മലയാള സിനിമയുടെ പോക്കറ്റിലേക്കൊരു തിളക്കമുള്ള പേന വെക്കുകയാണ് വൈപ്പിൻകാരൻ ഷാരിസ് മുഹമ്മദ്. ശരികളുടെ ഭാഷ്യങ്ങൾക്കൊപ്പം സിരകളിൽ അഡ്രിനാലിൻ നിറക്കാനും കഴിയുന്ന പേനയാണത്. കൈയടികളുടെ മാലപ്പടക്കങ്ങളും ക്ഷുഭിതയൗവനങ്ങളുടെ പ്രതിഷേധങ്ങളും സ്ക്രീനിൽ വിളമ്പിയ 'ജന ഗണ മന' കണ്ടിറങ്ങിയവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത് തിരക്കഥയിലെ കരവിരുതിനെക്കുറിച്ചാണ്. സിനിമയുടെ ദൃശ്യഭാഷ്യത്തിനുള്ള ടൂളായി മാത്രം തിരക്കഥകൾ ഒതുങ്ങുന്ന കാലത്ത് കൈയടിയുടെ രസതന്ത്രം അറിഞ്ഞും കാലം ആവശ്യപ്പെടുന്ന പ്രമേയങ്ങളിലൂടെയും ഷാരിസ് മലയാള സിനിമയെ അടയാളപ്പെടുത്തുകയാണ്. ക്വീൻ, ആദ്യരാത്രി എന്നീ ചിത്രങ്ങൾ ജെബിൻ ജേക്കബിനൊപ്പവും എല്ലാം ശരിയാകും, ജന ഗണ മന എന്നിവ സ്വതന്ത്രമായും എഴുതി. ഉയിരുള്ള എഴുത്തിലൂടെ മലയാള സിനിമയുടെ ഉമ്മറത്തേക്ക് കടന്നുവരുന്ന ഷാരിസ് വഴികൾ ഓർക്കുന്നു...
സ്വപ്നത്തിലേക്കുള്ള ദൂരം
വൈപ്പിന് അടുത്തുള്ള എടവനക്കാട് ആണ് സ്വദേശം. സിനിമയുമായി ബന്ധങ്ങളൊന്നുമില്ലാത്ത കുടുംബം. ഉപ്പ ഷാനവാസ് കർഷകനാ ണ്. ഉമ്മ റസിയ വീട്ടമ്മയും. മെക്കാനിക്കൽ എൻജിനീയറിങ്ങാണ് പഠി ച്ചത്. ശേഷം എം.ബി.എ പഠിക്കാൻ ബംഗളൂരുവിലേക്ക് പോയി. കാമ്പസ് പ്ലേസ്മെന്റിലൂടെ ഒരു മൾട്ടി നാഷനൽ കമ്പനിയിൽ ജോലിനോക്കി.
സിനിമാസ്വപ്നങ്ങൾ കാണുമ്പോഴെല്ലാം കൂട്ടിന് സഹപാഠിയായ ജെബിൻ ജേക്കബുണ്ടായിരുന്നു. ബംഗളൂരുവിൽ പഠിക്കുന്ന സമയത്ത് ജോലി ആവശ്യാർഥം അവനും അവിടെയെത്തിയത് ചർച്ചകൾ കൂടുതൽ സജീവമാക്കി. സിനിമ തലക്കുപിടിച്ചപ്പോൾ നാട്ടിൽ തന്നെ ജോലിനോക്കാൻ തീരുമാനിച്ചു. ഇതിനിടയിൽ കോളജ് അധ്യാപകന്റെ വേഷവുമിട്ടു. എം.ബി.എ പഠനത്തിനു ശേഷമുള്ള ആറു വർഷത്തെ അലച്ചിലുകൾക്കും കൂടി ച്ചേരലുകൾക്കും കഠിനപരിശ്രമങ്ങൾക്കും ഒടുവിലാണ് ആദ്യ സിനിമയായ 'ക്വീൻ' യാഥാർഥ്യമാകുന്നത്.
ഡ്രീം ക്വീൻ
മനസ്സിലുള്ള കഥ സിനിമയാക്കാനായി കുറെ നടന്നിട്ടുണ്ട്. ഒരുപാട് വർഷങ്ങൾ. കോമൺ സുഹൃത്ത് വഴിയാണ് സംവിധായകൻ ഡിജോ ജോസി നെ പരിചയപ്പെടുന്നത്. ഡിജോയാകാട്ടെ, നല്ലൊരു സബ്ജക്ട് തേടി നടക്കുന്ന കാലമായിരുന്നു അത്. പരിചയം സൗഹൃദമായി. ഞാനും ജെബിനും ഡിജോയും പലകുറി കണ്ടുമുട്ടി. കൊച്ചിയിലെ വൈകുന്നേരങ്ങളിൽ സിനിമകളെക്കുറിച്ച് വാതോരാതെ സംസാരി ച്ചു. ഏറെ ചർച്ചകൾക്കും തിരുത്തിയെഴുതലുകൾക്കും ശേഷമാണ് 'ക്വീൻ' സംഭവിക്കുന്നത്.
This story is from the July 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the July 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുനീക്കാണ് റോബോട്ടിക്സ് പഠനം
റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്
AI പഠനം കേരളത്തിൽ
വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...
coool...drinks
പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...
സാന്ത്വനത്തിന്റെ സ്നേഹതീരം...
അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...
നെയ്തെടുത്ത സ്വപ്നങ്ങൾ
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക