ആശ്രയിക്കുന്നവർക്ക് അഭയമേകുന്ന മഹാസന്നിധിയാണ് തിരുവനന്തപുരം കവടിയാർ ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം. അനേകം സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങൾ നഗരപരിധിയിൽ ഉണ്ടെങ്കിലും ഇവിടുത്തെ സുബ്രഹ്മണ്യസ്വാമിയുടെ കൃപാവായ്പ്പ് അനുഭവിച്ചറിഞ്ഞവർക്ക് ഒരിക്കലും മറക്കാനാകില്ല.
ഇവിടെ ദർശനം നടത്തി മനം നൊന്ത് പ്രാർത്ഥിച്ച വർക്ക് വെറും കൈയോ മടങ്ങേണ്ടിവന്നിട്ടില്ല. അതുതന്നെയാണ് ക്ഷേത്രത്തിൽ വർദ്ധിച്ചുവരുന്ന ഭക്തജനത്തിരക്കിന് കാരണം.
115 വർഷം പഴക്കമുള്ള ഈ ക്ഷേത്രം കവടിയാർ കൊട്ടാരത്തിന് സമീപം പുതി ച്ചക്കോണം എന്ന സ്ഥലത്താണ്. പ്രധാന ദേവൻ ബാല സുബ്രഹ്മണ്യനാണ്. ഗണ പതി, ഭൂവനേശ്വരി ദേവി, ശങ്കരനാരായണൻ, ശിവൻ, യോഗീശ്വരൻ, യക്ഷിയമ്മ , ബ്രഹ്മരക്ഷസ്, നാഗരാജൻ, നാഗദേവത, നാഗകന്യക എന്നിവരാണ് പ്രധാന ഉ പദേവതകൾ. പ്രധാന ദേവനായ സുബഹ്മണ്യന് പഞ്ചാമൃതമാണ് പ്രത്യേക വഴിപാട്. ഈ നടയിൽ സർവ്വകാര്യസിദ്ധിപൂജയാണ് പ്രധാന പൂജ.
തടസ്സം അകറ്റാൻ സർവകാര്യ സിദ്ധി പൂജ
ഏതു കാര്യത്തിലെയും തടസ്സം അകറ്റി കാര്യസിദ്ധി നൽകാനാണ് സർവകാര്യ സിദ്ധി പൂജ നടത്തുന്നത്. ദേവീക്ഷേത്രങ്ങളിൽ നടത്തുന്ന മംഗല്യപൂജ ഇവിടെ സുബ്രഹ്മണ്യസന്നിധിയിലാണ് നടത്താറുള്ളത്. ഈ ക്ഷേത്രത്തിൽ മംഗല്യപൂജ നടത്തിയാൽ എത്ര കടുത്ത മംഗല്യതടസ്സവും അകലും എന്നതാണ് അനുഭവങ്ങൾ. സർവ്വകാര്യസിദ്ധിപൂജക്ക് വലിയ തിരക്കുള്ളതിനാൽ നേരത്തെ ബുക്ക് ചെയ്യണം. സന്താനസൗഭാഗ്യത്തിനും സന്താനങ്ങളുടെ ഐശ്വര്യത്തിനും സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതവഴിപാട് ഏറ്റവും വിശേഷമാണ്.
യോഗീശ്വരപൂജ ദിവസവും വഴിപാടായി നടത്താം
യോഗീശ്വരപൂജയാണ് യോഗീശ്വര സന്നിധിയിൽ പ്രധാനം. എല്ലാ ജീവിത ദുരിതങ്ങൾക്കും ശമനമേ കുന്നതും ഐശ്വര്യവും സമൃദ്ധിയും ശാന്തിയും നൽകുന്നതും പ്രധാനമായും പിതൃക്കളാണ്. യോഗീശ്വരൻ പിതൃസങ്കല്പമാണ്. പിതൃ ക്കളെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞാൽ എല്ലാ സൗഭാഗ്യങ്ങളും സമാധാനവും ഉണ്ടാകും. പിതൃശാപം അല്ലെങ്കിൽ പിതൃദോഷം ഒരാളുടെ ഉയർച്ചയ്ക്ക് ഏറ്റവും വലിയ തടസ്സവുമാകും. അതുകൊണ്ടു തന്നെയാണ് യോഗീശ്വരപൂജ പ്രധാനമാകുന്നത്. ദിവസവും എല്ലാ നടകളിലെയും സന്ധ്യാദീ പാരാധനയ്ക്കുശേഷമാണ് യോഗീശ്വരനടയിൽ യോഗീശ്വരപൂജ നടത്താറുള്ളത്.
Diese Geschichte stammt aus der November 2023-Ausgabe von Muhurtham.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 2023-Ausgabe von Muhurtham.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ശുദ്ധരത്നങ്ങളേ ഫലം തരു
രത്നങ്ങളും ജ്യോതിഷവും...
വിപരീത ഊർജ്ജം അധികമാകുമ്പോൾ
പെൻഡുല ശാസ്ത്രം...
ഗണപതിയുടെ അഗ്നിമുഖം
ഗണപതിഹോമം...
ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം
ആദിപരാശക്തിയായ ദേവിയുടെ ആയിരം പേരുകൾ ഉൾക്കൊള്ളു ന്നതാണ് ലളിതാസഹസ്രനാമം. ഓരോ നാമത്തിനും ഓരോ അർത്ഥവുമുണ്ട്
മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ
വിഷ്ണുസഹസ്രനാമം...
ശനിദോഷം അറിയാൻ ജാതകം നോക്കണ്ട
ജാതകം നോക്കാതെ തന്നെ ശനി നമ്മുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ചില വഴികളുണ്ട്
രാഹുദോഷം അകറ്റാൻ ഹനുമാന് വടമാല
ഹനുമാൻസ്വാമിക്കുള്ള ഓരോ വഴിപാടിന് പിന്നിലും ഓരോ കഥയുണ്ട്. രാഹുദോഷമുള്ളവർ ഹനുമാന് വടമാല ചാർത്തുന്നത് ദോഷപരിഹാരത്തിന് അത്യുത്തമമാണ്. ഈ സത്യമറിയാതെ സ്വാമിക്ക് വടമാല ചാർത്തുന്നതിനെ മറ്റു രീതിയിൽ വ്യാഖ്യാനിക്കുന്നത് തെറ്റാണ്. ഏപ്രിൽ 23 നാണ് ഹനുമാൻ ജയന്തി
ഒരേ ഒരു മൂർത്തി ഒരേ ഒരു മന്ത്രം
ഒരു മൂർത്തിയുടെ ഒരേ ഒരു മന്ത്രസാധന കൊണ്ട്, ബഹു വിധ ഫലസിദ്ധി നേടുന്ന ആചരണത്തെയാണ് സത്യത്തിൽ \"ഉപാസന' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.
ഒരു വർഷത്തെ ഐശ്വര്യക്കാഴ്ച്ച
മഹാവിഷ്ണുവിന്റെ അവതാരമായ കൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷുദിനമായി ആചരിക്കുന്നത് എന്നാണ് ഐതീഹ്യം. രാവണനുമായി ബന്ധപ്പെട്ട ഐതീഹ്യവും നിലനിൽക്കുന്നുണ്ട്. ജ്യോതിശാസ്ത്ര പരമായി വിലയിരുത്തുമ്പോൾ മലയാളികളുടെ സൂര്യോത്സവമാണ് വിഷു
അമ്മയുടെ അനുഗ്രഹം
മാതൃസ്നേഹവും പിതൃഭക്തിയും ഒരാളുടെ വിജയ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന രണ്ട് ഘടകങ്ങളാണ്.