Versuchen GOLD - Frei
തരംഗമ്പാടിയിലെ ഡാനിഷ് തീരത്ത്
Mathrubhumi Yathra
|August 2022
മൺമറഞ്ഞ അധിനിവേശകാലത്തിന്റെ ഓർമ്മകൾ ഇന്നും കോട്ടകെട്ടി നിൽക്കുന്നു, തരംഗമ്പാടിയിൽ. തമിഴ്നാട്ടിലെ ഡാനിഷ് ഗ്രാമം കാണാം
തമിഴ്നാട്ടിലൊരു കൊച്ചു ഡെൻമാർക്കോ..!? നാഗപട്ടണത്ത് റെസ്റ്റോറന്റ് നടത്തുന്ന സുഹൃത്ത് മുഹമ്മദ് അസ്ലമാണ് തമിഴ്നാട്ടിലെ ഡെൻമാർക്കിനെക്കുറിച്ച് പറഞ്ഞത്. സംഭവം ശരിയാണ്, ഡെൻമാർക്കിന് ഇങ്ങ് തമിഴ്നാട്ടിലുമുണ്ട് പിടി തമിഴ്നാടിന്റെ കിഴക്കൻ ജില്ലയായ മയിലാടു തുറൈയിലെ തരംഗമ്പാടി എന്ന പ്രദേശം ഒരുകാലത്ത് അടക്കിവാണത് ഡെൻമാർക്കുകാരായിരുന്നു. തരംഗമ്പാടിയിൽ അവർ കൊച്ചു ഡാനിഷ് സാമ്രാജ്യം സ്ഥാപിച്ചു. ആ ഓർമ്മകൾ ഇന്നും അവിടെ ബാക്കിയുണ്ട്. എറണാകുളം-കാരയ്ക്കൽ എക്സ് പ്രസ്. വേളാങ്കണ്ണിയിലേക്കും നാഗൂരിലേക്കും കേരളത്തിലെ തീർഥാടകർ ആശ്രയിക്കുന്ന തീവണ്ടി. ഈ രണ്ട് തീർഥാടനകേന്ദ്രത്തിലേക്കുമുള്ള ആളുകൾ ഇറങ്ങിയതോടെ നാഗപട്ടണം മുതൽ ട്രെയിൻ കാലി. അതിനു ശേഷമുള്ള രണ്ടാമത്തെ സ്റ്റേഷനാണ് പോണ്ടിച്ചേരിയിൽ സ്ഥിതിചെയ്യുന്ന കാരയ്ക്കൽ. അവിടെനിന്ന് തരംഗ പാടിയിലേക്ക് ബസ്സോ ഓട്ടോയോ കിട്ടും. കാരയ്ക്കലിൽ രണ്ടു തരം കാലാവസ്ഥയാണ്. ഉഷ്ണകാലം, മറ്റൊന്ന് അമിതോഷ്ണകാലം. ട്രെയിൻ ഇറങ്ങിയതു മുതൽ ചൂടിന്റെ ശക്തിയറിഞ്ഞുതുടങ്ങി. അവസാന സ്റ്റേഷനായിട്ടു പോലും കാരയ്ക്കലിൽ പുറത്തിറങ്ങിയത് വിരലിലെണ്ണാവുന്ന യാത്രക്കാർ മാത്രം. അവരെ കാത്ത് രണ്ടോ മൂന്നോ ഓട്ടോറിക്ഷകളും. ഞങ്ങൾ സ്റ്റാൻഡിലെത്തുമ്പോഴേക്കും ഓട്ടോകളെല്ലാം പോയിക്കഴിഞ്ഞിരുന്നു.
“ഇവിടെ നിന്ന് ഇനി ഓട്ടോ കിട്ടില്ല. അടുത്ത ട്രെയിൻ വരണം, കുറച്ചൂടെ മുന്നോട്ടുപോയാൽ കിട്ടിയേക്കും''-ഓട്ടോസ്റ്റാൻഡിന് അരികിൽ ഇരുന്ന ഒരാൾ ഞങ്ങളോട് പറഞ്ഞു. വലിയ ബാഗുകളും പേറി സ്റ്റേഷന്റെ പുറത്തെത്തി. വെയിലിന്റെ തീവ്രത കൂടിവന്നു. അര കിലോമീറ്ററോളം നടന്ന് റോഡെത്തി. അവിടെ നിന്നൊരു ഓട്ടോ പിടിച്ച് നേരെ ഹോട്ടലിലേക്ക്. ഏകദേശം മൂന്നുകിലോമീറ്ററുണ്ടായിരു ന്നു ഹോട്ടലിലേക്ക്. ചെറിയ കോവിലുകൾ, ഉച്ചയ്ക്കും സജീവമായ ചായക്കടകൾ, പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന സ്ത്രീകൾ, ഇടയ്ക്കിടെ വരുന്ന ചെറു പാലങ്ങൾ... കാരയ്ക്കലിലെ പുറംകാഴ്ചകൾ ഇങ്ങനെയാ യിരുന്നു. ഹോട്ടലിൽ ഞങ്ങളെ വരവേറ്റത് വായാടിയായ റിസപ്ഷനിസ്റ്റായിരുന്നു. ഒരു സെക്കൻഡ് പോലും ഇടവേളയില്ലാതെ. കാരയ്കലിനെക്കുറിച്ചും തരംഗപാടിയെക്കുറിച്ചും അദ്ദേഹം വാചാലനായി. തരംഗമ്പാടിയിലേക്ക് പോകാൻ ഓട്ടോ റിക്ഷയും പുള്ളിക്കാരൻ റെഡിയാക്കിത്തന്നു.
Diese Geschichte stammt aus der August 2022-Ausgabe von Mathrubhumi Yathra.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Mathrubhumi Yathra
Mathrubhumi Yathra
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
1 min
May 2023
Mathrubhumi Yathra
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
3 mins
May 2023
Mathrubhumi Yathra
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
2 mins
May 2023
Mathrubhumi Yathra
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
1 mins
May 2023
Mathrubhumi Yathra
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
2 mins
May 2023
Mathrubhumi Yathra
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
2 mins
May 2023
Mathrubhumi Yathra
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
2 mins
May 2023
Mathrubhumi Yathra
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
3 mins
May 2023
Mathrubhumi Yathra
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
3 mins
May 2023
Mathrubhumi Yathra
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി
2 mins
May 2023
Translate
Change font size
