വശ്യമായ സൗന്ദര്യമുണ്ട് വിയറ്റ്നാമിന്. മാന്ത്രികതകൾ നിഗൂഢമായി ഒളിപ്പിച്ച നാട്. പതിഞ്ഞ താളമുള്ള, നമ്മെ മൃദുവായി പുണരുന്ന രാജ്യം. ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞ് കിടക്കുന്ന ആ നാട്ടിലേക്കുള്ള യാത്ര മനം മയക്കും. ആ രാജ്യവും അവിടത്തെ ആളുകളും ചിരപരിചിതർ എന്ന ഭാവം നമ്മിൽ ഉണർത്തും.
വിയറ്റ്നാമുകാരുടെ ഉജ്ജ്വല ചരിത്രവും അവരുടെ ധീരനായകൻ ഹോചിമിനോടുള്ള ആരാധനയോളം പോന്ന ഇഷ്ടവുമാണ് ഹനോയ് സന്ദർശിക്കാൻ പ്രേരിപ്പിച്ചത്. ദൂങ് തു ഹൗങ് എഴുതിയ 'മെമ്മറീസ് ഓഫ് എ പ്യുർ സ്പ്രിങ്' വായിച്ചതോടെ വിയറ്റ്നാം കാണണമെന്ന ആഗ്രഹം മനസ്സിൽ കുടിയേറി. ഒരുക്കമെല്ലാം വേഗത്തിൽ നടത്തി. ബാങ്കോക് വഴിയോ ക്വലാലംപുർ വഴിയോ അധികം ചെലവില്ലാതെ ഹനോയിൽ എത്താം. ഞങ്ങൾ തിരഞ്ഞെടുത്തത് ബാങ്കോക് വഴിയുള്ള യാത്രയും ക്വലാലംപുർ വഴിയുള്ള മടക്കയാത്രയുമാണ്. ഇരു രാജ്യങ്ങളും മുമ്പ് സന്ദർശിച്ചിരുന്നതിനാൽ തന്നെ അവിടെ ഇറങ്ങുക അജണ്ടയിലുണ്ടായിരുന്നില്ല. കൃത്യമായ പദ്ധതിയും ചെലവഴിക്കാൻ ദിവസങ്ങളും ഉണ്ടെങ്കിൽ ഒറ്റ യാത്രയിൽ തായ്ലൻഡും മലേഷ്യയും സിംഗപ്പൂരും ഒരുമിച്ച് കണ്ടുമടങ്ങാം.
ഹോചിമിന്റെ നാട്
അമേരിക്കയെയും അതിനുമുമ്പ് ഫ്രാൻസിനെയും പരാജയപ്പെടുത്തിയ ജനതയാണ് വിയറ്റ്നാമുകാർ. അക്കാലത്ത് , ഈ ലേഖകൻ ജനിക്കുന്നതിന് രണ്ടുവർഷം മുമ്പുവരെ 'മേരാ നാം തേരാ നാം വിയറ്റ്നാം' എന്ന മുദ്രാവാക്യം കേരളത്തിലടക്കം മുഴങ്ങി. ഹനോയിലേക്ക് പോകുംമുമ്പ് ആഗ്രഹിച്ച ഒന്നാണ് വിയറ്റ്നാമുകാരുടെ നായകൻ ഹോചിമിന്റെ ഭൗതികശരീരം കാണണമെന്നത്. 1969ൽ അന്തരിച്ച ഹോചിമിന്റെ ഭൗതികശരീരം എംബാം ചെയ്ത് കരുതലോടെ സൂക്ഷിച്ചിരിക്കുന്നു.
വിമാനത്താവളത്തിൽനിന്ന് നേരെ ഹോചിമിൻ മൊസോളിയത്തിലേക്ക് നീങ്ങി. ചില ദിവസങ്ങളിൽ നിശ്ചിത സമയങ്ങളിലേ മൊസോളിയത്തിൽ കയറാനാവൂ. അവിടെ വിയറ്റ്നാമിന്റെ വീരനായകൻ ശാന്തമായി ഉറങ്ങുന്നു. മൊസോളിയം പ്രൗഢഗംഭീരമാണ്. നമ്മൾ അറിയാതെ ചരിത്രത്തിന്റെ താളുകളിൽ ചെന്നുനിൽക്കും. പരിപൂർണ നിശ്ശബ്ദതയാണ് ഇവിടെ പാലിക്കേണ്ടത്. ഫോട്ടോയെടുക്കാൻ അനുവാദമില്ല. കൈയിൽ വെള്ളമോ ഒന്നും അകത്തേക്ക് കൊണ്ടുപോകാൻ കഴിയില്ല. ഫോട്ടോ മൃതദേഹത്തിൽ മാറ്റം വരുത്തുമെന്നതു കൊണ്ടാണ് ഈ നിയന്ത്രണം.
This story is from the May 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുനീക്കാണ് റോബോട്ടിക്സ് പഠനം
റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്
AI പഠനം കേരളത്തിൽ
വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...
coool...drinks
പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...
സാന്ത്വനത്തിന്റെ സ്നേഹതീരം...
അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...
നെയ്തെടുത്ത സ്വപ്നങ്ങൾ
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക