മണിനാട്  ചാലക്കുടിയിലൂടെ ഒരു യാത്ര
Star & Style|September 2022
 ചേനത്തുനാട്ടിലേക്ക് തിരിയുമ്പോൾ മണിസ്മാരകറോഡ്, സ്വർണനിറമുളള പൂർണകായ പ്രതിമ, അച്ഛന്റെ ഓർമസ്മാരകം, ഉപയോഗിച്ച വാഹനങ്ങൾ... കലാഭവൻ മണിയുടെ നാട്ടിലൂടെ
ധന്യ ടി.എസ്
മണിനാട്  ചാലക്കുടിയിലൂടെ ഒരു യാത്ര

ചാലക്കുടി ചേനത്തുനാട്ടിലെ മണികൂടാര'ത്തിൽ ഒരില അനങ്ങിയാൽ അറിയാം. അത്രയും നിശബ്ദമാണിപ്പോൾ. നാടൻപാട്ടുകളുടെ കളിത്തോഴൻ ചാലക്കുടിക്കാരൻ ചങ്ങാതി കലാഭവൻ മണി, തന്റെ വീടിനോടുചേർന്നുള്ള കല്ലറയിൽ അന്ത്യവിശ്രമത്തിലാണ്. കല്ലറയ്ക്ക് തൊട്ടപ്പുറത്ത്, സന്തതസഹചാരിയായിരുന്ന ബുള്ളറ്റ്. കല്ലറയിലേയ്ക്ക് കണ്ണ് പായിക്കുമ്പോൾ കണ്ണീരോർമയിൽ ഓടിയെത്തും മണിയുടെ നാടൻപാട്ട്... മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം, നീ തനിച്ചല്ലേ പേടിയാവില്ലേ...

കണ്ണിൽ നനവോടെയല്ലാതെ, നെഞ്ചിൽ ഒരു വിങ്ങലോടെയല്ലാതെ "മണികൂടാരം' കടന്നാർക്കും പോകാനാവില്ല. തങ്ങളുടെ പ്രിയപ്പെട്ടൊരാൾ അവിടെ ഒറ്റയ്ക്കാണെന്ന തോന്നൽ. ഇടവഴിയിലേക്കിറങ്ങുമ്പോൾ വളവിൽനിന്ന് "സല്ലാപ'ത്തിലെ ചെത്തുകാരൻ രാജപ്പൻ "ചാലക്കുടിച്ചന്തയ്ക്ക് പോകുമ്പോൾ... ചന്ദനച്ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ട ഞാൻ' വരികൾ താളത്തിൽ പാടി സൈക്കിളിൽ ബെല്ലടിച്ച് വന്നെങ്കിലോ എന്നോർത്തുപോവും.

ചാലക്കുടിപ്പുഴയോരത്തെ പാഡിയെക്കുറിച്ച് പറയാതെ കലാഭവൻ മണിയെ ഓർക്കാനാവില്ല. മണിക്കേറ്റവും പ്രിയപ്പെട്ട ഇടമാണിത്. പാഡി ഒരു ആഘോഷം തന്നെയായിരുന്നു. വീടുകഴിഞ്ഞാൽ പാട്ടും ആർപ്പുവിളികളുമായി മണി കൂടിയിരുന്ന ഇടം. കലാഭവൻ മണിയുടെ കൈപ്പുണ്യം അറിയാതെ കൂട്ടുകാർ ഇവിടെനിന്ന് മടങ്ങിയിട്ടില്ല. കൂട്ടുകാർക്ക് വെച്ചുണ്ടാക്കിക്കൊടുക്കാൻ മണിക്കേറെ ഇഷ്ടമാണ്. എങ്കിലും വീടിന്റെ തണലിൽ ഭാര്യയ്ക്കും മകൾക്കുമൊപ്പം കഴിക്കാൻ ഇഷ്ടപ്പെട്ട ഗൃഹനാഥനുമായിരുന്നു മണി.

ഇതേ പാഡിയിലാണ് രക്തം ഛർദിച്ച് മണിയുടെ അവസാനനിമിഷങ്ങൾ കടന്നുപോയതും. പ്രളയം ചാലക്കുടിയെ വിഴുങ്ങിയപ്പോൾ പുഴയോരത്തെ പാഡിക്കൊപ്പം മണിയുടെ വീടും കോടികളുടെ നഷ്ടങ്ങളറിഞ്ഞു. പാഡിക്കിപ്പോൾ പഴയ പ്രൗഢിയില്ല. ജാതിമരങ്ങളുടെ തണലിന് മാറ്റമില്ല. ഇന്നും പാഡിയിലേയ്ക്ക് കലാഭവൻ മണിയുടെ ഓർമകളുമായി ആളുകളെത്തും. പാഡിയുടെ ജാതിമരങ്ങൾക്കിടയിലൂടെയാണ് നരച്ച താടിയും കൊമ്പൻ മീശയുമായി മുത്തു ബൈക്കിൽ വന്നുനിന്നത്. മണിയുടെ അഞ്ച് പശുക്കളെ മുത്തുവാണ് വളർത്തിയിരുന്നത്. കന്യാകുമാരി സ്വദേശി. പാഡിയോടു ചേർന്ന് വടക്കമ്പനി നടത്താനെത്തിയതായിരുന്നു അവർ. “പശുക്കളെ വാങ്ങിത്തന്നാൽ നോക്കാൻ പറ്റുമോയെന്ന് മണി ചോദിച്ചപ്പോൾ തയ്യാറെന്ന് പറഞ്ഞു മുത്തു. എന്നാൽ 2018ലെ പ്രളയത്തിൽ ഈ പശുക്കളെല്ലാം ചത്തു.

വരാന്ന് പറഞ്ഞിട്ട്.......

هذه القصة مأخوذة من طبعة September 2022 من Star & Style.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة September 2022 من Star & Style.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من STAR & STYLE مشاهدة الكل
എന്നും എപ്പോഴും ആ ചിരി
Star & Style

എന്നും എപ്പോഴും ആ ചിരി

ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ

time-read
1 min  |
May 2023
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
Star & Style

ഇന്നസെന്റ് എന്ന എഴുത്തുകാരൻ

ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്

time-read
2 mins  |
May 2023
ഇന്നച്ചനിലെ പാട്ടുകാരൻ
Star & Style

ഇന്നച്ചനിലെ പാട്ടുകാരൻ

പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...

time-read
2 mins  |
May 2023
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
Star & Style

സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല

ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...

time-read
1 min  |
May 2023
ചിരിത്തിളക്കം
Star & Style

ചിരിത്തിളക്കം

ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ

time-read
3 mins  |
May 2023
ചരിത്രത്തിലെ അപൂർവത
Star & Style

ചരിത്രത്തിലെ അപൂർവത

മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ

time-read
3 mins  |
May 2023
ചിരിയുടെ ജാലവിദ്യക്കാരൻ
Star & Style

ചിരിയുടെ ജാലവിദ്യക്കാരൻ

“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്

time-read
3 mins  |
May 2023
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
Star & Style

ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം

ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്

time-read
4 mins  |
May 2023
എനിക്കായി കരുതിയ വേഷങ്ങൾ...
Star & Style

എനിക്കായി കരുതിയ വേഷങ്ങൾ...

ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...

time-read
1 min  |
April 2023
കഥയിലെ നായികമാർ
Star & Style

കഥയിലെ നായികമാർ

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ

time-read
4 mins  |
April 2023