CATEGORIES
Categories
മഞ്ജുവാരിയർ സൈജു ശ്രീധരൻ ചിത്രം ഫൂട്ടേജ് ഫസ്റ്റ്ലുക്ക്
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിശാഖിനെയും ഗായത്രിയെയുമാണ് ഫക്ക് പോസ്റ്ററിൽ കാണാനാകുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വിജയ് സൂപ്പർ; ലാലേട്ടൻ ഗുരു
മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേപോലെ തിളങ്ങിയ നായികയാണ് ലക്ഷണ. സൂപ്പർസ്റ്റാർ വിജയുടെയും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒപ്പം അഭിനയിച്ച ലക്ഷണ വിവാഹത്തോടെ വെള്ളിത്തിരയിൽ നിന്നും ബ്രേക്കെടുത്തു. 15 വർഷത്തെ ഇടവേളയ്ക്കു ശേഷം ലക്ഷണ നൃത്ത രംഗത്ത് സജീവമാവുകയാണ്. ഒപ്പം സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു. ലക്ഷണയുടെ വിശേഷങ്ങൾ വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
സിനിമയും രാഷ്ട്രീയവും സുരേഷ് ഗോപിയും
മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ സുരേഷ് ഗോപി പൊലീസ് വേഷത്തി ലെത്തിയ ചിത്രമാണ് ഗരുഡൻ. ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളും വൈകാരിക രംഗങ്ങളും കോർത്തിണക്കി ഒരു ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറിയാണ് ഗരുഡനിൽ പറയുന്നത്. നവാഗതനായ അരുൺ വർമയാണ് ചിത്രത്തിന്റെ സംവിധാനം. ബിജു മേനോൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വില്ലൻ കഥാപാത്രത്തെയാണ് ഗരുഡനിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ വിജയകരമായി പ്രദർശനം തുടരുകയാണ്. ബോക്സോഫീസിൽ വൻ ഹിറ്റാണ് ചിത്രം നേടിയത്. ആ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ അരുൺ വർമ വെള്ളിനക്ഷത്രത്തോട് മനസ് തുറക്കുന്നു.
ഗാനഗന്ധർവനെക്കൊണ്ട് പാടിച്ച സാം കടമ്മനിട്ട
സാം കടമ്മനിട്ടയ്ക്ക് സംഗീതം ഒരു ഉപാസനയാണ്. ജീവശ്വാസത്തിലും അദ്ദേഹം സംഗീതത്തെ കൊണ്ടുനടക്കുന്നു. ആദ്യ സിനിമയിൽ ഗാനഗന്ധർവൻ യേശുദാസിനെ കൊണ്ടുപാടിപ്പിക്കാനുള്ള സൗഭാഗ്യവും അദ്ദേഹത്തിനു ലഭിച്ചു. സംഗീതത്തോടൊപ്പം അഭിനയവും ഒരുമിച്ചു കൊണ്ടുപോവുകയാണ് സാം. സംഗീത-അഭിനയ ജീവിതത്തെ കുറിച്ച് സാം കടമ്മനിട്ട വെളളിനക്ഷത്രത്തോടു സംസാരിക്കുന്നു.
അയ്യർ ഇൻ അറേബ്യ
ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ഒരു മുഴുനീള കോമഡി എന്റർടൈനർ ചിത്രമാണ് അയ്യർ ഇൻ അറേബ്യ,
കാടും നാടും ചേർന്നൊരുക്കുന്ന വ്യവഹാരത്തിന്റെ വൈചിത്രമായി കുറിഞ്ഞി
വേരുശിൽപം നിർമ്മിച്ചും കൃഷിപ്പണി നടത്തിയും ജീവിച്ചു പോന്ന പണിയ കോളനിയിലെ മാതന്റെയും സുഹൃത്ത് വെള്ളന്റെയും കുടും ബങ്ങളിലെ അംഗങ്ങളുടെയും അവർ ബന്ധം പുലർത്തുന്ന മറ്റു പൊതു വിഭാഗങ്ങളെയും കഥാപാത്രങ്ങളാക്കി നല്ലൊരു കാടകത്തിന്റെ കഥ പറയുകയാണ് കുറിഞ്ഞി'യിലൂടെ. സിനിമയിലെ ഏറെക്കുറെ കഥാപാത്രങ്ങൾ ഗോത്ര സമൂഹത്തിൽ നിന്ന് തന്നെയാണെന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. ഗോത്ര ഗായിക അനിഷിതവാസു ഇതിൽ ഗായികയായും കഥാപാത്രമായും രംഗത്തെത്തുന്നു. ശ്രീ മൂകാംബിക കമ്യുണിക്കേഷൻസ് ബാനറിൽ എസ് ആർ നായർ അമ്പലപ്പുഴ നിർമ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം ജിതേഷ് സി ആദിത്യ നിർവ്വഹിക്കുന്നു.
