കർണ്ണാടക കേന്ദ്രമാക്കി തെക്കേ ഇന്ത്യ ഭരിച്ചിരുന്ന രാഷ്ട്രകൂട പരമ്പരയിൽ ഏറ്റവും പ്രബലനായി കരുതപ്പെടുന്നത് 64 വർഷം ഭരണം നടത്തി സ്വയം സ്ഥാനത്യാഗം ചെയ്ത അമോഘവർഷൻ ഒന്നാമനെയാണ്. കന്നഡ സംസ്കാരത്തിന്റെ ചരിത്രം പകർത്തിയ പണ്ഡിതശ്രേഷ്ഠൻ കൂടിയായ ഈ രാജാവ് ഒരു കവിതയിൽ പ്രതിപാദിക്കുന്നത് പ്രത്യേക പഠനങ്ങളില്ലാതെ കവിത രചിക്കാൻ കഴിയുന്ന കന്നഡമനസ്സിന്റെ സവിശേഷസിദ്ധിയെ കുറിച്ചാണ്. ഇത്തരമൊരു സിദ്ധി പ്രയോഗത്തിന്റെ സാക്ഷാത്ക്കാരത്തിനാണ് ഈ മെയ്മാസ വേനൽക്കാലം സാക്ഷ്യം നിന്നത്. കർണ്ണാടക സംസ്ഥാനത്തിന്റെ 16-ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, അമോഘവർഷൻ ലോഭമില്ലാതെ വാഴ്ത്തിപ്പാടിയ കാവേരി-ഗോദാവരി തീരങ്ങളിലെഴുതപ്പെട്ടിരിക്കുന്നത് രാജ്യമാകെ വായിച്ചറിയേണ്ട രാഷ്ട്രീയപാഠങ്ങളാണ്. അർത്ഥ സമ്പുഷ്ടമായ ഈ രാഷ്ട്രീയഗാഥയിലെ വരികൾ വായിക്കുമ്പോൾ, ജനങ്ങൾ എന്ന മഹാസമഷ്ടിയുടെ അത്ഭുതകരമായ തികാലജ്ഞാനത്രാണിയാകും രാഷ്ട്രീയവിദ്യാർത്ഥികളെ ആശ്ചര്യപ്പെടുത്തുക- അമോഘവർഷന്റെ ഭാഷയിൽ, പ്രത്യേക പഠനങ്ങളില്ലാതെ കവിത രചിക്കുന്ന സിദ്ധി. ഇന്ത്യൻ ജനാധിപത്യം തന്നെയാണ് കർണ്ണാടക എഴുതിച്ചേർത്ത ഈ രാഷ്ട്രീയഗാഥയിലൂടെ മഹത്വപ്പെട്ടിരിക്കുന്നത്.
കോൺഗ്രസ് വിജയത്തിന്റെ രസക്കൂട്ട്
രാജ്യത്തിന്റെ ഇതരപ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി കർണ്ണാടകയിലെ കോൺഗ്രസ്സ് ആരോഗ്യപൂർണ്ണമായ ഒരു രാഷ്ട്രീയശരീരമാണ്. കോൺഗ്രസ്സ് ജനിതകം, സിദ്ധരാമയ്യ - ശിവകുമാർ ഗ്രൂപ്പുകളായി പരസ്പരം മത്സരിക്കുമ്പോഴും, ബാഹ്യസമ്മർദ്ദങ്ങളില്ലാതെ തന്നെ വെല്ലുവിളികളെ നേരിടാൻ ഈ ഗ്രൂപ്പുകൾ ഒരുമിച്ചിട്ടുണ്ട്. ഈ ഐക്യമാണ് രാഷ്ട്രീയ അരോഗാവസ്ഥ- കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ അപൂർവ്വത്വമാണിത്. കർണ്ണാടകയിൽ പി.സി.സി തലം മുതൽ ഏറ്റവും താഴെതലം വരെ അനുഭവവേദ്യമാകും ഐക്യസൗഖ്യം നൽകുന്ന സംഘടനാകരുത്ത്.
Diese Geschichte stammt aus der May 21, 2023-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 21, 2023-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം