ഇന്ത്യയുടെ ഭരണം പിടിക്കാൻ ഏത് രാഷ്ട്രീയ പാർ ട്ടിയായാലും മുന്നണിയായാലും ആദ്യം നേടേണ്ടത് രാ ജ്യത്തിന്റെ ഹൃദയമായ ഉത്തർ പ്രദേശാണ്. യുപിയു ടെ മനം കവരാൻ കഴിയുന്നവർ ഇന്ത്യയുടെ ഭരണം കയ്യാളുമെന്നാണ് ചരിത്രം. 80 ലോകസഭ സീറ്റുകളുള്ള യുപിയിൽ ഇത്തവണ ഏതാണ്ട് നേരിട്ടുള്ള ഏറ്റമുട്ടൽ നടക്കുകയാണ്. സംസ്ഥാനത്ത് തനിച്ച് മത്സരിക്കുന്ന ബി എസ്പി ചില സ്ഥലങ്ങളിൽ ത്രികോണ മത്സര പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും ഇവിടെ എൻഡിഎയും ഇന്ത്യയും തന്നെയാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. 80 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുന്നത് 17 എണ്ണത്തിലാണ്. ബാക്കി 63 എണ്ണത്തിലും സമാജ് വാദി പാർട്ടിയാണ് മത്സരിക്കുന്നത്. യുപിയി ലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ നേർചിത്രം പരിശോധിക്കുന്നതിന് മുമ്പ് യുപിയിലെ അമേഠി കേന്ദ്രീകരിച്ച് പൊട്ടിയ വാദ്ര ബോംബിന് പിന്നിൽ ആരാണെന്ന് അറിയേണ്ടതുണ്ട്? കാരണം ലോക സഭ തിരഞ്ഞെടുപ്പിന്റെ അഭിപ്രായ ഒമ്പതോളം സർവ്വകൾ കേന്ദ്രീകരിച്ച് എൻഡിടിവി നടത്തിയ ഒരു വിശകലന റിപ്പോർട്ടിൽ ഇന്ത്യ സഖ്യം നില വളരെയേറെ മെച്ചപ്പെടുത്തിയതായി വ്യക്തമാക്കുന്നു. അധികാരം എൻഡിഎ ഉറപ്പിക്കുന്നതായി റിപ്പോർട്ട് പറയുമ്പോഴും വോട്ടെടുപ്പ് നടക്കുന്ന മെയ് അവസാനം വരെയുള്ള സമയം രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങൾ ജനങ്ങളിൽ എന്തൊക്കെ തരത്തിലുള്ള അടിയൊഴുക്കുകൾ സൃഷ്ടിക്കുമെന്ന് പറയാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇന്ത്യ സഖ്യം വലിയ പ്രതീക്ഷ വെച്ച് പുലർത്തുന്നത്. ഈ ഘട്ടത്തിലാണ് അമേഠിയിൽ അവകാശവാദവുമായി റോബർട്ട് വാദ്ര രംഗത്തെത്തുന്നത്. ഒടുവിൽ ലഭിക്കുന്ന സൂചനകളനുസരിച്ച് അമേഠിയിലും ഇത്തവണ രാഹുൽ ഗാന്ധി മത്സരിചേക്കുമെന്നാണ് അറിയുന്നത്. വാദ്രയുടെ നീക്കം തടയുന്നതിന്റെ ഭാഗം കൂടിയാകും ഈ തീരുമാനമെന്നാണ് സൂചന.
മത്സരിക്കാനൊരുക്കമെന്ന് വാദ്ര ഒരക്ഷരം മിണ്ടാതെ പാർട്ടി അമേഠിയിലെ മാത്രമല്ല ഇന്ത്യയിലെ പല പ്രദേശങ്ങളിലെയും ജനങ്ങൾ താൻ അമേഠിയിൽ മത്സരിക്കണമെന്നാഗ്രഹിക്കുന്നതായും പല പാർട്ടികളിലുമുള്ളവരും ഈ ആവശ്യം ഉന്നയിക്കുന്നവരിലുണ്ടെന്നും തന്റെ ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ട് റോബർട്ട് വാദ്ര ചൂണ്ടിക്കാട്ടിയിരുന്നു. അമേഠിയിലെ ജനങ്ങൾക്ക് പറ്റിയ തെറ്റ് എന്നിലൂടെ തിരുത്താൻ കഴിയുമെന്ന് അമേഠിയിലെ ജനങ്ങൾ വിശ്വസിക്കുന്നു. വാദ്ര പറഞ്ഞു.
هذه القصة مأخوذة من طبعة April 21, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 21, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം