പ്രകൃതിസ്നേഹികളുടെ നിരവധി സമരങ്ങളിലൂടെ നിർമ്മിച്ചെടുത്ത പരിസ്ഥിതിസംരക്ഷണനിയമങ്ങളെ നോ ക്കുകുത്തിയാക്കിയും തിരുത്തിയെഴുതിയുമാണ് നാട്ടിൽ ചീറിപ്പായുന്ന വികസനം കൊണ്ടുവരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മുൻപിൻ തിരിഞ്ഞുനോക്കാ തെയുള്ള പ്രകൃതിയുടെ മേലുള്ള ബാലാൽക്കാരങ്ങളാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. ഇതിനായി നിലവിലുള്ള നിയമങ്ങൾതന്നെ മാറ്റിയെ ഴുതുന്നു.
ദേശിയപാത, പൈപ്പ് ലൈൻ പദ്ധതികൾ തുടങ്ങിയവയ്ക്ക് കുന്നിടിച്ച് മണ്ണെടുക്കുന്നതിന് പാരിസ്ഥിതികാനുമതിവേണ്ടെന്ന കേന്ദ്രസർക്കാർ വിജ്ഞാപനം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയത് ഈ നിലയിൽ പരിശോധിക്കുമ്പോൾ ആശ്വസകരമാണ്. വനം, പരിസ്ഥിതി മന്ത്രാലയം കൊണ്ടുവന്ന പരിഷ്കരിച്ച വിജ്ഞാപനവും അതിലെ ആറാംവകുപ്പുമാണ് റദ്ദാക്കിയത്. നമ്മുടെ രാജ്യത്ത് വാഹനം പെരുകിയിട്ടുണ്ട്. അതിന നുസരിച്ചുള്ള പാതകളുടെ വികസനം ആവശ്യവുമാണ്. എന്നാൽ പരിസ്ഥിതിലോലമായ പ്രദേശങ്ങളും ജൈവസമ്പന്നമായവനങ്ങളും കുത്തിതുരന്ന് മണ്ണെടുത്ത് ആ പ്രദേശമാകെ നശിപ്പിക്കുന്നതിനോട് ആർക്കാണ് യോജിക്കാനാവുക. ഗ്രാമപ്രദേശങ്ങളെല്ലാം ടാറിലും കോൺക്രീറ്റിലും പോതിയേണ്ടതുണ്ടോ. ഇവിടെ കുന്നും കാടുമില്ലെങ്കിൽ ജനങ്ങൾക്കെവിടെനിന്ന് കുടിവെള്ളം കിട്ടും? ഇവിടെ കൃഷിയെങ്ങനെ നിലനിൽക്കും? മനുഷ്യരെങ്ങനെ ജീവിക്കും?
ദേശിയപാതവികസനത്തിനെന്നപേരിൽ കുന്നിടിച്ച് മണ്ണെടുത്തുകൊണ്ടുപോകുന്നത് ഇപ്പോഴെവിടെയും കാണാം. ഈ മണ്ണൊക്കെ ദേശിയപാതക്കായി തന്നെയാണോ ഉപയോഗിക്കുന്നതെന്ന് ആരെങ്കിലും പരിശോധിക്കുന്നു ണ്ടോ? കുന്നിടിച്ച് മണ്ണെടുക്കുന്നതിന് നിയന്ത്രണം വരുമെന്ന് മനസിലാക്കിയതോടെ മണ്ണെടുപ്പ് വേഗത്തിലാക്കാൻ ടിപ്പർ ലോറികളും ടോറസ് ലോറികളും ചിറിപ്പായുന്നതാണ് കേരളത്തിൽ ഇവ മൂലമുള്ള റോഡപകടങ്ങൾ വർദ്ധിക്കിനിടയാക്കിയിരിക്കുന്നത്.
എന്റെ ജന്മനാടായ പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി മലനിരകൾ തുരന്ന് ദേശിയപാതയുടെ പേരിൽ മണ്ണടുക്കാനുള്ള ശ്രമം നാട്ടുകാരൊന്നാകെ ചേർന്നുതടഞ്ഞത് അഭിമാനത്തോടെ ഞാനിപ്പോൾ ഓർത്തുപോകുന്നു. സർക്കാർ നിയമങ്ങളിൽ വെള്ളം ചേർത്താണ് മലയാ ന്നാകെ എടുക്കുന്നതെന്ന് ഞങ്ങളപ്പോൾ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഞങ്ങളുടെ നിലപാടാണ് ശരിയെന്ന് സുപ്രിംകോടതി ഇപ്പോൾ വിധിച്ചിരിക്കുന്നു. പരിസ്ഥിതി പ്രവർത്തകനായ നോബിൾ എം.പൈക്കടയാണ് ഇതിനായി നിയമപോരാട്ടം നടത്തിയതെന്നതും നന്ദിയോടെ ഓർക്കുന്നു.
Diese Geschichte stammt aus der April 14, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 14, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം