മലയാളത്തേയും മലയാളികളേയും അത്ര പെട്ടെന്ന് വിദ്യാ ബാലന് മറക്കാനാവില്ല. കാരണം വിദ്യ ആദ്യമായി മൂവി ക്യാമറയെ അഭിമുഖീകരിച്ചത് മലയാളത്തിലായിരുന്നു. 'ചക്രം' എന്ന സിനിമയിൽ മോഹൻലാലിന്റെ ജോഡിയായി. എന്നാൽ വിദ്യയുടെ ആ തുടക്കം അക്ഷരാർത്ഥത്തിൽ പിഴച്ചു. ആ സിനിമയ്ക്ക് പൂർണ്ണത കൈവരിക്കാനായില്ല. പിന്നീട് സിനിമയിൽ പോരാട്ടങ്ങൾ നടത്തിയെങ്കിലും മുന്നേറാനായില്ല. സിനിമയോട് വിടപറഞ്ഞ് പരസ്യചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വിദ്യാബാലനെ പിന്നീട് സിനിമ കടാക്ഷിച്ചത് ലോകം തന്നെ വിസ്മയിക്കുന്ന രീതിയിൽ. ഇന്ന് എവിടേയും സെൻസേഷനാണ് പാലക്കാട് സ്വദേശിനിയായ ഈ താരം. ബോളിവുഡ്ഡിന്റെ ഏറെ വില പിടിപ്പുള്ള നായികയായ വിദ്യാബാലനുമായി ഒരു കൂടിക്കാഴ്ച...
സിൽക്ക് സാരിയും വിദ്യാബാലനും തമ്മിൽ എന്തോ ജന്മബന്ധം ഉള്ള പോലെ തോന്നുന്നു.. പലപ്പോഴും പട്ടു പുടവയണിഞ്ഞാണല്ലോ നിങ്ങളെ കാണാറ്. സിനിമയിലായാലും
വിദ്യാബാലൻ: പട്ട് എന്നുപറയുന്നതിനേക്കാൾ അല്ലെങ്കിൽ പട്ടിനേക്കാൾ പുടവ അണിയുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. പ്രത്യേക ദിവസങ്ങളിൽ ധരിക്കുന്നതിനായി അമ്മയുടെ പക്കൽ കാഞ്ചീപുരം പട്ടു സാരിയുടെ വലിയൊരു ശേഖരം തന്നെ ഉണ്ടായിരുന്നു. അമ്മ മാത്രമല്ല വലിയമ്മ, അമ്മായിമാർ എന്നിങ്ങനെ എനിക്ക് ചുറ്റുമുള്ള പലരേയും പട്ടു സാരി ഉടുത്താണ് ഞാൻ കണ്ടിട്ടുള്ളത്. ആ പുടവകളുടെ കളറും ടെമ്പിൾ ബോർഡറുമൊക്കെ വളരെ മനോഹരമായിരുന്നു. എന്റെ അടുത്തിടെ പുറത്തിറങ്ങിയ 'തുമാരി സുലു എന്ന സിനിമയിലും എന്റെ കോസ്റ്റ്യൂം മുഴുവൻ സാരികളായിരുന്നു. ആ കളറുകളും ഫ്ളോറൽ ഡിസൈൻസും അത്രമാത്രം ഭംഗിയുള്ളതായിരുന്നു. മുംബയിലെ കൊടും ചൂടിൽ ഷൂട്ടിംഗ് നടക്കുന്ന വേളയിൽ ആ സാരികൾ എനിക്ക് വളരെയധികം കുളിർമ്മയേകിയ അനുഭവമാണ് നൽകിയത്.
എന്റെ അമ്മായി(അച്ഛന്റെ സഹോദരി) ചെന്നൈയിലായിരുന്നു. അവരെ കാണാൻ ചെന്നൈയിൽ വരുമ്പോഴൊക്കെ ഞാൻ മുടങ്ങാതെ മെറീനാ ബീച്ചിൽ പോകുമായിരുന്നു. മോഡലും ടി.വി അവതാരകയുമൊക്കെ ആയശേഷം പ്രൊഫഷണൽ കാര്യങ്ങൾക്കായി ഇടയ്ക്കിടെ ചെന്നൈയിൽ വരാറുണ്ടായിരുന്നു. വരുമ്പോഴൊക്കെ അമ്മയ്ക്ക് പട്ടുപാവാടയും മൈസൂർ പാക്കും വാങ്ങിക്കാതെ മടങ്ങാറില്ലായിരുന്നു.
സിൽക്കിനോടുള്ള ഇഷ്ടം കൊണ്ടാണോ സിൽക്ക് സ്മിതയുടെ കഥാപാത്രവും ഇഷ്ടപ്പെട്ടത്?
Bu hikaye Mahilaratnam dergisinin March 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin March 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
എവിടെയോ കണ്ട ഒരോർമ
എവിടെയോ കണ്ടുമറന്നെന്ന് തോന്നുന്ന മുഖം. 'പ്രേമലു'വിലെ നായിക റീനുവിന്റെ കൂട്ടുകാരിയെ കാണുമ്പോൾ ആദ്യം തോന്നുക എവിടെ വച്ചാണ്. ഈ മിടുക്കിയെ കണ്ടതെന്നാവും. അഖില ഭാർഗ്ഗവനാണ് കാർത്തിക എന്ന അടിപൊളി കൂട്ടുകാരിയെ ഭംഗിയായി അവതരിപ്പിച്ചത്. 'അനുരാഗ് എഞ്ചിനീയറിംഗ് വർക്ക്സ് എന്ന ഗംഭീരൻ ഷോർട്ട് ഫിലിമിലായിരുന്നു മലയാളികൾ ആദ്യം ഈ മുഖം കണ്ടത്. പയ്യന്നൂർകാരിയായ അഖില ഇൻസ്റ്റഗ്രാം റിലുകൾ വഴിയാണ് മലയാളികളുടെ മനസ്സിലെത്തിയത്. കൂടെ കട്ടസപ്പോർട്ടുമായി ജീവിതപങ്കാളി രാഹുലുമുണ്ട്. അഖിലയുടെ ഏറ്റവും വലിയ പിന്തുണയും രാഹുൽ തന്നെയാണ്. കയ്യൊതുക്കത്തോടെ കിട്ടിയ വേഷങ്ങളെല്ലാം ഗംഭീരമാക്കിയ അഖിലയുടെ വിശേഷങ്ങൾ...
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും