ചരിത്ര ഗവേഷകരുടെ താൽപ്പര്യം സദാ സജീവമാക്കി നിർത്താൻ പോന്നതാണ് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ജീവിതവും ഭരണവും. അമാനുഷതയോളമെത്തുന്ന ഇത്രയും ഉജ്ജ്വലമായ മറ്റൊരു ജീവിതം കേരള ചരിത്രത്തിന് അപരിചിതം. അതിനർത്ഥം മഹാരാജാവിനെക്കുറിച്ചുള്ള അറി വുകൾക്കോ അദ്ദേഹത്തിന്റെ നടപടികൾക്കോ, അത്യന്തം പ്രക്ഷുബ്ധമായ ആ കാലയളവിനെക്കുറിച്ചുള്ള വിലയിരുത്തലുകൾക്കോ സർവ്വസ്വീകാര്യതയുണ്ട് എന്നല്ല. അതുതന്നെയാണ് മാർത്താണ്ഡവർമ്മയിലുള്ള അക്ഷീണതാൽപ്പര്യത്തിന്റെ ഹേതുവും. പൂർണ്ണമായ നിർവചനത്തിനു ഇപ്പോഴും വഴങ്ങിയിട്ടില്ലാത്ത മാർത്താണ്ഡവർമ്മ, പലർക്കും അതി ക്രൂരനായ ഒരു രാജാവാണ്; മറ്റു ചിലർക്ക് തന്ത്രശാലിയാണ്, ഇനിയും ചിലർക്ക് മികച്ച ഭരണാധികാരിയാണ്. മാടമ്പികൾ വാണിരുന്ന ഫ്യൂഡൽ അധികാര ഘടനയുടെ സ്ഥാനത്തു കെട്ടുറപ്പുള്ള ഒരു ഭരണകൂടം സ്ഥാപിക്കാൻ സാധിച്ച രാജാവിന്റെ ചെയ്തികൾ പൊറുക്കാൻ കഴിയുന്നവരും, അതിനു വിസമ്മതിക്കുന്നവരും ഇപ്പോഴുമുണ്ട്.
ചരിത്രത്തിന് വാസ്തവത്തിൽ അന്ത്യവിധി നടത്താൻ എപ്പോഴെങ്കിലും സാധിക്കുമോ? ദൃഷ്ടികോണിന്റെ സവിശേഷതകളിലൂടെ നന്മകൾ തിന്മകളായും, നേട്ടങ്ങൾ ബാധ്യതകളായും, രൂപാന്തരപ്പെടാം. വെട്ടി പിടിക്കലുകൾ ഐക്യത്തിനും പ്രജാക്ഷേമത്തിനും വേണ്ടിയുള്ള രാജ്യതന്ത്രമായി മാറാം. ക്രൂരതയെന്നു ഒരിക്കൽ കരുതിയിരുന്നത് ഭരണാധികാരിയുടെ ഇഛാശക്തിയായി വ്യാഖ്യാനിക്കപ്പെടാം. മാറുന്ന കാലഘട്ടങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ സമീക്ഷകളും, പ്രബലമായ ആശയധാരകളും ആധിപത്യം നേടിയ പ്രത്യയശാസ്ത്രവും തലമുറകളുടെ മൂല്യസങ്കല്പ ങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ, ചരിത്രവസ്തുതകളെ അവയുടെ തഥ്യയിൽ അറിയുന്നതിനും അപഗ്രഥിക്കുന്നതിനും തടസ്സം തീർക്കുന്ന അനുഭവങ്ങൾ വിരളമല്ല. കേരളചരിത്രത്തിലെ അന്വേഷണം മുൻവിധികളുടെ ഏറ്റവും വലിയ ഇരയാണ് മാർത്താണ്ഡവർമ്മ. തി രുവിതാംകൂറിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത ധീരതയും കർമ്മകുശലതയും കാർക്കശ്യവും രാജ്യത ന്ത്രജ്ഞതയും, ദീർഘവീക്ഷണവും കാഴ്ചവച്ച ഈ രാജാവിനെ വസ്തുനിഷ്ഠമായ ചരിത്രപഠനത്തിനു വിധേയമാക്കേണ്ടത് കേരളചരിത്ര നിർമ്മിതിയിലെ ഇനിയും പൂർത്തിയാകാത്ത ദൗത്യമാകുന്നു. ആ വെല്ലുവിളിയാണ് ഡോ. എം. ജി. ശശിഭൂഷൺ ഈ പുസ്തകത്തിലൂടെ ഏറ്റെടുത്ത് അഭിമാനകരമായി നിറവേറ്റിയിരിക്കുന്നത്.
Diese Geschichte stammt aus der June 25, 2023-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 25, 2023-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം