ജനപ്രിയ സംവിധായകൻ
Star & Style|April 2023
“ശശിയുടെ തിരക്കുപിടിച്ച സിനിമാജീവിതം അടുത്തുനിന്ന് കണ്ട വ്യക്തിയാണ് ഞാൻ. പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചുമുളെളാരു ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ... ബാലചന്ദ്രമേനോൻ ഓർക്കുന്നു
ജനപ്രിയ സംവിധായകൻ

പണ്ടുമുതലേ പറയുന്നൊരു കാര്യമാണ് സിനിമ സംവിധായകന്റെ കലയാണെന്നത്. അത് ശരിയുമാണ്. അപ്പോഴും സംവിധായകന് ബൗദ്ധികമായിട്ടുള്ള അംഗീകാരമല്ലാതെ, ജനകീയമായ അംഗീകാരം കിട്ടാറുണ്ടായിരുന്നില്ല.

അതിൽ നിന്ന് വ്യത്യസ്തനായിരുന്നു ഐ.വി. ശശി. എന്റെ ഓർമയിലും അനുഭവത്തിലും സംവിധായകൻ എന്ന പദവിക്ക് അർഹമായ അംഗീകാരം നേടിക്കൊടുത്തയാളാണ് അദ്ദേഹം. സിനിമയുടെ ടൈറ്റിൽ കാർഡ് കാണിച്ചു കഴിഞ്ഞ്, ഒടുവിൽ സംവിധാനം ഐ.വി. ശശി എന്ന പേര് വരുമ്പോൾ തിയേറ്ററിൽ മുഴങ്ങുന്ന കാതടപ്പിക്കുന്ന കരഘോഷം ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. അതായിരുന്നു മറ്റുള്ള സംവിധായകരിൽ നിന്ന് ശശിക്കുള്ള പ്രത്യേകത.

വർഷങ്ങളുടെ ബന്ധമായിരുന്നു ഞങ്ങൾ തമ്മിലുള്ളത്. 1975-ലാണ് ആദ്യമായി ശശിയെ കാണുന്നത്. പത്രപ്രവർത്തകനായി ഞാൻ മദി രാശിയിലുള്ള കാലം. ഒരുദിവസം തേനാംപേട്ടിലെ ജി.എൻ. ചെട്ടി റോഡിലൂടെ നടന്നുപോകുമ്പോൾ, പെട്ടെന്ന് എതിരേ വന്നൊരു കാർ എന്റെ തൊട്ടടുത്ത് ബ്രേക്കിട്ട് നിർത്തി. കാർ ഓടിക്കുന്നതൊരു സ്ത്രീയാണ്. സൂക്ഷിച്ചുനോക്കി യപ്പോൾ മനസ്സിലായി, റാണി ചന്ദ്ര എന്ന അഭിനേത്രിയാണത്. പത്രപ്രവർത്തകനെന്ന നിലയിൽ ഞാനാദ്യമായി ഇന്റർവ്യൂ ചെയ്യുന്നത് അവരെയാണ്. അങ്ങനൊരു പരിചയമുണ്ട്. അതുകൊണ്ടാണ് എന്നെ കണ്ടപ്പോൾ വണ്ടി നിർത്തിയത്. ഡ്രൈവറുടെ അടുത്തുള്ള സീറ്റിൽ ലേശം മെലിഞ്ഞൊരു ചെറുപ്പക്കാരൻ ഒതുങ്ങിക്കൂടിയിരിക്കുന്നു. “ഈ ഇരിക്കുന്നയാളെ ബാലചന്ദ്രമേനോന് മനസ്സിലായോ,” റാണി ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞപ്പോൾ അവർ പരിചയപ്പെടുത്തി, “ഇദ്ദേഹത്തിന്റെ പേര് ഐ.വി. ശശി.” “ആദ്യമായിട്ട് കാണുന്നതു കൊണ്ടായിരിക്കും മനസ്സിലാവാത്തത്,” എന്ന് ഞാൻ പറഞ്ഞപ്പോൾ റാണി വിശദീകരിച്ചു, “ഇദ്ദേഹം ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നൊരു സിനിമയുണ്ട്, 'ഉത്സവം'. അത് പുറത്തിറങ്ങുമ്പോൾ നിങ്ങളിയാളെക്കുറിച്ച് കൂടുതലറിയും.

പിന്നെ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, കക്ഷി താമസിക്കുന്നത് കോടമ്പാക്കത്തെ ഒരു വീട്ടിലാണ്. കൂടെ വേറെ മൂന്നുപേരുമുണ്ട്. തിരക്കഥാകൃത്ത് ആലപ്പി ഷെരീഫും നിർമാതാവ് മുരളി മൂവീസ് രാമചന്ദ്രനും (ഉർവശി രാമചന്ദ്രൻ) അസോസിയേറ്റ് ഡയറക്ടറും തിരക്കഥാകൃത്തുമൊക്കെയായ ജെ.സി. ജോർജും. 

Diese Geschichte stammt aus der April 2023-Ausgabe von Star & Style.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der April 2023-Ausgabe von Star & Style.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS STAR & STYLEAlle anzeigen
എന്നും എപ്പോഴും ആ ചിരി
Star & Style

എന്നും എപ്പോഴും ആ ചിരി

ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ

time-read
1 min  |
May 2023
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
Star & Style

ഇന്നസെന്റ് എന്ന എഴുത്തുകാരൻ

ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്

time-read
2 Minuten  |
May 2023
ഇന്നച്ചനിലെ പാട്ടുകാരൻ
Star & Style

ഇന്നച്ചനിലെ പാട്ടുകാരൻ

പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...

time-read
2 Minuten  |
May 2023
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
Star & Style

സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല

ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...

time-read
1 min  |
May 2023
ചിരിത്തിളക്കം
Star & Style

ചിരിത്തിളക്കം

ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ

time-read
3 Minuten  |
May 2023
ചരിത്രത്തിലെ അപൂർവത
Star & Style

ചരിത്രത്തിലെ അപൂർവത

മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ

time-read
3 Minuten  |
May 2023
ചിരിയുടെ ജാലവിദ്യക്കാരൻ
Star & Style

ചിരിയുടെ ജാലവിദ്യക്കാരൻ

“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്

time-read
3 Minuten  |
May 2023
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
Star & Style

ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം

ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്

time-read
4 Minuten  |
May 2023
എനിക്കായി കരുതിയ വേഷങ്ങൾ...
Star & Style

എനിക്കായി കരുതിയ വേഷങ്ങൾ...

ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...

time-read
1 min  |
April 2023
കഥയിലെ നായികമാർ
Star & Style

കഥയിലെ നായികമാർ

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ

time-read
4 Minuten  |
April 2023