രാവിലെ, നേർത്ത തണുത്ത കാറ്റ് വന്നു മുട്ടി ചുണ്ടൊന്നനങ്ങിയതേയുള്ളൂ, വിണ്ടുപൊട്ടിയ ചുണ്ടുകളിൽ വേദന ആഞ്ഞു കുത്താൻ തുടങ്ങി. പിന്നെ, ദിവസം മുഴുവൻ നീളുന്ന അസ്വസ്ഥതയാണ്.
ക്രിസ്മസും ന്യൂഇയർ രാത്രിയുമൊക്കെ സ്വപ്നം കണ്ടു സന്തോഷിക്കാമെങ്കിലും വർഷാവസാനം എത്തിയാൽ ചർമപ്രശ്നങ്ങളും വരവാകും.അതുകൊണ്ടു തണുപ്പുകാലത്തെ സൗന്ദര്യ പ്രശ്നങ്ങൾ തടയാനും പരിഹരിക്കാനും നമുക്കൽപം നേരത്തേ ഒരുങ്ങാം. തണുപ്പു മൂലമുണ്ടാകുന്ന ചർമപ്രശ്നങ്ങൾ മാറ്റാനും ചർമം ആരോഗ്യത്തോടെ തിളങ്ങാനും ആയുർവേദവഴികളുണ്ട്.
തണുപ്പുകാലത്ത് ഉണ്ടാകുന്ന ചർമപ്രശ്നങ്ങൾ എന്തൊക്കെയാണ്?
തണുപ്പുകൊണ്ടു ചർമം വരളുകയും കട്ടി കൂടുകയും ചെയ്യാം. ത്വക്കിന്റെ വരൾച്ച ചൊറിച്ചിലിനു കാരണമാകും. പകൽ സമയത്ത് ചൂടും രാത്രിയിൽ തണുപ്പും മാറി വരുന്നതു ത്വക്കിന്റെ മൃദുലത കുറയ്ക്കുകയും ചൊറിച്ചിൽ, കുരുക്കൾ ഇവ ഉണ്ടാക്കുകയും ചെയ്യാം. ത്വരോഗങ്ങളുള്ളവർക്ക് അത് അധികരിക്കുന്ന സമയമാണു മഞ്ഞുകാലം.
താരൻ കാരണം മുടി ചീകുമ്പോഴോ തല ചൊറിയുമ്പോഴോ ഒക്കെ പറന്നു വീഴുന്ന വെളുത്ത പൊടി ത്വക്കിൽ ചൊറിച്ചിലും തിണർപ്പും ഉണ്ടാക്കും. ചെതുമ്പൽ പോലെ അടരുന്ന ശിരോചർമം, ചർമത്തിനു നിറവ്യത്യാസം, മുടി വട്ടത്തിൽ കൊഴിഞ്ഞു പോകുക, തൊലിപ്പുറത്ത് ചൊറിഞ്ഞു പൊട്ടുക എന്നിവയൊക്കെ തണുപ്പുകാലത്തു സാധാരണയാണ്.
ചർമപ്രശ്നങ്ങൾ എങ്ങനെ പ്രതിരോധിക്കാം? ചർമത്തിനു സുരക്ഷിതത്വവും രോഗപ്രതിരോധ ശേഷിയും കൊടുക്കുന്നതു സ്നേഹഗ്രന്ഥികളാണ്. തണുപ്പുകാരണം ചർമത്തിനടിയിലെ സ്നേഹഗ്രന്ഥികൾ ദുർബലപ്പെട്ടു പ്രവർത്തനം കുറയുന്നതാണു സ്‌നിഗ്ധത കുറയാനും ഇരുളാനും കാരണം. പ്രതിരോധിക്കാൻ ആയുർവേദം അനുശാസിക്കുന്നത് ഉചിതമായ ഔഷധ തൈലങ്ങൾ തേച്ചുള്ള കുളിയാണ്.
ത്വക്കിന് ഹിതകരമായ ധന്വന്തരം, പിണ്ഡതൈലം, ഏലാദികേരം, നാൽപാമരാദി കേരം, ബലാതൈലം തുടങ്ങിയവയിലേതെങ്കിലും വൈദ്യനിർദേശമനുസരിച്ചു തേച്ചു കുളിക്കണം. തേച്ചുകുളിക്ക് ആയുർവേദത്തിൽ പറയുന്നത് അഭ്യംഗമെന്നാണ്. യോജിച്ച തൈലം ശിരോചർമത്തിൽ തേച്ചുപിടിപ്പിച്ച ശേഷം മേൽപ്പറഞ്ഞവയിൽ വൈദ്യൻ നിർദ്ദേശിച്ച തൈലം 45 മിനിറ്റ് ശരീരത്തിൽ മൃദുവായി തടവണം. ഇനി ചെറുചൂടുവെള്ളത്തിൽ കുളിക്കാം.
താരൻ അകറ്റാൻ എന്തെല്ലാം ഭക്ഷണശീലങ്ങളും ആയുർവേദ പരിഹാരങ്ങളുമാണുള്ളത്?
Diese Geschichte stammt aus der November 26, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 26, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ആ ദിവസം ഞാൻ മരിച്ചില്ല
ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഗ്രിമ മെർലിൻ കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ കഥ
വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് പറയുന്ന പംക്തി.
ചെയ്തു നോക്കാം നെഗറ്റീവ് റോൾ
കാത്തിരിക്കേണ്ടി വന്നാലും നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്തു മുന്നോട്ടു പോകാനാണ് അനന്യയ്ക്ക് ഇഷ്ടം
ആടുജീവിതത്തിലെ കൂട്ടി ഹീറോ
ആടുജീവിതത്തിൽ പൃഥ്വിരാജിനൊപ്പം കട്ടയ്ക്കു നിന്ന കെ.ആർ.ഗോകുലിന്റെ വിശേഷങ്ങൾ
ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ
ഗുരുവായൂരപ്പന്റെ സന്നിധിയിൽ സർവം സമർപ്പിച്ച രണ്ടുപേർ. ഉണ്ണിക്കണ്ണനെ കയ്യിലേന്തി നടക്കുന്ന നളിനി മാധവനും ഉണ്ണിക്കണ്ണനെ മാത്രം വരയ്ക്കുന്ന ജസ്ന സലിമും വിഷു വിശേഷങ്ങളുമായി
ചെറുപ്പം കിട്ടിയ സൂപ്പർ ഡാഡ്
രണ്ടാമത്തെ കുഞ്ഞിന്റെ വരവും ജീവിതത്തിലെ പുത്തൻ മാറ്റങ്ങളുടെ കഥകളുമായി അജയകുമാർ
രോഗമോ വെറും പാടുകളോ?
സ്ട്രോബറി സ്കിൻ, ചിക്കൻ സ്കിൻ, കിലോയിഡ് തുടങ്ങി കേട്ടതും കേൾക്കാത്തതുമായ ചർമാവസ്ഥകളെ കുറിച്ച് അറിയാം
വസ്തു വാങ്ങാം കെ സ്മാർട്ടായി
ഒരു വസ്തുവിന്റെ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സ്മാർട് ആപ്ലിക്കേഷനെ കുറിച്ചറിയാം
മിണ്ടിപ്പറയുന്ന താരസാരികൾ
ഉടുത്ത സാരികളേക്കാൾ ഉടുപ്പിച്ച സാരികളുടെ ആനന്ദമാണു സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ധയായ സമീറ സനീഷിന്റെ സാരിക്കഥകളിൽ