തിരക്കഥയിലെ തീ ഷാരിസ്
Kudumbam|July 2022
"ജന ഗണ മന' കണ്ടവരൊക്കെ ആദ്യം അന്വേഷിച്ചത് സിനിമയുടെ തിരക്കഥാകൃത്തിനെയായിരുന്നു. തിരക്കഥയിലെ ബ്രില്യൻസ് കൊണ്ടും തീപ്പൊരി ഡയലോഗുകൾ കൊണ്ടും കാണികളെ രോമാഞ്ചം കൊള്ളിച്ച ആ ചെറുപ്പക്കാരൻ ദാ ഇവിടെയുണ്ട്.
സഫ്വാൻ റാഷിദ്
തിരക്കഥയിലെ തീ ഷാരിസ്

മലയാള സിനിമയുടെ പോക്കറ്റിലേക്കൊരു തിളക്കമുള്ള പേന വെക്കുകയാണ് വൈപ്പിൻകാരൻ ഷാരിസ് മുഹമ്മദ്. ശരികളുടെ ഭാഷ്യങ്ങൾക്കൊപ്പം സിരകളിൽ അഡ്രിനാലിൻ നിറക്കാനും കഴിയുന്ന പേനയാണത്. കൈയടികളുടെ മാലപ്പടക്കങ്ങളും ക്ഷുഭിതയൗവനങ്ങളുടെ പ്രതിഷേധങ്ങളും സ്ക്രീനിൽ വിളമ്പിയ 'ജന ഗണ മന' കണ്ടിറങ്ങിയവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത് തിരക്കഥയിലെ കരവിരുതിനെക്കുറിച്ചാണ്. സിനിമയുടെ ദൃശ്യഭാഷ്യത്തിനുള്ള ടൂളായി മാത്രം തിരക്കഥകൾ ഒതുങ്ങുന്ന കാലത്ത് കൈയടിയുടെ രസതന്ത്രം അറിഞ്ഞും കാലം ആവശ്യപ്പെടുന്ന പ്രമേയങ്ങളിലൂടെയും ഷാരിസ് മലയാള സിനിമയെ അടയാളപ്പെടുത്തുകയാണ്. ക്വീൻ, ആദ്യരാത്രി എന്നീ ചിത്രങ്ങൾ ജെബിൻ ജേക്കബിനൊപ്പവും എല്ലാം ശരിയാകും, ജന ഗണ മന എന്നിവ സ്വതന്ത്രമായും എഴുതി. ഉയിരുള്ള എഴുത്തിലൂടെ മലയാള സിനിമയുടെ ഉമ്മറത്തേക്ക് കടന്നുവരുന്ന ഷാരിസ് വഴികൾ ഓർക്കുന്നു...

സ്വപ്നത്തിലേക്കുള്ള ദൂരം

വൈപ്പിന് അടുത്തുള്ള എടവനക്കാട് ആണ് സ്വദേശം. സിനിമയുമായി ബന്ധങ്ങളൊന്നുമില്ലാത്ത കുടുംബം. ഉപ്പ ഷാനവാസ് കർഷകനാ ണ്. ഉമ്മ റസിയ വീട്ടമ്മയും. മെക്കാനിക്കൽ എൻജിനീയറിങ്ങാണ് പഠി ച്ചത്. ശേഷം എം.ബി.എ പഠിക്കാൻ ബംഗളൂരുവിലേക്ക് പോയി. കാമ്പസ് പ്ലേസ്മെന്റിലൂടെ ഒരു മൾട്ടി നാഷനൽ കമ്പനിയിൽ ജോലിനോക്കി.

സിനിമാസ്വപ്നങ്ങൾ കാണുമ്പോഴെല്ലാം കൂട്ടിന് സഹപാഠിയായ ജെബിൻ ജേക്കബുണ്ടായിരുന്നു. ബംഗളൂരുവിൽ പഠിക്കുന്ന സമയത്ത് ജോലി ആവശ്യാർഥം അവനും അവിടെയെത്തിയത് ചർച്ചകൾ കൂടുതൽ സജീവമാക്കി. സിനിമ തലക്കുപിടിച്ചപ്പോൾ നാട്ടിൽ തന്നെ ജോലിനോക്കാൻ തീരുമാനിച്ചു. ഇതിനിടയിൽ കോളജ് അധ്യാപകന്റെ വേഷവുമിട്ടു. എം.ബി.എ പഠനത്തിനു ശേഷമുള്ള ആറു വർഷത്തെ അലച്ചിലുകൾക്കും കൂടി ച്ചേരലുകൾക്കും കഠിനപരിശ്രമങ്ങൾക്കും ഒടുവിലാണ് ആദ്യ സിനിമയായ 'ക്വീൻ' യാഥാർഥ്യമാകുന്നത്.

ഡ്രീം ക്വീൻ

മനസ്സിലുള്ള കഥ സിനിമയാക്കാനായി കുറെ നടന്നിട്ടുണ്ട്. ഒരുപാട് വർഷങ്ങൾ. കോമൺ സുഹൃത്ത് വഴിയാണ് സംവിധായകൻ ഡിജോ ജോസി നെ പരിചയപ്പെടുന്നത്. ഡിജോയാകാട്ടെ, നല്ലൊരു സബ്ജക്ട് തേടി നടക്കുന്ന കാലമായിരുന്നു അത്. പരിചയം സൗഹൃദമായി. ഞാനും ജെബിനും ഡിജോയും പലകുറി കണ്ടുമുട്ടി. കൊച്ചിയിലെ വൈകുന്നേരങ്ങളിൽ സിനിമകളെക്കുറിച്ച് വാതോരാതെ സംസാരി ച്ചു. ഏറെ ചർച്ചകൾക്കും തിരുത്തിയെഴുതലുകൾക്കും ശേഷമാണ് 'ക്വീൻ' സംഭവിക്കുന്നത്.

This story is from the July 2022 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the July 2022 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KUDUMBAMView All
യുനീക്കാണ് റോബോട്ടിക്സ് പഠനം
Kudumbam

യുനീക്കാണ് റോബോട്ടിക്സ് പഠനം

റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്

time-read
1 min  |
May 2024
AI പഠനം കേരളത്തിൽ
Kudumbam

AI പഠനം കേരളത്തിൽ

വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...

time-read
2 mins  |
May 2024
coool...drinks
Kudumbam

coool...drinks

പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...

time-read
1 min  |
May 2024
സാന്ത്വനത്തിന്റെ സ്നേഹതീരം...
Kudumbam

സാന്ത്വനത്തിന്റെ സ്നേഹതീരം...

അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...

time-read
2 mins  |
May 2024
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
Kudumbam

ഉറക്കത്തിനു നേരെ കണ്ണടക്കരുത്

നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...

time-read
2 mins  |
May 2024
നെയ്തെടുത്ത സ്വപ്നങ്ങൾ
Kudumbam

നെയ്തെടുത്ത സ്വപ്നങ്ങൾ

ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...

time-read
2 mins  |
May 2024
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 mins  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 mins  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 mins  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 mins  |
May 2024