി ചെറുകണ്ടൻ കുട്ടി ആക്കിയത്.
Diese Geschichte stammt aus der November 26, 2022-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Translate
Change font size