വേനൽ ചൂട് ഉയർന്നു കൊണ്ടിരിക്കുകയാണ്. സമീ പകാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേയ്ക്ക് അന്തരീക്ഷ താപനില ഉയർന്നു കഴിഞ്ഞു. കേരളത്തിൽ മുൻകാലങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി രണ്ട് മുതൽ നാല് ഡിഗ്രി സെഷ്യൽസ് വരെ ഉയർന്ന താപനിലയായിരിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധരുടെ നിഗമനം. 36 ഡിഗ്രി സെഷ്യൽസ് മുതൽ 42 ഡിഗ്രി സെഷ്യൽസ് വരെയായിരിക്കും വരും ദിവസങ്ങളിൽ വിവിധ പ്രദേശ ങ്ങളിലെ താപനില. എന്നാൽ അതിലും ഉയർന്ന താ പനിലയിൽ തിളച്ചു മറിയാൻ പോകുകയാണ് രാഷ്ട്രീയ ഭൂമിക. പൊതുവായ അവകാശവാദങ്ങളും ആരോപണ ങ്ങളും വാഗ്ദാനങ്ങളുമാണ് പ്രചാരണ രംഗത്തിന് ചൂടു പകരുന്നത്. ഒന്നര മാസത്തോം പ്രചാരണത്തിന് ലഭിക്കുമെന്നത് കൊണ്ടു തന്നെ ചൂടുയരുന്നത് സാവധാനമാകും. ജനങ്ങൾക്ക് മുന്നിലേയ്ക്ക് എത്തുന്ന അവകാശ വാദങ്ങളുടെ ശരിതെറ്റുകൾ ചികഞ്ഞെടുക്കാൻ സമയം കിട്ടുമെന്നത് മത്സരാർത്ഥികളുടെ ചങ്കിടിപ്പ് വർദ്ധിപ്പിക്കു ന്നുണ്ട്. കേന്ദ്ര ഭരണത്തിൽ നിന്നും എൻഡിഎ സഖ്യത്തെ ഇറക്കി വിടാനുള്ള തതപ്പാടിലാണ് ബിജെപി വിരുദ്ധ കക്ഷികൾ. ഇന്ത്യാ മുന്നണിയെന്ന പൊതു പ്ലാറ്റ്ഫോമിൽ ഒരുമിച്ച് നിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂർണമായും ഒന്നിക്കാൻ കഴിയാത്തതിന്റെ ആത്മവിശ്വാസക്കുറവുണ്ട് എൻഡിഎ വിരുദ്ധ മുന്നണിയുടെ നേതാക്കൾക്ക്. വി വിധ സംസ്ഥാനങ്ങളിൽ പരസ്പരം പോരടിക്കുകയും അതിർത്തികൾക്കപ്പുറത്ത് ഒരുമിച്ചു ദേശീയ ജനാധിപത്യ സഖ്യത്തെ എതിർക്കുകയും ചെയ്യുന്നതു വഴി സൃഷ്ടിക്കപ്പെടുന്ന ആശയ കുഴപ്പം പരിഹരിക്കാൻ കഴിയാത്ത ജാള്യതയും നേതൃത്വത്തിനുണ്ടെന്നതിൽ തർക്കമില്ല. ഈ ആശയ കുഴപ്പത്തെ മുതലെടുത്ത് നേട്ടം സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമം. പ്രചാരണ വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാക്കി തന്നെ ഇതിനെ അവർ മാറ്റുകയും ചെയ്തിരിക്കുന്നു.
Diese Geschichte stammt aus der March 24, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 24, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം