يحاول ذهب - حر

തലയെടുപ്പോടെ പൂരം

May 01, 2021

|

Manorama Weekly

കോവിഡ് നിയന്ത്രണത്തോടെയാണ് ഇത്തവണ തൃശൂർ പൂരം വരുന്നത്. പൂരം കാണാനെത്തുന്നവർക്കു വാക്സിൻ എടുത്ത രേഖയോ കോവിഡ് പരിശോധനാ രേഖയോ വേണം. നിയന്ത്രണത്തിനിടയിലും പൂരത്തിനായി ഒരുങ്ങുന്നതു എല്ലാ പ്രൗഢിയോടും കൂടിയാണ്. മേളവും വെടിക്കെട്ടുമെല്ലാം നിയന്ത്രണത്തിനു വിധേയമായി നടത്തും. കഴിഞ്ഞ തവണ പൂരം ചടങ്ങു മാത്രമായിരുന്നു. 72 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂരച്ചടങ്ങുകൾ കാണാൻ ലക്ഷങ്ങളാണ് ഒഴുകിയെത്താറ്. പൂരം നടക്കാതെ പോയതു പൂരപ്രേമികൾക്കു തീരാവേദനയായിരുന്നു. ഇത്തവണ അതെല്ലാം മറികടന്നാണ് പൂരം ഒരുങ്ങുന്നത്.

- തയാറാക്കിയത്: സന്തോഷ് ജോൺ തൂവൽ

തലയെടുപ്പോടെ പൂരം

സാംസ്കാരിക കേരളത്തിന്റെ ഉത്സവങ്ങളുടെ മുഖമുദ്രയായ തൃശൂർ പൂരത്തിന് ഇരുന്നൂറിലേറെ വർഷത്ത പഴക്കമുണ്ട്. ആളും ആരവങ്ങളും നിറഞ്ഞ തൃശൂർ നഗരവും തേക്കിൻകാട് മൈതാനവും അണിനിരന്നു നിൽക്കുന്ന ഗജവീരന്മാരുടെ തലയെടുപ്പും ആലവട്ടവും വെൺചാമരവും മേളവും പഞ്ചവാദ്യവും വെടിക്കെട്ടുമെല്ലാം തൃശൂർക്കാരുടെ മാത്രമല്ല, പൂരപ്രേമികളായ എല്ലാ ദേശ

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size