يحاول ذهب - حر

ഓർമക്കൂട്

July 20,2024

|

Manorama Weekly

കഥക്കൂട്ട്

- തോമസ് ജേക്കബ്

ഓർമക്കൂട്

ലെനിൻ രാജേന്ദ്രന്റെ 'ചില്ലി'ലേക്ക് ഒഎൻവി എഴുതിയ ഒരു ചലച്ചിത്രഗാനമുണ്ട്. ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം.

ഇപ്പോഴും യൗവനം നിലനിർത്തുന്ന ആ പാട്ട് ഓർമകളെ തഴുകി കടന്നുവരുന്നു.

ഏറ്റവും ഓർമശക്തിയുള്ള രാഷ്ട്രീയ നേതാവായിരുന്നു പിന്നീടു രാഷ്ട്രപതിയായ പ്രണബ് മുഖർജി. അതിനദ്ദേഹം നന്ദിപറയുന്നത് അമ്മയോടാണ്. കുട്ടിയായിരിക്കെ വൈകുന്നേരം വീട്ടിലെത്തുമ്പോൾ അന്ന് അതുവരെ ചെയ്ത എല്ലാ കാര്യങ്ങളും കൃത്യമായി ഓർത്തെടുത്തു പറയണം. ആ ശീലമാണു പിൽക്കാലത്ത് എല്ലാവരെയും അതിശയിപ്പിക്കുന്ന ഓർമ ശക്തിക്ക് അദ്ദേഹത്തെ ഉടമയാക്കിയത്.

ഇന്ത്യയുടെ ആദ്യത്തേതു മുതൽക്കുള്ള ബജറ്റുകളുടെ ചരിത്രവും അതിലെ കണക്കുകളും പ്രണബ്ദാ ഓർമയിൽ സുക്ഷിച്ചിരുന്നു. സംഭവങ്ങളും തീയതികളും കൃത്യമായി ഓർത്തു. ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഓരോ പാർട്ടിക്കും ലഭിച്ച സീറ്റുകളും ഓർമയിൽ സൂക്ഷിച്ചു.

"കൗമുദി വാരിക പത്രാധിപരായിരുന്നു കെ.ബാലകൃഷ്ണൻ "കേരള കൗമുദി'യുടെ ലേഖകനായിരുന്ന കാലത്തെപ്പറ്റി നമ്മുടെ പ്രിയ കവി ഒ.എൻ.വി. കുറുപ്പ് എഴുതിയിട്ടുണ്ട്:

المزيد من القصص من Manorama Weekly

Listen

Translate

Share

-
+

Change font size