"പിൽക്കാലത്ത് ചിത്രകാരനായി ലോക പ്രശസ്തി നേടിയ രാജാ രവിവർമ്മ ആയിരുന്നു ആ ബാലൻ നാലാം ക്ലാസിലെ മലയാള പാഠ പുസ്തകത്തിലെ ഈ വരിയിലാണ് രാജാ രവിവർമ്മയെ ആദ്യം കണ്ടത്! പിന്നീട്, മുത്തശ്ശന്റെ ആപ്പീസ് മുറിയിലെ ഹംസ ദമയന്തിയിൽ, തളത്തിലെ വീണ വായിക്കുന്ന സുന്ദരിയിൽ, പാൽക്കാരിയിൽ ഒട്ടേറെ കഴിഞ്ഞാണ് നിത്യം തൊഴുന്ന മഹാലക്ഷ്മിയും സരസ്വതിയും ഇതേ തൂലിക തുമ്പിൽ നിന്നൂർന്നു വന്നത് എന്ന് അറിയുന്നത്.
വീണ്ടും അദ്ദേഹത്തെ കണ്ടു മുട്ടിയത് ഗ്രന്ഥശാല സൂക്ഷിപ്പുകാരി ആയിരുന്ന കാലത്താണ്. ഫൈൻ ആർട്സ് സെക്ഷൻ ഒതുക്കി വെക്കേണ്ടി വന്നപ്പോഴൊക്കെ ഒരു വർണ്ണ വിസ്മയം തന്നെ ഉള്ളിൽ ഒളിപ്പിച്ച ഇളം നീല ഹാർഡ് ബൗണ്ടിൽ കൈ ഉടക്കി ഓരോ തവണയും പുത്തൻ കാഴ്ചയിൽ കണ്ണുമുടക്കി! ഓരോ വായനയിലും പുസ്തകങ്ങളിൽ നിന്നും ചുറ്റഴിഞ്ഞു നിവരുന്ന ആശയങ്ങളെ പോലെ തന്നെ രവിവർമ ചിത്രങ്ങളും! ഒരിക്കൽ “Here comes pappa'' എന്ന ചിത്രത്തിലെ ജാഗരൂകനായ ശുനകനെങ്കിൽ, മറ്റൊരിക്കൽ അത് അരയിലെ കിങ്ങിണിയിൽ തിരുപ്പിടിക്കുന്ന കുഞ്ഞോമന വിരലുകളത്രെ ഈയിടക്ക് തന്നെ ആയിരുന്നു ലൈബ്രറിയിൽ ഒരു ഇ ലൈബ്രറി സെക്ഷൻ കൂടി ആരംഭിക്കാൻ തീരുമാനമാ യത്. പുസ്തകങ്ങളുടേയും എഴുത്തുകാരുടേയും പേരുകൾക്കും പുറംചട്ടകൾക്കും പകരം http/url/www എന്നീ ചുരുക്കപ്പേരുകൾ! കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന പാഠ്യ, പാഠ്യേതര,പൊതുവിജ്ഞാന, ഓൺ ലൈൻ ക്വിസ് സൈറ്റുകൾ, ബയോപിക്കുകൾ എന്നിവ തപ്പി എടുക്കലായി പിന്നെ.
ഇക്കുറി രാജാ രവിവർമ്മ പ്രത്യക്ഷപ്പെട്ടത് വിനോദ് മങ്കരയുടെ "Before the brush dropped' എന്ന ഡോക്കുമന്ററിയുടെ രൂപത്തിലാണ്. ഓടിച്ചുള്ള കാഴ്ചയിൽ മനസ്സുടക്കിയത് ഈ വാചകത്തിലായിരുന്നു.“If not a Painter Ravi Varma would have been a master poet". തികച്ചും പുതിയ ഒരറിവ്. തുടർന്ന് വന്ന വരികളിലെ "ഗുഞ്ചാവലി', സുബ്രഹ്മണ്യ ഭാരതിയാരുടെ രണ്ട് വരികൾ, അതുണർത്തിയ കൗതുകമായിരുന്നു പിന്നീടുള്ള വായനകളിലേക്ക് നയിച്ചത്.
പലരിൽ നിന്നായി പലയിടങ്ങളിൽ നിന്നായി പല നേരങ്ങളിലായി എൻ. ബാലകൃഷ്ണൻ നായരും വക്കീൽ പി.എൻ. നാരായണപിള്ളയും, ജി. കൃഷ്ണപിള്ളയും, കിളിമാനൂർ ചന്ദ്രനും, അകവൂരും രൂപിക ചൗളയും ചിത്രമെഴുത്ത് തമ്പുരാന്റെ ജീവിതം പറഞ്ഞു.
Diese Geschichte stammt aus der May 21, 2023-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 21, 2023-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം