Versuchen GOLD - Frei
ചീറും പുലി
Mathrubhumi Yathra
|October 2022
മസായ്മാരയിലെ ചീറ്റപ്പുലിയമ്മയും അവളുടെ കുഞ്ഞുങ്ങളും ഇരതേടി നടപ്പാണ്. ഇരകിട്ടാതെ ഇത് മൂന്നാം ദിനം ഒടുവിലതാ വേട്ടയ്ക്ക് നേരമായി
നമീബിയയിൽ നിന്നെത്തിയ വിരുന്നുകാരുടെ വിശേഷം തീരുന്നില്ല. ഇന്ത്യൻ വനങ്ങളിൽ നിന്ന് ഏഴു പതിറ്റാണ്ടു മുൻപ് അപ്രത്യക്ഷമായ ചീറ്റപ്പുലികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, എട്ട് ചീറ്റകളാണ് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ പാർക്കാനെത്തിയിരിക്കുന്നത്. വേഗത്തിന്റെ പര്യായമായ ചീറ്റകൾ ആകാരഭംഗികൊണ്ടും സ്വഭാവസവിശേഷതകൾ കൊണ്ടും പ്രകൃതിസ്നേഹികളുടെയും വന്യ ജീവി ഫോട്ടോഗ്രാഫർമാരുടെയും മനം കവരും. ഇന്ത്യയിലെ കൊട്ടാരക്കെട്ടുകളിലെ ഓമനകളായിരുന്ന ഇവയെ ഇന്നും പല വിദേശരാജ്യങ്ങളിലും ഇണക്കി വളർത്താറുണ്ട്.
"സൗമ്യമായ പെരുമാറ്റം, നമ്മുടെ നേരെ നോക്കിയാൽ സ്നേഹം തുളുമ്പുന്ന ഭാവം''- മൂന്ന് ദശകങ്ങളോളം ചീറ്റപ്പുലിയെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ഡോ. ലോറി മാർക്കലിന്റെ നിരീക്ഷണമാണിത്. അമേരിക്കൻ വന്യജീവിശാസ്ത്രജ്ഞയായ ഡോ. ലോറി മാർക്കലാണ് ആഗോള പ്രശസ്തമായ ചീറ്റ കൺസർവേഷൻ ഫണ്ടിന്റെ അധ്യക്ഷ, ഒരുലക്ഷത്തോളം വരുന്ന ചീറ്റ ചിത്രങ്ങൾ ഈ കൺസർവേഷൻ ഫണ്ടിന്റെ ശേഖരത്തിലുണ്ട്. കെനിയയിലെ മസായിമാര വന്യജീവിസങ്കേതത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് ചീറ്റകൾ തന്നെ. സഫാരി ജീപ്പുകളുടെ മുകളിൽ വിശ്രമിക്കുന്ന ചീറ്റപ്പുലി ചിത്രങ്ങൾ ആസ്വദിക്കാത്തവരുണ്ടോ? ഉള്ളിലേയ്ക്കൊരു സൗമ്യമായ നോട്ടമെറിഞ്ഞ് ഒരൊറ്റക്കുതിപ്പിൽ ജീപ്പിന്റെ മുകളിലേക്ക്... പുൽമേട്ടിലേക്ക് ഇമവെട്ടാതെ നോക്കി, കുറച്ചുനേരം അവിടെ ഇരിപ്പുറപ്പിക്കും. അത്ര നേരവും സഫാരിവണ്ടികൾ കാത്തുനിൽക്കും. നീണ്ട കാലയളവിലൂടെ, വന്യജീവി സങ്കേതത്തിൽ എത്തുന്ന ടൂറിസ്റ്റുകളുമായി ആഴത്തിലുള്ള സൗഹൃദം ചീറ്റപ്പുലികൾക്കുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 54 രാജ്യങ്ങളിൽ 35 രാജ്യങ്ങളിലും ചീറ്റപ്പുലികളെ കാണാം. ഏറ്റവും കൂടുതൽ ചീറ്റകളുള്ളത് നമീബിയയിലാണ്.

Diese Geschichte stammt aus der October 2022-Ausgabe von Mathrubhumi Yathra.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Mathrubhumi Yathra
Mathrubhumi Yathra
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
1 min
May 2023
Mathrubhumi Yathra
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
3 mins
May 2023
Mathrubhumi Yathra
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
2 mins
May 2023
Mathrubhumi Yathra
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
1 mins
May 2023
Mathrubhumi Yathra
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
2 mins
May 2023
Mathrubhumi Yathra
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
2 mins
May 2023
Mathrubhumi Yathra
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
2 mins
May 2023
Mathrubhumi Yathra
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
3 mins
May 2023
Mathrubhumi Yathra
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
3 mins
May 2023
Mathrubhumi Yathra
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി
2 mins
May 2023
Translate
Change font size