സിനിമാ തറവാട്ടിലെ കാരണവർക്കൊപ്പം മുതൽ പേരക്കുട്ടിക്കൊപ്പം വരെ
എം. എ. നിഷാദ് വെള്ളിത്തിരയുടെ ഭാഗമായിട്ട് 25 വർഷത്തിലേറെയായി. നാളിതുവരെ സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമകളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. മലയാള സിനിമയിലെ കാരണവർ മധു സാർ മുതൽ ഇന്നത്തെ തലമുറയിലെ ധ്യാൻ ശ്രീനിവാസൻ വരെ അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമായി. നിർമാതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ തിളങ്ങുന്ന ആളാണ് എം എ. നിഷാദ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം മോഹൻലാലിനെ വച്ചൊരു സിനിമ എന്നതാണ്. അതിനു മുമ്പ് ഒരു സൂപ്പർ ഹിറ്റ് സിനിമ ചെയ്യണം. അതിനായാണ് ഇപ്പോൾ അയ്യർ ഇൻ അറേബ്യ എന്ന സിനിമയുമായി അദ്ദേഹം പ്രേക്ഷകരിലേക്കെത്തുന്നത്. ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ഒരു മുഴുനീള കോമഡി എന്റർടൈനർ ചിത്രമാണിത്. തന്റെ പുതിയ സിനിമാ വിശേഷങ്ങൾ എം.എ. നിഷാദ് വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
രസകരമായ ക്യാമ്പസ് കഥയുമായി എൽഎൽബി
നർമ്മത്തിനും സെന്റിമെന്റ്സിനും പ്രണയത്തിനും പ്രധാന്യം നല്കി ഒരുക്കുന്ന ഒരു ഡ്രാമ ത്രില്ലർ ചിത്രമായ \" എൽ എൽ ബി \" ഫെബ്രുവരിയിൽ ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
ഈസ്റ്റ്കോസ്റ്റിന്റെ ഏഴാംചിത്രം ചിത്തിനി
ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്
ഉലക വാലിബൻ
പ്രഖ്യാപനം മുതൽ ലോകമെമ്പാടുമുള്ള മോഹൻലാൽ ആരാധകർ ഏറെ കാത്തിരുന്ന ഒരു സിനിമയാണ് മലൈക്കോട്ടെ വാലിബൻ. മലയാളത്തിന്റെ മോഹൻ ലാൽ അവതരിക്കുന്നുവെന്ന സബ്ടൈറ്റിലോടെയായിരുന്നു സിനിമയുടെ പ്രഖ്യാപനം. ഒരു പോരാളിയായാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുമായുള്ള മോഹൻലാലിന്റെ ആദ്യ സിനിമയാണിത്. ഒരുവർഷത്തോളമെടുത്ത് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. തന്റെ പുതിയ സിനിമാ വിശേഷങ്ങൾ മോഹൻലാൽ വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
വനിതാ സംവിധായകരുടെ മുന്നേറ്റം
കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെയും മറ്റു പ്രൊഡക്ഷൻസിന്റെയും സഹായത്താൽ ആറ് വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് കഴിഞ്ഞവർഷം തിയേറ്ററുകളിൽ എത്തിയത്. അവയെല്ലാം തന്നെ ഒന്നിനൊന്നു മികച്ചതാ യിരുന്നു. മിനി സംവിധാനം ചെയ്ത ഡിവോ സ്റ്റെഫി ഴ്സ്, ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ 44 വരെ, ആയിഷ സുൽത്താനയുടെ ഫ്ലഷ്, സാവിയറിന്റെ മധുര മനോഹര മോഹം, ഇന്ദുല ിയുടെ നിള, വിധു വിൻസന്റിന്റെ വൈറൽ സെബി എന്നീ ചിത്രങ്ങളാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
മലയാളത്തിന്റെ മിന്നും താരം
2023 കല്യാണി പ്രിയദർശനെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതാണ്
വേറിട്ട വഴിയിൽ കാതൽ ദി കോർ
2023ൽ തിയേറ്ററുകളിലെത്തിയ ഹിറ്റ് ചിത്രങ്ങൾ
മോഹൻലാലിനെ വീണ്ടെടുത്ത ജീത്തു ജോസഫിന് കൈയടി
കഴിഞ്ഞ വർഷം ഷാജി കൈലാസിന്റെ എലോൺ എന്ന സിനിമ റിലീസ് ചെയ്തെങ്കിലും തിയേറ്ററിൽ വിജയം കണ്ടില്ല. രജനീകാന്ത് നായകനായ ജയിലർ എന്ന തമിഴ് ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചെങ്കിലും അദ്ദേഹത്തിന്റേതായ പെർഫോമൻസ് കാഴ്ചവയ്ക്കുന്നതായിരുന്നില്ല ആ കഥാപാത്രം. ദൃശ്യം എന്ന സിനിമയ്ക്ക് ശേഷം മോഹൻലാൽ ജീത്തു ജോസഫ് ടീമിന്റെ നേര് എന്ന സിനിമയിലൂടെയാണ് മോഹൻലാൽ എന്ന നടൻ തിരിച്ചു വരവ് നടത്തിയിരിക്കുന്നത്.
200 കോടി ക്ലബ്ബിൽ 2018
വൻകിട ഒടിടി പ്ളാറ്റ്ഫോമുകൾ കേരളത്തിൽ വേരുറപ്പിച്ചപ്പോൾ താരങ്ങളും ടെക്നീഷ്യൻമാരും അവരുടെ പ്രതിഫലവും കൂട്ടി
ചെലവ് 1000 കോടി വരവ് 300 കോടി നഷ്ടം 700 കോടി 220 ചിത്രങ്ങൾ
ആകെ 14 ചിത്രങ്ങൾ മാത്രമാണ് തിയേറ്ററുകളിൽ നിന്നും പത്തു കോടിയിലധികം രൂപ കളക്ഷൻ നേടിയത്. ബാക്കി 206 ചിത്ര ങ്ങളും തിയേറ്ററുകളിൽ ദയനീയമായി കൂപ്പുകുത്തി. ഈ ചിത്ര ങ്ങളുടെ സാറ്റലൈറ്റ് റൈറ്റിലും വേണ്ടത്ര ലാഭം കൈവരിക്കാനായില്ല.
ഓഡിയോ പ്ളാറ്റ്ഫോമുകളിലേക്ക് ശ്രോതാക്കളുടെ കുത്തൊഴുക്ക്
ശ്രോതാക്കളുടെ എണ്ണം കൂടിയതോടെ ഡിജിറ്റൽ സ്ട്രീമിംഗ് പ്ളാറ്റ് ഫോമുകളുടെ വരുമാനവും 20 ശതമാനം വർദ്ധിച്ചു. പ്ളാറ്റ്ഫോമുകളും ഇപ്പോൾ സെലക്റ്റീവായെന്നതാണ് ശ്രദ്ധേയം. ആളുകൾക്ക് കൂടുതൽ താത്പര്യമുള്ള സംഗീത സംവിധായകർ, ഗായകർ എന്നിവരെ നോക്കിയാണ് ഇത്തരം പ്ളാറ്റ്ഫോമുകൾ പാട്ടുകൾ വാങ്ങുന്നതും. തിയേറ്ററുക ളിൽ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളുടെ പാട്ടുകൾക്കാണ് ഡിജിറ്റൽ സ്ട്രീമിംഗ് പ്ളാറ്റ്ഫോമുകളിൽ വൻ ഡിമാൻഡ്.
പൊന്നിയൻ സെൽവനും ജയിലറും പഠാനും കോടികൾ വാരി
2023 അവസാനിക്കുമ്പോൾ അന്യ ഭാഷാ ചിത്രങ്ങൾ കോടികളാണ് ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയത്. ഇത്തരത്തിൽ ഇന്ത്യൻ സിനിമയിൽ ഈ വർഷം ഇതുവരെ സംഭവിച്ച വൻ ലാഭം നേടിയ ഏഴ് ഹിറ്റ് ചിത്രങ്ങളെ കുറിച്ച് പരിശോധിക്കാം.
ഉലകം ചുറ്റും വെബ് സീരീസ്
സിനിമകളെന്നപോലെ തന്നെ മലയാളികൾ ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് വെബ് സീരീസും. ഇതിനോടകം തന്നെ മലയാളത്തിലെ സൂപ്പർ താ രങ്ങളും വെബ്സീരീസിന്റെ ഭാഗമായിട്ടുണ്ട്. ഒടിടി പ്ളാറ്റ്ഫോമുകൾ ഇപ്പോൾ കൂടുതൽ മുൻഗണന നൽകുന്നതും വെബ് സീരീസിനാണ്. കോടികൾ മുടക്കി എടുക്കുന്ന സിനിമകൾ ഒടിടി പ്ളാറ്റ്ഫോമുകൾക്ക് നഷ്ടക്കണക്ക് സമ്മാനിച്ചതോടെയാണ് വെബ്സീരീസിലേക്ക് തിരിഞ്ഞത്. സിനിമയിലെ നഷ്ടം അവർക്ക് വെബ്സീരീസിൽ നികത്തി എന്നുതന്നെ പറയാം. കഴിഞ്ഞ വർഷം ശ്രദ്ധേയമായ വെബ്സീരീസുകൾ ഏതൊക്കെയാണെന്നു നോക്കാം.
പുതുവർഷത്തെ ത്രീഡി സിനിമകൾ
മലയാളികളെ സംബന്ധിച്ച് ത്രിഡി സിനിമകൾക്ക് പ്രത്യേക സ്ഥാനമാണുള്ളത്. പലപ്പോഴും ഹോളിവുഡ് സിനിമകളാണ് ഇത്തരം നവ്യാനുഭവങ്ങൾ എത്തിച്ചിട്ടുള്ളതെങ്കിലും മലയാള ത്തിലും ഈ സിനിമകൾ സംഭവിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഇത്തരം കാറ്റഗറിയിൽ ഒരു സിനിമകളും തിയേറ്ററുകളിൽ എത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ പുതുവർഷത്തിൽ ഇത്തരമൊരു മാറ്റം പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നതും വളരെ പ്രധാനപ്പെട്ട ഘടകമാണ്.
മലയാളത്തിന്റെ വേൾഡ് ക്ലാസ് ചിത്രം! ആട് ജീവിതം
ഈ നോവൽ ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അവിശ്വസനീയമായ സംഭവവികാസങ്ങളിലൂടെ ഓരോ നിമിഷവും പ്രേക്ഷകരെ ആകർഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു
അസിന്റെ പിന്മാറ്റത്തിന് കാരണം
പോക്കിരി, ദശാവതാരം തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ അസിന് തമിഴകത്ത് ലഭിച്ചു. മലയാളത്തിൽ നിന്നും സിനിമകൾ വന്നെങ്കിലും തിരക്കുകൾ കാരണം നടിക്ക് ചെയ്യാൻ സാധിച്ചില്ല. വെട്ടം, പ്രേമം ഉൾപ്പെടെയുള്ള മലയാള സിനിമകളിലേക്ക് ആദ്യം പരിഗണിച്ചത് അസിനെയാണ്. ബോളിവുഡിലേക്ക് കടന്നപ്പോൾ താരറാണിയായി അസിൻ വളരുമെന്ന് ഏവരും കരുതി. ഹിന്ദിയിൽ തുടരെ ഹിറ്റ് സിനിമകളും താരത്തിന് ലഭിച്ചു.
