നാലാം വയസ്സിൽ തൊട്ടപ്പൻ' എന്ന സിനിമയിലുടെയാണ് ദേവനന്ദ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും “മാളികപ്പുറ'ത്തിലെ കല്ലു എന്നു പറഞ്ഞാലേ പ്രേക്ഷകർക്ക് ദേവനന്ദയെ അറിയൂ. ചിത്രം പുറത്തിറങ്ങി ഒരു വർഷം കഴിയുമ്പോഴും ഇപ്പോഴും പ്രേക്ഷകർക്ക് ദേവനന്ദ കല്ലു തന്നെയാണ്. കല്ലുവിനെപ്പോലെ പ്രേക്ഷകർ നെഞ്ചേറ്റാൻ പോകുന്ന മറ്റൊരു കഥാപാത്രം അഭിനയിച്ചതിന്റെ ആകാംക്ഷയിലാണ് ദേവനന്ദ. മണിയൻപിള്ള രാജു നിർമിക്കുന്ന 'ഗു' എന്ന ചിത്രത്തിൽ മിന്ന എന്ന കഥാപാത്രത്തെയാണ് ഈ അഞ്ചാം ക്ലാസുകാരി അവതരിപ്പിച്ചിരിക്കുന്നത്. “അനന്തഭദ്രത്തിനു ശേഷം മണിയൻപിള്ള രാജു നിർമിക്കുന്ന മറ്റൊരു ഹൊറർ ഫാന്റസി ചിത്രം എന്ന പ്രത്യേകതയും 'ഗു'വിന് ഉണ്ട്. ചിത്രത്തിന്റെ വിശേഷങ്ങളുമായി കുട്ടി നായിക ദേവനന്ദ മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.
ഇനി ഞാൻ മിന്ന
'ഗു' എന്നാൽ ഗുളികൻ തെയ്യം ആണ്. ഇരുട്ട് എന്നും അർഥമുണ്ട്. ഈ വാക്കിന്റെ മറ്റ് അർഥങ്ങൾ അറിയാൻ സിനിമ പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കണം. മാളികപ്പുറത്തിനുശേഷം ഞാനും സൈജു അങ്കിളും വീണ്ടും അച്ഛനും മോളും ആയി അഭിനയിക്കുന്ന ചിത്രമാണ്. മണിയൻപിള്ള രാജു അങ്കിളാണ് 'ഗു' നിർമിക്കുന്നത്. മനു രാധാകൃഷ്ണനാണ് 'ഗു' സംവിധാനം ചെയ്തത്. പട്ടാമ്പിയിൽ വച്ചായിരുന്നു ഷൂട്ടിങ്. ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന അച്ഛനും അമ്മയും മിന്ന എന്ന തങ്ങളുടെ മകളുമായി നാട്ടിലേക്ക്, വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന കുടുംബത്തെയ്യം നടത്താനായി വരുന്നതാണ് കഥ. മിന്ന എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. മിന്നയുടെ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് സിനിമ കഥ പറയുന്നത്.
കല്ലുവിന്റെ ഫാൻസ്
This story is from the January 27,2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the January 27,2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കൊതിയൂറും വിഭവങ്ങൾ
കല്ലുമ്മക്കായ പച്ചക്കുരുമുളക് അരച്ചുപെരട്ട്
കോട്ടയം പുരാണം
കഥക്കൂട്ട്
എന്റെ സമരം എന്റെ കഥ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കപ്പ- ചിക്കൻ കൊത്ത്
ചിരിയുടെ സ്നേഹശ്രീ
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.