നടനും ചലച്ചിത്രസംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനോട് ഒരിക്കൽ ഒരു പത്രലേഖകൻ ചോദിച്ചു: “സിനിമയിലെ വിജയവും പരാജയവും ജീവിതത്തിൽ എങ്ങനെ എടുക്കും? "വിജയം സന്തോഷമാണ്, ആസ്വദിക്കും. പരാജയമാണെങ്കിലും കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ട് അത് തന്നെ അധികം ബാധിക്കില്ല എന്നായിരുന്നു വിനീതിന്റെ മറുപടി.
രണ്ടു വിവാഹം കഴിച്ചെങ്കിലും രണ്ടു ബന്ധങ്ങളും തകർന്നപ്പോൾ, ദേശീയ പുരസ്കാരംവരെ നേടിയ പ്രശസ്ത ബോളിവുഡ് നടന്റെ വാക്കുകളും കുടുംബബന്ധത്തിന്റെ അനിവാര്യത ഓർമിപ്പിക്കുന്നതാണ്.
“എനിക്ക് ലഭിച്ച ദേശീയ പുരസ്കാരവും സമ്പത്തും പ്രശസ്തിയുമെല്ലാം ഇല്ലാതിരുന്നാലും എന്റെ ആദ്യത്തെ കുടുംബം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.
നഷ്ടങ്ങളുടെ ചാരത്തിനടിയിൽ ഒളിഞ്ഞുകിടക്കുന്ന തീപ്പൊരിയെ ആളിക്കത്തിച്ച് വിജയത്തിന്റെ ദീപം തെളിക്കാനുള്ള ഇടമാണ് കുടുംബം; വിജയങ്ങൾ ആഘോഷിക്കാനും സങ്കടങ്ങൾ ഇറക്കിവെക്കാനുമുള്ള ഇടം.
കുടുംബത്തിൽ നിന്നാണ് വ്യക്തിത്വ -സ്വഭാവ രൂപവത്കരണത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നത്. ഓരോ കുട്ടിയും ആദ്യം മാതൃകയാക്കുന്നത് അച്ഛനമ്മമാരെയും മറ്റു കുടുംബാംഗങ്ങളെയുമാണ്.
മറ്റുള്ളവരെല്ലാം മുന്നോട്ടു നടക്കുമ്പോൾ നീ മാത്രമെന്താ പിന്നോട്ടു നടക്കുന്നതെന്ന് ചോദിച്ച് അമ്മഞണ്ട്, കുഞ്ഞുണ്ടിനെ വഴക്കുപറഞ്ഞാലും അത് പിന്നോട്ടുതന്നെ നടക്കും. കാരണം, അതിന്റെ അമ്മ അതിന് കാണിച്ചുകൊടുക്കുന്നത് പിന്നോട്ടു നടക്കാനാണ്.
മാതാപിതാക്കൾ മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചിട്ട്, മക്കൾ നേർവഴിയേ പോകണമെന്ന് പറഞ്ഞാൽ അവർ സ്വീകരിക്കുന്നത് മാതാപിതാക്കളുടെ പ്രവൃത്തിയായിരിക്കും; വാക്കായിരിക്കില്ല. അതിനാൽ സന്തുഷ്ട കുടുംബത്തിന് വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തമുണ്ടാകട്ടെ.
മാറുന്ന കുടുംബങ്ങൾ
കൂട്ടുകുടുംബ വ്യവസ്ഥിതി ഉണ്ടായിരുന്ന കാലത്ത് വീടുകളിൽ കാരണവർക്കായിരുന്നു മുഖ്യസ്ഥാനം. ഇന്ന് അണുകുടുംബ വ്യവസ്ഥിതിയും വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുന്ന ലിവിങ് ടുഗെതർ സംവിധാനവും സിംഗ്ൾ പേരന്റിങ്ങുമെല്ലാമായി കുടുംബസംവിധാനങ്ങൾ മാറ്റപ്പെട്ടു. ഏതു സമയവും വേർപിരിയാം എന്ന ധാരണയിൽ രേഖകളുടെ പിൻബലമില്ലാതെ, ഒരു കെട്ടിടത്തിൽ ഭാര്യ-ഭർത്താക്കന്മാരെപ്പോലെ ഒരുമിച്ചു താമസിക്കുന്ന ലിവിങ് ടുഗെതർ സംവിധാനത്തെ പക്ഷേ ആരും കുടുംബമെന്ന് വിളിക്കാറില്ല.
Diese Geschichte stammt aus der February 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der February 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...