ഉയിരും ഊർജ്ജവും ധനവും സർഗ്ഗശേഷിയും നിസ്വാർത്ഥമായി സമൂഹത്തിനു സമർപ്പിക്കണമെങ്കിൽ കുടുംബത്തിന്റെ പിന്തുണ വ്യക്തികൾക്കു കൂടിയേ തീരൂ. ഇത്തരത്തിൽ, ജീവിത പങ്കാളികളുടെ സവിശേഷമായ നിശ്ശബ്ദ ത്യാഗത്തിന്റെ കഥകളേറെയുണ്ട് ഇന്ത്യ ആദരിക്കുന്ന മഹാ ജനകീയ നായകരുടെ വിജയത്തിനു പിന്നിൽ. ഭർത്താവിന്റെ നിഴലാകാൻ പോലും ഇച്ഛിക്കാതെ ഒതുങ്ങി മാറിനിന്ന് ഗാന്ധിയൻ ആദർശങ്ങളുടെ പേരിൽ അസംഖ്യം വിപരീതാനുഭവങ്ങളെ പുൽകിയ കസ്തൂർബാ ഗാന്ധിയുടെ ജീവിതത്തിനാകും ഈ നിരയിൽ ഒന്നാം സ്ഥാനം.
ഏഴുപതിറ്റാണ്ടിനിപ്പുറം, മഹാത്മജിയുടെ പ്രപൗത്രനും എഴുത്തുകാരനുമായ തുഷാർ ഗാന്ധിയും ജനിതക ശ്രേണിയിലൂടെ കൈവന്ന തെളിഞ്ഞ പ്രജ്ഞയുടെയും ആത്മനിർഭരതയുടെയും വക്താവായി കുടുംബത്തിനു നിരന്തരം ഉദ്വേഗഭരിത ദിനങ്ങൾ സമ്മാനിച്ചുകൊണ്ടിരിക്കുന്നു. തന്റെ പ്രപിതാമഹൻ ജീവനേകിയും സംരക്ഷിക്കാൻ യത്നിച്ച ഭാരതീയ യശസ്സിനെ നോക്കുകുത്തിയാക്കി ചിദ്ര പ്രവണതകളിലേക്കു രാജ്യത്തെ നയിക്കുന്ന ഏതൊരു നീക്കത്തിനുമെതിരെ മുൻപിൻ നോട്ടമില്ലാതെ രംഗത്തുവരുന്നു അദ്ദേഹം.
രണ്ടു ദിവസത്തെ കൊച്ചി സന്ദർശനത്തിനെത്തിയ അദ്ദേഹം തിരക്കിട്ട പരിപാടികൾക്കിടെ "മഹിളാരത്നത്തിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ സമയം കണ്ടെത്തി.
"മഹാത്മാഗാന്ധിയുടെ ചെറുമകനും അദ്ദേഹത്തെപ്പോലെ ഒരു പോരാളി തന്നെയെന്ന് സൂചന നൽകി പല കാര്യത്തിനായി കോടതിയെ സമീപിക്കേണ്ടിവരുന്നു; പോലീസിന്റെ അതിക്രമത്തിനിരയാകുന്നു. ഇന്ത്യൻ ജനത മാത്രമല്ല ലോക രാജ്യങ്ങൾ തന്നെ ഉറ്റുനോക്കുന്നു ഈ സംഭവങ്ങൾ എന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് ജനങ്ങൾക്ക് ഇക്കാര്യത്തിലുള്ള ഉത്ക്കണ്ഠ പ്രകടമാണെന്നു "മഹിളാരത്നം' നിരീക്ഷിക്കവേ തുഷാർ ഗാന്ധിയുടെ വക്കുകൾ:
"ഞാൻ എന്നെത്തന്നെ ഏതെങ്കിലും തരത്തിലുള്ള പ്രത്യേകയുള്ളയാളായി കരുതുന്നില്ല. ഞാൻ പ്രത്യേക പദവികൾക്ക് അർഹനാണെന്നു ഭാവിക്കുന്നത് ഗാന്ധിയൻ ആദർശത്തോടു പൊരുത്തപ്പെടുന്ന കാര്യമല്ല. അതുകൊണ്ട് മനുഷ്യത്വത്തോടും രാഷ്ട്രത്തോടും എപ്പോഴും എനിക്കു കടമകളുണ്ടെന്ന് വിശ്വസിക്കുന്നു. ഞാൻ ഒരു ഇന്ത്യൻ പൗരനാണ്. അതിനാൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് എനിക്ക് തോന്നിയപ്പോഴും അധികാര കേന്ദ്രങ്ങൾ ഭരണഘടനാ വിരുദ്ധമായി പെരുമാറിയെന്ന് മനസിലാക്കിയപ്പോഴുമെല്ലാം ഞാൻ കോടതിയെ സമീപിച്ചിട്ടുണ്ട്.
Diese Geschichte stammt aus der December 2023-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 2023-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
40+ Health Guide
നാൽപതിനുശേഷം സ്ത്രീകൾ ആഹാരരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടോ ? അവ എന്ത്, എന്തിനുവേണ്ടി ?
സൗന്ദര്യം നൽകും പഴങ്ങൾ
ചില പഴങ്ങൾ ചിലരിൽ അലർജിയുണ്ടാകുമെന്നതൊഴിച്ചാൽ പൊതുവേ പാർശ്വഫലങ്ങൾ ഇല്ലാത്തവയാണ് പഴങ്ങൾ.
രണ്ട് കുഞ്ഞുങ്ങൾക്ക് ഒരേസമയത്ത് മുലപ്പാൽ കൊടുക്കുമ്പോൾ...
രണ്ട് കുട്ടികൾക്കും പാലൂട്ടാൻ ആ അമ്മ ആരോഗ്യവതിയുമായിരിക്കണം. നേരത്തെ അമ്മയ്ക്ക് വിളർച്ചയുണ്ടങ്കിൽ രണ്ട് കുട്ടികൾക്കും പാലൂട്ടുകയെന്നത് അസാധ്യമാണ്.
സിനിമാക്കാരെ ഇന്റർവ്യൂ
സിനിമാസെലിബ്രിറ്റി ഇന്റർവ്യൂകളിലൂടെ മല യാളികൾക്ക് ഇന്ന് ഏറെ പരിചയമുള്ള ഒരു മുഖമാണ് ആർ.ജെ. ഗദ്ദാഫിയുടേത്... സിനിമാക്കാരുടെ വിശേഷങ്ങൾ തന്റെ സ്വതഃസിദ്ധമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന ഗദ്ദാഫിക്ക് പറയാൻ ഏറെയുണ്ട്...
പ്രസവരക്ഷയും പേറ്റുമരുന്നും
പേറ്റുമരുന്ന് എന്ന പേരിൽ കുറച്ച് പൊടികളോ ലേഹ്യങ്ങളോ കഴിക്കുന്നതല്ല ആയുർവേദ പ്രസവരക്ഷാമരുന്ന് എന്ന് മനസ്സിലാക്കുക.
ടീവിയുടെ കാലാവധി നീട്ടാം
വളരെയധികം വില കൊടുത്ത് ടി.വി വാങ്ങിയതുകൊണ്ട് മാത്രമായില്ല അത് ദീർഘകാലം കേട് കൂടാതെ നിലനിൽക്കാനുള്ള വഴികളും നാം അറിഞ്ഞിരിക്കണം. ഇതാ അതിനുതകുന്ന ചില പ്രധാനപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ.
കൃത്യമായ ധാരണയോടെ മുന്നോട്ട്
പുതിയ-പഴയ തലമുറകൾ എന്ന വേർതിരിവില്ലാതെ കാണികൾക്ക് പ്രിയപ്പെട്ടവനായ ബിജു സോപാനം ‘മഹിളാരത്ന'ത്തിനൊടൊപ്പം
ആഹാരവും അമിതവണ്ണവും
ഭാരക്കൂടുതൽ എങ്ങനെ മനസ്സിലാക്കാമെന്നതിന് കുറുക്ക് വഴിയിതാ
സ്ക്കൂൾ തുറന്നു; ഭക്ഷണത്തിൽ ശ്രദ്ധിക്കാം
നല്ല ആഹാരമാണ് ഏറ്റവും നല്ല മരുന്നെന്നാണ് ചൊല്ല്.
Made For Each Other
ജീവിതത്തിലെന്നപോലെ തൊഴിലിലും ഒരുമയോടെ മുന്നേറുന്ന ശരണ്യ ആനന്ദ്- മനേഷ് രാജൻ ദമ്പതികളുടെ വിശേഷങ്ങളിലേക്ക്...