സംഗീതത്തിന് ഒരു മാസ്മരികതയുണ്ട്. ചില പാട്ടുകേട്ടാൽ കരിങ്കല്ലും ചലിക്കും എന്നൊക്കെ പറയുന്നത് ആ മാസ്മരികതയ്ക്ക് തെളിവാണ്. അങ്ങനൊരു മാസ്മരിക ശബ്ദത്തിനുടമയെ അടുത്തകാലത്ത് ഇതേ പേജുകളിലൂടെ പരിചയപ്പെടുത്തിയത് മറക്കാൻ സമയമായിട്ടില്ല. തുളസിക്കതിർ നുള്ളിയെടുത്ത് കണ്ണന്നൊരു മാലയ്ക്കായ്.. എന്ന കൃഷ്ണഭക്തിഗാനം പാടിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ഹനാഫാത്തിം എന്ന പ്ലസ് ടു കാരിയായിരുന്നു ആ മിടുക്കി. ആ ഗാനത്തിലെ കണ്ണാ...കണ്ണാ... എന്നുള്ള വരികൾ ഹന പാടുന്നത് കേൾക്കുകയും കാണുകയും ചെയ്താൽ കണ്ണൻ നേരിൽ പ്രത്യക്ഷപ്പെടുമെന്നാണ് ഒരു പ്രശസ്ത സംഗീത സംവിധായകൻ തന്നെ പറഞ്ഞത്.
കൃഷ്ണഭക്തിയുടെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ടു കൊണ്ട്, അത്ര ആർദ്ര സുന്ദര ശബ്ദത്തിലാണ് ഹന പാടുന്നത്. ഹനയ്ക്ക് മുൻപും ശേഷവും തൃക്കൊടിത്താനം സച്ചിദാനന്ദൻ ഉൾപ്പെടെയുള്ള നിരവധി പ്രശസ്ത ഗായകർ ആ ഗാനം പാടിയിട്ടുണ്ടെങ്കിലും അതൊരു തരംഗമാക്കി മാറ്റിയത് ഹനയുടെ ശബ്ദമാണ്. പുറമേക്ക് എന്തൊക്കെ പറയുമ്പോഴും വർഗ്ഗീയതയുടെ വിഷവിത്തുകൾ മനസ്സിൽ പേറുന്ന ഒരു സമൂഹത്തിൽ ഒരു ഹൈന്ദവ ആരാധനാ മൂർത്തിയെക്കുറിച്ചുള്ള ഒരു മുസ്ലീം പെൺകുട്ടി പാടി വൈറലാക്കി എന്നുള്ളതായിരുന്നു ആ പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഗാനം എന്നാൽ അതുപോലൊരു പ്രത്യേകതയുമായി കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശിവ പേരൂരിൽ നിന്നുള്ള ഒരു പാട്ടുകുടുംബത്തെ കൂടി വായനക്കാർക്ക് പരിചയപ്പെടുത്തുകയാണ്.
തൃശൂർ തളിക്കുളം പുതിയ വീട്ടിൽ നിഷാദ് സുൽത്താനും, ഭാര്യ സജിനാ നിഷാദും, മകൾ ദിൽറുബ നിഷാദുമാണ്, പാട്ടുഫാമിലി എന്ന് ഇതിനകം തന്നെ പേര് സമ്പാദിച്ചുകഴിഞ്ഞിട്ടുള്ള ആ സംഗീതകുടുംബം. ഇവർ മൂവരും ചേർന്ന് പാടി അടുത്ത നാളിൽ റിലീസായ ശബരിഗിരീശ ഭക്തി ഗാനങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സുലൈമാൻ മതിലകം രചനയും, അൽഷാദ് തൃശൂർ സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുള്ള ഈ ഗാനം, ഒരുപിടി മുസ്ലീം സഹോദരങ്ങൾ ശബരീശന് സമർപ്പിക്കുന്ന കാണിക്കയായിക്കൂടി കരുതാവുന്നതാണ്.
Bu hikaye Mahilaratnam dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...