അടുത്തദിവസം ചൊവ്വാഴ്ച (ഏപ്രിൽ 11). രാവിലെ പ്രഭാതഭക്ഷണത്തിനായി റെസ്റ്റോറന്റിൽ പോയി. അവിടെ ധാരാളം മലയാളി വിനോദസഞ്ചാരികളെ കാണാൻ കഴിഞ്ഞു. അവർ തലേന്ന് എത്തിയതാണ്. കേരളത്തിൽ നിന്നും മാത്രമല്ല, പല സ്ഥലങ്ങളിൽ നിന്ന് എത്തിയവരും അക്കൂട്ടത്തിലുണ്ട്. സംസാരത്തിനിടെ അവർക്ക് ഇന്നലെയാണ് ഗൊണ്ടാല് ടിക്കറ്റ് ശരിയായതെന്നും അങ്ങോട്ട് പോവുകയാണെന്നും പറഞ്ഞു.
അക്കാര്യത്തിൽ അതിശയം തോന്നി. പുറത്തു വന്ന് അതിന്റെ കാരണം അന്വേഷിച്ചു. വിനോദ സഞ്ചാരികളുടെ തിരക്കുമൂലം സർക്കാർ ഇരുന്നൂറ്റപത് എക്സ്ട്രാ ടിക്കറ്റ് പോർട്ടൽ കഴിഞ്ഞ ദിവസമാണ് തുറന്നതാണ് അവർക്ക് കാര്യങ്ങൾ ലളിതമാക്കിയത്. കഷ്ടം ഞങ്ങൾ എത്ര മണിക്കൂറോളമാണ് കാത്തിരുന്നത്. ചില യാത്രകൾ ചിലർക്ക് കാര്യങ്ങൾ എളുപ്പമാക്കുകയും ചിലരെ ബുദ്ധിമുട്ടിക്കുകയും ചെയ്യും. അതിലൊന്നാണിത്. ഞങ്ങൾ കഴിഞ്ഞ ദിവസം വിളിച്ചവരെ വീണ്ടും വിളിച്ചു. അവരും ഇക്കാര്യം അറിഞ്ഞിരുന്നുവത്രേ. പക്ഷേ ടിക്കറ്റ് എടുക്കാൻ മേലധികാരികൾ അവരെ ചുമതലപ്പെടുത്തിയില്ലെന്നാണ് അവർ ന്യായം. ശരിക്കും പറഞ്ഞ അപ്പോൾ ഓർമ്മ വന്നത് "ശുപ്പാണ്ടി' കഥകൾ തന്നെയാണ്. എന്നാൽ അന്ന് സോൻമാർഗ്ഗിലേക്ക് പോകാൻ തയ്യാറായതിനാൽ മറ്റൊന്നും ചിന്തിച്ച് മനസ്സിനെ വിഷമിപ്പിച്ചില്ല. ഗൊണ്ടാല യാത്ര അടുത്തതവണയും ആകാമല്ലോ.
സോൻമാർഗ്ഗ് കൂടുതൽ ഉയരമുള്ള പ്രദേശമാണ്. സോൻമാർഗ്ഗിലേക്ക് പോകുന്ന വഴിയിൽ ധാരാളം സ്ഥലങ്ങളിൽ കാർഗിൽ എന്നെഴുതിയ ബോർഡുകൾ ഉണ്ടായിരുന്നു. യുദ്ധഭൂമിയായ കാർഗിലിനെ പരാമർശിക്കുന്ന വിഷയങ്ങൾ കൗതുകമുയർത്തി. അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് കാർഗിലിലേക്ക് പോകുന്ന വഴിയാണ് സോൻമാർഗ്ഗ്.
സോൻമാർഗ്ഗിലെ താപനില അവിടെ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് കേട്ടിരുന്നു. റോഡു പണികൾ നടക്കുന്ന ഇടുങ്ങിയ പാതകൾ. മലയിലുടെയുള്ള സഞ്ചാരസമയം കുറയ്ക്കാൻ ടണലുകൾ നിർമ്മിക്കുന്നത് കാണാമായിരുന്നു. അവ ശരിയായാൽ ഗതാഗതം കൂടുതൽ സുഗമമാകും. അന്ന് ധാരാളം സഞ്ചാരികൾ സോൻമാർഗ്ഗിനെ ലക്ഷ്യം വച്ച് പോകുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വാഹനങ്ങൾ ഓടിക്കുന്നവർ തമ്മിൽ വാക്കുതർക്കങ്ങളും ഉണ്ടായിരുന്നു.
Bu hikaye Mahilaratnam dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...