പൃഥ്വിക്ക് ആശംസകൾ നേർന്ന് താരരാജാക്കന്മാർ
ലൂസിഫറിന് മൂന്ന് ഭാഗങ്ങൾ ഉണ്ടായിരിക്കുമെന്ന് മുമ്പ് പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കോപം തീയേറ്ററിലേക്ക്
നെടുമുടി വേണുവിന്റെ അവസാന ചിത്രം
വിജയ് സേതുപതിക്കൊപ്പം മഞ്ജുവാര്യർ
രണ്ടാം ഭാഗത്തിൽ വിജയ്സേതുപതിയുടെ കഥാപാത്രത്തിന് ഏറെ പ്രാധാന്യം ഉണ്ടെന്നും അതിൽ വിജയസേതുപതിയുടെ പത്നിയായി അഭിനയിക്കാൻ വെട്രിമാരൻ മഞ്ജു വാരിയരെ തിരഞ്ഞെടുത്തിരിക്കുന്നു എന്നുള്ള വാർത്ത മുൻപ് പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി തകൃതിയായി നടന്നു വരുന്ന സാഹചര്യത്തിൽ മഞ്ജുവാരിയർ ചിത്രത്തിൽ ജോയിൻ ചെയ്തിട്ടുണ്ട്.
നന്ദമൂരി കല്യാൺ റാമിന്റെ സ്പൈത്രില്ലർ - 'ഡെവിൾ
HAPPY BIRTHDAY SAMYUKTHA MENON AS NYSHADHA
ചുമ്മാ നിന്നാ ഭാഗ്യം വരില്ല
അടങ്ങാത്ത ആഗ്രഹത്തിന് വേണ്ടി പ്രയത്നിക്കുമ്പോൾ പ്രപഞ്ചം കൂടെ നിൽക്കും... ആ യാത്ര നടൻ സൂരജ് സൺ പറയുന്നു
ജീവിതാനുഭവമായി KANNUR SQUAD
100 CR WORLDWE BUSINESS
കളക്ഷനിൽ ബാഹുബലി ഒന്നാമത് ആർആർ രണ്ടാമൻ
രാജ്യമൊട്ടാകെ ആരാധകരുള്ള നായകനാണ് വിജയ്
തലസ്ഥാനത്ത് തലൈവരുടെ സിനിമാ വസന്തം
രജനികാന്ത് ആദ്യമായാണ് തിരുവന ന്തപുരത്ത് എത്തുന്നത്. നേരത്തെ രാ ജാധിരാജ, മുത്തു എന്നീ ചിത്രങ്ങളുടെ ഗാനരംഗങ്ങൾക്ക് അതിരപ്പിള്ളിയിൽ എത്തിയിട്ടുണ്ടെങ്കിലും തന്റെ സിനിമയു ടെ ഭൂരിഭാഗം ഷൂട്ടിംഗിനായി എത്തുന്നത് ഇതാദ്യമായാണ്. വിമാനത്തിൽ നിന്നും പുറത്തേക്കു വരുന്ന രജനികാന്തിന്റെ ചിത്രങ്ങളും വീഡിയോയും ഏറെ വൈറലായിരുന്നു. ചാരനിറത്തിലുള്ള ടീഷർട്ടും കറുത്ത ജീൻസുമണിഞ്ഞ് കൂളായി ചിരിച്ചുകൊണ്ട് നടന്നുവരുന്ന തലൈവർ. ഈ സമയം പുറത്ത് ആരാധകരുടെ ഒരു കൂട്ടംതന്നെ ഉണ്ടായിരുന്നു. തലൈവാ... തലൈവാ എന്ന് അവർ ആർത്തു വിളിക്കുന്നുണ്ടായിരുന്നു.