يحاول ذهب - حر
നെഞ്ചിലുണ്ട് നീയെന്നും...
January 04, 2025
|Vanitha
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
കഴിഞ്ഞ ദിവസമാണു മോൾടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയത്. തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരുക്കുകളാണു ഞങ്ങളുടെ കുഞ്ഞിന്റെ മരണകാരണം. എന്തു മാത്രം വേദനിച്ചാണ് എന്റെ കുഞ്ഞ് ഈ ലോകത്തു നിന്നു പോയത്. ''സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അമ്മു സജീവിന്റെ വീട്ടിൽ നിറയുന്ന തേങ്ങലുകൾ അറിയാതെ നമ്മുടെ കണ്ണുനിറയ്ക്കും.
2024 നവംബർ 15നാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാനവർഷ നഴ്സിങ് വിദ്യാർഥിയായ അമ്മു ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിക്കുന്നത്.
“എന്തൊക്കെ സംഭവിച്ചാലും അച്ഛനും അമ്മയും കുടെയുണ്ടെന്ന് ആവർത്തിച്ചു പറഞ്ഞതാണ്. കോഴ്സ് അവസാനിക്കാൻ മാസങ്ങളേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഏതു മോശം സമയത്താണോ ഞങ്ങളുടെ കുഞ്ഞിന് ഇതു ചെയ്യാൻ തോന്നിയത്. ചെയ്തതല്ല, ചെയ്യിച്ചതാണ്.'' തിരുവനന്തപുരം അയിരൂപ്പാറയിലെ ശിവം എന്ന വീട്ടിൽ സ്വപ്നങ്ങളും പ്രതീക്ഷകളും കത്തിയമർന്ന്, ജീവൻ മാത്രം ബാക്കിയായ രണ്ടു പേരുണ്ട്, അമ്മുവിന്റെ അച്ഛൻ സജീവനും അമ്മ രാധാമണിയും. കുഞ്ഞനുജത്തി വിടവാങ്ങിയെന്നതു വിശ്വസിക്കാൻ ചേട്ടൻ അഖിലിന് ഇപ്പോഴും സാധിച്ചിട്ടില്ല.
അമ്മു വായിച്ചു വച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ നിന്ന് "ഇക്കിഗായ്' കയ്യിലെടുത്ത് സജീവൻ മെല്ലെ തലോടി. കയ്യിൽ കിട്ടുന്ന പുസ്തകങ്ങൾ വായിച്ചു തീരുന്നതുവരെ വിശ്രമമില്ലായിരുന്നു അവൾക്ക്.'' തളർന്ന മുഖത്തോടെ സജീവൻ പറഞ്ഞു.
ലാളിച്ചു വളർത്തിയ മകൾ ഈ ലോകത്തോടു വിട പറഞ്ഞിട്ടു രണ്ടു മാസമാകുമ്പോൾ പൊലിഞ്ഞത് നീണ്ട 22 വർഷം ഈ അച്ഛനും അമ്മയും കണ്ട സ്വപ്നങ്ങളാണ്.
“ഒരുപാടു മോഹങ്ങൾ ബാക്കിയാക്കിയാണ് അവൾ പോയത്. മനസ്സു വല്ലാതെ വിഷമിച്ചിട്ടുണ്ടാകും. ഒരു പാവമായിരുന്നെന്നേ... ആ കുഞ്ഞിനോടെന്തിനായിരുന്നു ഈ ക്രൂരത? അവരും അമ്മുവിനെപ്പോലെ മൂന്നു കുട്ടികളല്ലേ? ഇത്ര മനഃസാക്ഷിയില്ലാതെയാകാമോ?''
ഞങ്ങളുടെ കുസൃതിക്കുടുക്ക
“അഖിൽ ജനിച്ച് ആറു വർഷത്തിനു ശേഷം പിറന്ന കൺമണിയാണ്. കുഞ്ഞിനെ ആദ്യമായി കയ്യിൽ എടുത്ത ദിവസം ഈ ലോകത്തിൽ തന്നെ ഏറ്റവും ഭാഗ്യവാനായ അച്ഛൻ ഞാനാണെന്നു തോന്നി. കാത്തുകാത്തുവച്ച പേര്, അമ്മു, കാതിൽ വിളിച്ചപ്പോൾ കുഞ്ഞിക്കണ്ണുതുറന്ന് അവളെന്നെ നോക്കി. ആ നോട്ടം ഇന്നും മനസ്സിലുണ്ട്.'' കുഞ്ഞമ്മുവിനെക്കുറിച്ചു പറയാൻ സജീവന്റെ മനസ്സ് വെമ്പൽ കൊണ്ടു.
هذه القصة من طبعة January 04, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
