വിഷാദച്ഛായയുള്ള ആ പ്രണയാർദ്ര ശബ്ദം ഒരു വട്ടമെങ്കിലും മനസ്സിലേറ്റാത്തവർ ഉണ്ടാകില്ല. ജീവിതത്തിന്റെ ഏതെങ്കിലും ഇരുൾമൂടിയ ഘട്ടത്തിൽ ഉള്ളിൽനിന്നുമിടിച്ചുയരും ആ ഗാനങ്ങൾ മലയാളികളുടെ ഹൃദയത്തിലിടം പിടിച്ച ഉണ്ണി മേനോൻ എന്ന ഗായകപ്രതിഭയുടെ സംഗീതജീവിതത്തിന് 42 വർഷം തികയുന്നു.
പൊന്നോണപ്പുലരി പടിവാതിൽക്കലെത്തുമ്പോൾ അദ്ദേഹം തന്റെ പ്രിയ ഗാനങ്ങളിലൊന്നായ 'തിരുവാവണിരാവിനെപ്പറ്റിയും മറ്റ് ഇഷ്ടഗാനങ്ങളെപ്പറ്റിയും 'കുടുംബം' വായനക്കാരോട് സംസാരിക്കുന്നു. ഒപ്പം അപ്രതീക്ഷിതമായി സംഗീതം ജീവിതവഴിയായി തിരഞ്ഞെടുക്കാനിടയാക്കിയ ട്വിസ്റ്റുകളെപ്പറ്റിയും.
ഓർമയിലിന്നും തിരുവാവണിരാവ്
ഞാൻ പാടിയ 'തിരുവാവണി രാവ്...' എന്ന ഓണപ്പാട്ട് ഏറെ പ്രിയപ്പെട്ടതാണ്. സമീപകാലത്ത് സൂപ്പർഹിറ്റായ ആ പാട്ട് അപ്രതീക്ഷിതമായാണ് തേടിയെത്തിയത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യം' എന്ന സിനിമയിലാണ് ആ ഗാനരംഗം. ഓണത്തിന്റെ ഗൃഹാതുര അനുഭവങ്ങളും പുതിയ തലമുറയുടെ ഓണസങ്കല്പങ്ങളും സംയോജിപ്പിച്ചുള്ള ഒരു ട്രീറ്റ്മെന്റാണ് വിനീത് ഉദ്ദേശിച്ചത്.
റെക്കോഡിങ് അമേരിക്കയിൽ
എന്റെ തമിഴ് ഗാനങ്ങളുടെ ആരാധകനാണെന്ന് വിനീത് ശ്രീനിവാസൻ പല വേദിയി ലും പറഞ്ഞതായി കേട്ടിട്ടുണ്ട്. ഒരു തമിഴ്ഗാനത്തിന്റെ ശൈലിയിൽ ആ പാട്ട് പാടണമെന്നാണ് വിനീതിന്റെ ആവശ്യം. ആ ഫോൺ വരുമ്പോൾ ഞാൻ ഒരു ഷോയുമായി ബന്ധപ്പെട്ട് യു.എസിലെ ഡാളസിലാണ്. തിരികെ വന്നിട്ട് റെക്കോഡ് ചെയ്താൽ പോരേ എന്ന് ഞാൻ ചോദിച്ചു. വിനീത് സമ്മതിക്കുന്നില്ല. സമയമില്ല, അവിടെനിന്ന് റെക്കോഡ് ചെയ്ത് അയച്ചാൽ മതി എന്നു പറഞ്ഞു. ഞാൻ അവിടെ ഒരു ഇടുങ്ങിയ സ്റ്റുഡിയോയിൽ പോയി റെക്കോഡ് ചെയ്ത് അയച്ചുകൊടുത്തു. വിദേശത്തുവെച്ച് റെക്കോഡ് ചെയ്യപ്പെടുന്ന എന്റെ ആദ്യ പാട്ടാണത്. സിനിമക്കുവേണ്ടി പാടുന്ന ആദ്യ ഓണപ്പാട്ടും. പല ഘടകങ്ങളും അനുയോജ്യമായതുകൊണ്ടാണ് ആ പാട്ട് ഹിറ്റായത്.
പുതുമയും പഴമയും നിറഞ്ഞ ഫ്യുഷൻ
Diese Geschichte stammt aus der August 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...