2002ൽ കമൽ സംവിധാനം ചെയ്ത 'നമ്മൾ' സിനിമയിലൂടെ മലയാളി പ്രേക്ഷകമനസ്സിലേക്ക് കുടിയേറിയ പ്രിയ നടിയാണ് ഭാവന. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളം കൂടാതെ തമിഴ്, തെലുഗു, കന്നട സിനിമകളിലും തന്റേതായ ഇടം കണ്ടെത്തിയ കരുത്തുറ്റ അഭിനേത്രി.
മലയാള സിനിമാചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതക്ക് ഇരയാവേണ്ടിവന്നതോടെ അഭിനയരംഗത്തു നിന്ന് പിൻവലിഞ്ഞെങ്കിലും നീതിക്കു വേണ്ടി ശക്തമായി പോരാടി, അതുവരെ തുടർന്നുവന്ന ആൺകോയ്മയുടെ നീതികേടിനെ തുറന്നുകാണിച്ചവൾ. സിനിമയെക്കാൾ വ്യക്തിജീവിതത്തിനും മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകി സിനിമാജീവിതത്തിന് താൽക്കാലിക ഇടവേള നൽകിയ ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്.
സിനിമാകഥയെപ്പോലും വെല്ലുന്ന അനുഭവങ്ങൾ ജീവിതത്തിലൂടെ കടന്നുപോയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് സ്ത്രീസമൂഹത്തിന് പുതിയ ദിശാബോധം പകർന്നുനൽകിയ ഭാവന തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുന്നു...
ആറു വർഷങ്ങൾക്കുശേഷം മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തി. പ്രേക്ഷകർ വലിയ സ്വീകാര്യതയോടെ നീക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ഏറ്റെടുത്തു. എന്തു തോന്നുന്നു? മടങ്ങിവരവും ചിത്രത്തിനോടുള്ള പോസിറ്റിവ് പ്രതികരണവും?
തീർച്ചയായും ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ നമ്മൾ ഹാർഡ്വർക്ക് ചെയ്യുന്നത് ഈ ഒരു സ്വീകാര്യതക്കു വേണ്ടിയാണല്ലോ. ചിത്രം കണ്ടവരൊക്കെ നല്ല അഭിപ്രായം പറയുന്നത് കാണുമ്പോൾ സന്തോഷവും സ്നേഹവും തോന്നുന്നു.
ഒരു പുതിയ ടീമിനൊപ്പമായിരുന്നു മടങ്ങിവരവ്. മലയാള സിനിമ അധികം ചർച്ചചെയിട്ടില്ലാത്ത ഒരു പ്രമേയവും. ഇനിയൊരു മടങ്ങിവരവ് ഇല്ലെന്നു പ്രഖ്യാപിച്ച ഭാവന ഈ ചിത്രം തന്നെ തിരിച്ചുവരവിന് തിരഞ്ഞെടുക്കാൻ കാരണം?
മടങ്ങിവരവില്ലെന്നൊന്നും പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. ഒരു ബ്രേക്ക് എടുക്കാൻ തോന്നി. അഞ്ചു വർഷം കന്നട സിനിമകളും പരസ്യങ്ങളും മാത്രം ചെയ്തു. മലയാള സിനിമയാണ് എന്നെ നടിയാക്കിയത്. ഇപ്പോഴും സ്വന്തം ഭാഷ പറഞ്ഞ് അഭിനയിക്കാൻ തന്നെയാണ് ഇഷ്ടവും കംഫർട്ടബ്ളും. പുതിയ ടീമിനൊപ്പം ഫ്രഷായിട്ട് കരിയർ റീസ്റ്റാർട്ട് ചെയ്യാം എന്നു തോന്നി. ശരിക്കും പ്ലാൻ ചെയ്തൊന്നും അല്ലായിരുന്നു. എല്ലാം ഒരു കറക്ട് ടൈമിൽ വന്നുചേർന്നുവെന്നു മാത്രം.
This story is from the July 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the July 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...