മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഉമ്മയുടെ ഖബറിടത്തിൽ നിന്ന് ആയിശ മറിയം വാരിയെടുത്ത മണൽത്തരികൾക്ക് ഉമ്മയുടെ അതേ ചൂടായിരുന്നു, ഉമ്മ അവരെ ചേർത്തു പിടിക്കുമ്പോഴുണ്ടാകുന്ന അതേ ചൂട്.
“ഞങ്ങളേക്കാളും ഭാഗ്യവാന്മാരാണല്ലോ ഈ മണൽത്തരികൾ. എപ്പോഴും ഉമ്മയെ ചേർത്തുപിടിക്കാലോ. ഉമ്മ ഇവിടെ തന്നെയുണ്ട് ഉപ്പാ, എങ്ങോട്ടും പോയിട്ടില്ല”- വാക്കുകൾ മുഴുമിപ്പിക്കാനാവാതെ ആ 11കാരിയുടെ വിതുമ്പൽ കണ്ടുനിന്നവരെയും ഈറനണിയിച്ചു. അസ്സലാമു അലൈക്കും യാ ഉമ്മീ (ഉമ്മക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ)... നീട്ടിവിളിച്ച് മുട്ടുകുത്തി അവൾ ഖബറിൽ മുഖമമർത്തി... ഉപ്പയുടെ കൈപിടിച്ച് കണ്ണീരോടെ തൊട്ടടുത്ത് സഹോദരങ്ങളായ ആഷിഫും അൻസിഫുമുണ്ടായിരുന്നു. മക്കളെ ആശ്വസിപ്പിക്കാൻ കഴിയാതെ മുഹമ്മദ് ഇസ്മായിൽ ജന്നത്തുൽ മുഅല്ലയിലെ മറ്റൊരു കോണിലേക്ക് കണ്ണോടിച്ചു...
പരിശുദ്ധ ഹജ്ജിനായി തന്നെയും സഹോദരങ്ങളെയും ചേർത്തു പിടിച്ച് മുത്തം വെച്ച് കണ്ണുനിറച്ച് വീടിന്റെ പടിയിറങ്ങിയ ഉമ്മയുടെ മുഖം ആയിശയുടെ മനസ്സിലുണ്ട്. ജീവിതത്തിലിന്നു വരെ ഞങ്ങളെ പിരിഞ്ഞിരിക്കാത്ത ഉമ്മ. ഒടുക്കം ഒരു നോക്കുപോലും കാണാനാവാ തെ അവരെ വിട്ടുപോയി... അപകടശേഷം ആദ്യമായി ഉമ്മയുടെ ഖബർ സിയാറത്തിന് എത്തിയതായിരുന്നു ആ കുടുംബം.
ഹജ്ജിനു ദിവസങ്ങൾ മാത്രം ശേഷിക്കെ 2015 സെപ്റ്റംബർ 11ന് മക്കയിലുണ്ടായ ക്രെയിൻ അപകടത്തിന്റെ നടുക്കുന്ന ഓർമകൾ ഇന്നും ഈ കുടുംബത്തെ നൊമ്പരപ്പെടുത്തുന്നുണ്ട്. അപകടത്തിൽ മരിച്ച പാലക്കാട് കൽമണ്ഡപം മീനാനഗർ സ്വദേശി മുഅമിനയുടെ ഭർത്താവ് മുഹമ്മദ് ഇസ്മായിലിനും മക്കൾക്കും നടുക്കുന്ന ഓർമയാണ് ആ ഹജ്ജ് കാലം.
മക്ക ക്രെയിൻ അപകടം
Diese Geschichte stammt aus der July 2022-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 2022-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്
കുരുക്കാവരുത് കൗമാര പ്രണയം
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...
മികച്ച ഡ്രൈവറാകാം
ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്
ഞാനൊരു രോഗിയാണോ ഡോക്ടർ?
മാനസികാരോഗ്യം